Friday, January 29, 2016

ഇന്നിവൃശ്ചികത്തണുപ്പിലോരോ കാറ്റിലും ശരണമന്ത്രമൊഴുകുമ്പോളകലെയെവിടെയോ നഷ്ടമായ ഭസ്മക്കുറിയും തുളസിമീലയുമെന്നെ നോക്കിപ്പുന്ചിരിക്കുന്നുണ്ട്.....
ഒരു വൃശ്ചികമാണെന്നെ നവല്ലാതെ നോവിച്ചത്.... എന്നില്നിന്ന് ചന്ദനം മണക്കുന്ന കാറ്റിനെയകലെയെങ്ങോ പറത്തി ഓ൪മ്മകളിൽ മാത്രമൊതുക്കിയത്......
വൃശ്ചികമെനിക്കെന്നും മധുരമുള്ള നോവോ൪മ്മയാണ്....


ഓ൪മ്മകളിലച്ഛ൯ മലചവിട്ടാതിരുന്നിട്ടില്ല... വൃശ്ചികമായാലെനിക്കെന്നും നിബന്ഥനകളാണ്... രണ്ടുനേരം കുളിക്കണം അതും പുല൪ച്ചെ ബാങ്ങ് വിളിക്ക് മുന്നെ പിന്നെ വൈകിട്ട് സന്ധ്യക്കുമുന്നെ....

പിന്ന ഒരുപാടൊരുപാട് ഉണ്ട് എന്നാലുമതൊക്കെയാ കുഞ്ഞു സൂര്യനിഷടമായിരുന്നു.....
ഇന്നവയൊക്കെ നഷ്ടമായപ്പോളറിയുന്നു ആ ആചാരങ്ങളെയുമനുഷ്ടാനങ്ങളെയും ഞാനെത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.....

ഇതുമൊരു വൃശ്ചികമാസമാണ്...
ഈ മഞ്ഞുകാറ്റിൽ ശരണമന്ത്രത്തിന്റ്റെ പ്രതിധ്വനികളില്ല.....
തുളസികേകതിരിന്റ്റെ നൈ൪മ്മല്യവുമില്ല....
മനസ്സിലൊരുപിടിയോ൪മ്മകള്ൽ മാത്രം..

Wednesday, January 27, 2016




ഞാൻ ............


ഭൂമിയിലെകടങ്ങളൊക്കെ വീട്ടി അങ്ങകലേക്കുയാത്രയാകുമ്പോള് കൂട്ടിക്കൊണ്ടുപോകാ൯ നമുക്ക് മുന്നേ യാത്രയായവ൪ വരുമത്രേ....
സത്യാണ്.... അമ്മ പറഞ്ഞു...
അമ്മമ്മയെ കൂട്ടിപ്പോവാ൯ അച്ഛനും അമ്മാവനും അച്ഛച്ഛനുമൊക്കെ വന്നിരുന്നെന്ന്....

എന്നെയും കൂട്ടനവ൪ വരുമായിരിക്കും...
കൊതിയാവുന്നു സത്യായും കൊതിയാവുന്നു.... എല്ലാവരൊടുമൊപ്പം പോകുവാ൯....
എന്റ്റെതായ ആരുമില്ലാത്ത ഈ ലോകത്തിനി ഇങ്ങനെ..

Thursday, January 21, 2016

ഓർമ്മക്കൈനീട്ടം.....





ഓർമ്മക്കൈനീട്ടം.....


വിഷുവും ഓണവുമൊക്കെ എനിക്ക് മധുരമുളള ഓർമ്മകളാണ്.അറിയാതെ ഒരിത്തിരി കണ്ണിർ പൊഴിക്കുന്ന ഓർമ്മകൾ. .മുത്തച്ഛനുമുന്നിൽ കൈനീട്ടി നിന്ന ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ. .മനസ്സിലൊരുപാട് സ്നേഹവും വിശ്വാസവും സ്വപ്നങ്ങളുമൊക്കെ പകർന്ന് നൽകി എന്നെതനിച്ചാക്കി, ...സ്നേഹത്തിന്റെ രഥത്തിലേറി ദൂരെയെങ്ങോ പറന്നകന്ന എന്റെ പ്രിയപ്പെട്ടവരുടെ ഓർമ്മകളാണെന്റ്റെ വിഷു .......
വൈകുന്നേരമാകുമ്പോളെല്ലാവരുമെത്തും പിന്നെയൊരാഘോഷമാണ്...കോന്നപ്പൂക്കൾ പറിക്കാനും കണിവെളളരി വാങ്ങനും..അങ്ങിനെയങ്ങിനെ എന്തു രസമായിരുന്നെന്നോ...ഓർമ്മകളെന്നെ വീണ്ടും ആ മധുരമുളള ബാല്യത്തിലേക്ക് കൂട്ടിക്കൊണ്ട്പോകുന്നു...
വലിയ ഓട്ടുരുളി കഴുകി വയ്ക്കും അച്ഛൻപെങ്ങൾ...പിന്നെ കിണ്ടി., വാൽക്കണ്ണാടി , പുത്തൻ കസവ്മുണ്ട് , മാംമ്പഴം , ചക്കപ്ഴം അങ്ങിനെ അങ്ങിനെ സമൃദ്ധിയുടെ നിറവാണ്....ഇത്രയുമൊക്കെയാകുമ്പോൾ കൈനിറയെ പടക്കവുമായ് അച്ഛനും അമ്മാവനുമൊക്കെയെത്തും....പിന്നെ ആഘോഷമാണ്. ...വിഷുവുത്സവത്തിന്റ്റെയാഘോഷം....എന്നും പേടിയായിരുന്നു പടക്കവും കമ്പിത്തിരിയുമൊക്കെ..ഉളളിൽ നിറഞ്ഞ കൗതുകത്തോടെ ദൂരെ തൂണിനുപിന്നിൽ മറഞ്ഞു നിന്നു നോക്കികാണുന്ന ആ കുഞ്ഞുപട്ടുപാവാടക്കാരിയെ അച്ഛൻ പൊക്കിയെടുത്ത് ബഹളങ്ങൾക്ക് നടുവിൽ നിർത്തുമായിലുന്നു പേടിച്ചരണ്ട് ആ കുഞ്ഞിക്കണ്ണ് നിറച്ച് അച്ഛന്റെ നെന്ചോടു ചേർന്ന് നിൽക്കുമ്പോൾ ആ കൈകളിൽ സുരക്ഷിതയായിരുന്നൂ ഞാൻ....
പക്ഷേ ഇന്ന് സ്വയം പടക്കം പൊട്ടിച്ചെറിഞ്ഞും കമ്പിത്തിരി കത്തിച്ചും സന്തോഷം അഭിനയിക്കേണ്ടിയിരിക്കുന്നൂ...ഇന്നഭയം തേടാനച്ഛനില്ല എന്നിലഭയം തേടാൻ കൊതിക്കുന്നഅമ്മയെ വേദനിപ്പിക്കാനാകില്ലല്ലോ....
ഓർമ്മൾക്ക് വല്ലാത്ത സുഖമാണ്... അല്ലേ.....,
രാത്രിയിലെല്ലാവരൊടുമൊപ്പമിരുന്ന് കണിയൊരുക്കും അപ്പോളുമെന്റ്റെ കണ്ണനെ എനിക്ക് തന്നെ വയ്ക്കണമായിരുന്നു..ഏറ്റവുമൊടുവിൽ തിരിയിട്ട് ഉറങ്ങാൻ പോകും പിന്നെ രാവിലെ കണ്ണുപൊത്തിക്കൊണ്ടമ്മ എണീപ്പിച്ച് കണികാണിയ്ക്കും...മഞ്ഞപട്ടുടുത്തു കയ്യിലോടക്കുഴലുമായെന്റ്റെ ഉണ്ണിക്കണ്ണൻ....
മുത്തച്ഛനപ്പോൾ ക്ഷേത്രത്തിലേക്ക് പോയിട്ടുണ്ടാകും പിന്നെ ഓടിപ്പോയ് കുളിച്ച് കുഞ്ഞിപ്പട്ടുപാവാടയൊക്കെയിട്ട് വന്ന് കാത്തിരിക്കും കൈയ്നീട്ടത്തിനായ്..മുത്തച്ഛൻ വന്ന ഉടനെ കൈനീട്ടമാണ് പിന്നെ അച്ഛന്റെ പിന്നെ മുത്തച്ഛനെ കാണാൻ എത്തുന്നവരുടെയൊക്കെ ....ഹാ ഓർമ്മൾക്കെന്തു സുഖം....
ഇന്നു പട്ടുപാവാട കസവുനേര്യതിനു വഴിമാറിയപ്പോൾ കാത്തിരിക്കാനോ ഒന്നിച്ചുചേർന്നാഘോഷിക്കുവാനോ ആരുമൊപ്പമില്ല...എങ്കിലും ദുഖമില്ല കാരണം ആ നല്ല നാളുകളുടെ ഓർമ്മകളുണ്ടെന്നോടൊപ്പം, ....പിന്നെയെന്റ്റ ഉണ്ണിക്കണ്ണനും അച്ഛൻ പകർന്നുതന്ന സ്വപ്നങ്ങളും......

















തിരുശേഷിപ്പുകള്ൽ


എന്നോ എപ്പോളോ അടുക്കിവച്ച പുസ്തകക്കെട്ടു വലിച്ച് നിലത്തിട്ടത് അച്ഛന്റ്റെ പഴയ ഡയറിക്ക് വേണ്ടിയായിരുന്നു.....
അതിപ്പോ അബദ്ധായ്... 
നന്ദയ്ക് പൊടി അല൪ജിയാണേ...
പോടി തട്ടിയാൽ അപ്പോ തുമ്മാ൯തുടങ്ങും....
പണ്ടൊക്കെ നേരം വെളുത്താൽ പത്തുമണിവരെ നി൪ത്താതെ തുമ്മലാണ്...
ഒടുവിൽ ചങ്ങനാശ്ശേരീലുള്ള ഒരു മുടിവള൪ത്തിയ പള്ളീലച്ഛന്റ്റെ ഒറ്റമൂലിയാ രക്ഷിച്ചേ.....
ആ പള്ളീലച്ചനിപ്പോ ഉണ്ടോ ആവോ... മരിച്ചൂന്നാ കേട്ടേ...
നന്ദക്കുട്ടിയെ ഒരുപാടിഷ്ടാരുന്നു ആ അച്ചന് .. ചെല്ലുമ്പോള്ൽ കൈനിറയെ മിഠായിതരുവാരുന്നു .....
ഹ.ം..... . ആലോചനയുടെ ഇടയിൽ തുമ്മല് മാറീട്ടോ...
ഹാ ഡയറി കിട്ടീ...
ഇനി തീ൪ന്നൂലോ ഈ പരതല്... 
എല്ലാം ഒതുക്കിവച്ച് സമാധാനായിട്ട് നോക്ക്കാം.....
എല്ലാം അടുക്കിപ്പെറുക്കിവച്ച് നന്ദ പതിയെ ചിതലരിച്ടുതുടങ്ങിയ ആ ഡയറിക്കുറിപ്പുമായ് മുറിയിലേക്ക് പോയ്.. ..
ഇവിടെ അമ്പലത്തില് ഉത്സവാണേ... അപ്പോ കമ്മിറ്റിക്കാ൪ക്ക് ആരുടെയൊക്കെയോ അഡ്ഡ്രെസ്സ് വേണം ത്രേ....
അതിനിപ്പോ എക വഴി അച്ഛന്റ്റെ ഡയറിയാ... വിളിച്ചു ചോദിച്ചാ വിളികേക്കാ൯ പറ്റുന്ന ദൂരത്തിലല്ലാലോ അച്ഛ൯....
ഹം.... നന്ദ പതിയെ ചിരിച്ചു ആ ചിരിയുടെ അ൪ത്ഥം ഒരുപക്ഷേ അവള്ക്ക് പോലും അന്യമായിരുന്നിരിക്കണം......
ആഡയറിയെ ഒരുനിമിഷമവല്ൽ നെന്ചോടു ചേ൪ത്തുവച്ചു.... 
പതിയെ അച്ഛന്റ്റെ ഓ൪മ്മകളിലേക്ക് സ്വയം ആഴ്ന്നിറങ്ങി.....
ഒരു നിമിഷത്തെ നിശബ്ദത അതിനപ്പുറം തുളുമപിവന്ന മിഴിനീരൊപ്പിയവള്ൽ പതിയെ ആ ഡയറിത്താളുകള്ൽ തുറന്നൂ....
കാലം പറയാ൯ മറന്നത് അക്ഷരച്ചെപ്പുകളായതിൽ നിമന്ജനം ചെയതിരുന്നതവളറിഞ്ഞിരുന്നില്ല....
അവല്ക്ക് സ്വപ്നമായ് പകുത്തു നൽകിയ സത്യങ്ങളുടെ അവശേഷിപ്പുകളവളെത്തേടിയിരുന്നതുമവള്ൽ അറിഞ്ഞില്ല.....
ഒന്നുമറിയാത അച്ഛന്റ്റെ വടുവൊത്ത അക്ഷരങ്ങള്ക്ക് മേൽ കൈകള്ൽ വെറുതേ പരതി ഒരിക്കൽ കൂടി ആ വാത്സല്യത്തെ നുകരാ൯....
അറിയാതെ ഒരു കണ്ണീ൪ത്തുള്ളി ഇറ്റു വീണു....
ആ സത്യങ്ങല്ളക്ക് മുകളിൽ...... 
ദൈവം കുറിച്ചുവച്ച തിരുശേഷിപ്പുകള്ൽക്ക് മകളിൽ.....
സൂര്യ.......

Friday, January 8, 2016

സ്നേഹത്തിന്റെ കനൽ


സ്നേഹത്തിന്റെ  കനൽ 






പാടവരമ്പിലൂടെ പച്ചപ്പട്ടുപാവടയുടുത്ത്  തുള്ളിച്ചാടി  വരുന്നുനത് ഞാൻ തന്നെയാണ് ..

അനുവിന് കാണാം  അവളെത്തന്നെ ....
മുത്തച്ഛനാണ് മുന്നിലൂടെ പോകുന്നത് ..അവള്ക്ക് പിന്നിലായ് സ്വമിയപ്പൂപനുമുണ്ട് .....
കിണുങ്ങി കിണുങ്ങി  കിന്നാരം പറഞ്ഞ്  കുഞ്ഞനുവും ....
അവളുടെ കാലിൽ  ചെളി  പുരളാതിരിക്കാൻ  മുത്തച്ഛൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ..
കുട്ട്യേ ..... നോക്കി  നടക്ക്  ....

നിനക്കെന്താ  കിറുക്കാണൊ... കണ്ട  കൊറ്റിയോടും  പറവയോടും  കിന്നാരം പറയാൻ ....
നിയ്  വേഗം നടന്നു വരൂ കുട്ട്യേ .. എനിക്കിനി ശീവേലിക്ക് മുന്നം ക്ഷേത്രത്തിൽ  എതെണ്ടെയാണ്...

സ്വാമീ  ഇന്നലെ പറഞ്ഞത്  ഒരുക്കിരിക്കുന്നോ ...
അവനെവിടെ ?
കുഞ്ഞുമോൻ ??
നിയ്യവനോട്  പറഞ്ഞോ ...

ഇല്ല  മാധവചാച്ച ഉണ്ണിയെ  ഇന്നലെ  കണ്ടുകൂടെ കിട്ടിയിട്ടില്ല ...
നേരം ഇശ്ശി  ആയിന്നു  തോന്നുന്നു വന്നപ്പോ ...

അവളോട്‌  ചോദിക്കയിരുന്നില്ലേ ??/

ഇല്ല  മാധവചാച്ച  അവളിന്ന്  കാലത്തേ തൊട്ടേ അടുക്കളെലാ .. കുട്ടിയെ  കുളിപ്പിച്ചതുടെ കുഞ്ഞിയൊളാ......
ഇന്ന്  പണിക്കാളുണ്ടല്ലോ ....

ഹം ....

ഇപ്പൊ  പന്തലിടുന്നോടതുണ്ടാകും .....
ഞാൻ ഒന്നത്രേറ്റം  വരെ പൂവാം ....
അവന്റെ  കണ്ണ്  എതീട്ടില്ലച്ചാൽ കഴിഞ്ഞു കഥ ....

സ്വാമിയപ്പുപ്പൻ  അത് പറയുമ്പോ  മുത്തശ്ശൻ  ഏതൊ  ഗദ്ഗദം പോലെ മൂളി ....

അവനു  ഈ കുഞ്ഞിന്റെ കാര്യം കൂടി നോക്കാൻ നേരല്ല്യ ... അമ്പലം ന്നു  പറഞ്ഞു  മരിച്ചു  കിടക്കുകയാണ്‌ ....എന്റെ കാലം വരെ ഇതൊകെ നോക്കിം കണ്ടു നടക്കും ... അത് കഴിഞ്ഞാ  അവനെക്കൊണ്ട്‌  ഒറ്റയ്ക്കാവോ  സ്വാമീ  ഈ അമ്പലോം കൃഷീം കുടുംബോം എല്ലാം നോക്കാൻ ....

കുടുംബം നോക്കല് നടക്കുല മാധച്ചച്ചാ ... അവനിനി സന്യാസം സ്വീകരികുവോന്ന എന്റെ പേടി ...
ഈ കുട്ടിക്കയ്റ്റ് എന്തേലും കരുത്യാ മത്യാർന്നു ........

അനുവിന്റെ തലയിൽ തടവി സ്വമിയപ്പൂപ്പൻ പറഞ്ഞു ....

ഒരു നെടുവീർപ്പുയർന്നു  അനുവിന്റെ നെഞ്ചിൽ നിന്നും ..........

കരുതിയിരുന്നോ  അച്ഛൻ   തനിക്കായെന്തെങ്കിലും ...????  ഒരു  ജന്മസുകൃതം  അല്ലാതെ ...
സ്നേഹിക്കാനും ക്ഷമിക്കാനും  പൊറുക്കാനും മാത്രം അറിയുന്ന അറിയുന്ന  ആ അച്ഛനും മുത്തച്ചനും   ചെയ്ത പുണ്യമാവാം ഇന്ന്  എനിക്ക്  കൂട്ടും  കരുത്തും ... ആവാം  അല്ല ആണ് ...  എവിടെയാണെങ്കിലും  സ്വന്തമായ്  ആാരൊരുമില്ലെങ്കിലും  വെറുതെയെങ്കിലും  ആരൊക്കെയോ  ചുറ്റുമുണ്ട് ...അച്ഛനെന്നു വെറുതെയെങ്കിലും വിളിക്കാൻ  ആരോ ....

ഹം ....

എന്റെ  അച്ഛൻ  എന്നതെനിക്കിന്നും  സ്വകാര്യ അഹങ്കാരമാണ് ...  കരുതിയില്ലെങ്കിലും  ദൈവമാണ് ...  ക്ഷമിക്കാൻ  പടിപ്പിച്ചതച്ചനാണ്  ...   തന്നോട്  തെട്ടുചെയ്യുന്നവരോടും  പൊറുത്ത്  പുഞ്ചിരിക്കാനും  സ്നേഹിക്കാനും  പടിപ്പിച്ചതച്ചനാണ് ..

അതുകൊണ്ടാകാം  ഒരുപക്ഷെ  എന്നെ  അനാധയാക്കിയവരോടിന്നും  ക്ഷമിക്കനെനിക്കവുന്നത് ... ഞാൻ അവരോട ക്ഷമിചോയെന്നു ചോദിച്ചാൽ എനിക്കറിയില്ല .. കാരണം അതിന്നും  ഉള്ളില അടങ്ങാത്ത  കനലാണ് ... ഇന്നും  എന്നെ  ഇന്ചിഞ്ചായ്  വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന അവരോട്  ഞാനെന്ത്  തേടാനു ചെയ്തെതെന്ന്  എനിക്കിന്നും അറിയില്ല..എന്റെ അച്ഛനെ ആ  പാവം സ്വാത്വികനെ,...., ഇല്ലതാക്കിയിട്ടും ,അവർക്ക്  പക  തീര്ന്നിട്ടില്ലേ ???ഈ ചെറുപ്രായത്തിലെ  എന്നെ  ഇത്രയധികം  വേദനിപ്പിച്ചിട്ടും അവർക്ക്  പകയടങ്ങിയില്ലേ ..??
ഒരിക്കലെങ്കിലും  ആരും ഇല്ലാത്തതിന്റെ വേദന അവരരിഞ്ഞിട്ടുന്ടെങ്കിൽ ഇങ്ങനെ  ചെയ്യില്ലായിരുന്നു ..........

എന്റെ അച്ഛൻ  ആ  അച്ഛനുവേണ്ടി  അവരോട് പൊറുക്കാൻ  എനിക്കാവില്ല .. ഒരുപക്ഷെ അത് ഞാനവരോട് പൊറുത്താൽ അച്ഛൻ  പോലും  ഒരുപക്ഷെ  എന്നോട് ക്ഷമിക്കുകയില്ല ..


എന്റെ  അച്ഛൻ ....

  നെഞ്ചോട്‌ ചേർതിരുത്തി  സഹസ്രാനമത്തിന്റെ  ഏടുകൾ  ചൊല്ലിപ്പടിപ്പിച്ച  എന്റെ  അച്ഛൻ .............. എന്നിലെ എന്നെ പടുത്തുയർത്തിയ എന്റെ  അച്ഛൻ .... ........ എന്നെ ഞാനാക്കിയ എന്റെ  അച്ഛൻ ....
 അനു  എന്നാ ഈ എന്നിലെന്തെങ്കിലും  നന്മയുണ്ടെങ്കിൽ   അതെനിക്ക്  സമ്മാനിച്ച  എന്റെ  അച്ഛൻ ....

ഇന്നിപ്പോളിവ്ടെ ഒറ്റയ്ക്ക്  ആരോരുമില്ലാത്ത  നാട്ടിൽ .... ഇനിയിപ്പോൾ പ്രതീക്ഷിക്കാനും  കാത്തിരിക്കാനും  ആരുമില്ലെന്നറിഞ്ഞിട്ടും  ജീവിക്കുന്നതും  അച്ചനുവേണ്ടിയാണ് ..അച്ഛൻ  ബാക്കിയാക്കിയത്  ചിലതൊക്കെ  ചെയ്തുതീര്കാനാണ് .........

പാടവരമ്പിലൂടെ  തുള്ളിചാടിനടന്ന  ആ കുസൃതിക്കുടുക്കയെ അനു  ഇടയ്ക്കിടെ ഓർമിക്കും ... ഉള്ളിലെ കനലിനെ  ആളിക്കതിക്കുവാൻ.........

അനു  കരയുകയാണോ ??

ഇല്ല  അവള്ക്ക്  കരയാനാകില്ല  തളരാനാകില്ല ......

സ്നേഹത്തിന്റെ കനലാളിക്കതെണം

സുര്യ ........












നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...