Friday, March 25, 2016

അകന്നു പോയ കാലത്തിലെവിടെയോ  ഞാനുണ്ട്.......എന്റെ ബാല്യമുണ്ട് ..കളിപറഞ്ഞ,ചിരിച്ച കഥപറഞ്ഞ നിറമുള്ള ഇന്നലെകലുണ്ട് .അവയൊക്കെയും ഇനി തിരികെ വരുമോ എന്നെനിക്കറിയില്ല ...

എന്റെ   മനസ്സ് കിടന്നു പിടയ്ക്ക്യാണ് വല്ലാണ്ട് ..........,,,,എനിക്കറിയില്ല .എന്തിനെന്നു നല്ലതിനാവം ഒരുപക്ഷെ ......അറിയില്ലെനിക്ക് ....
എന്തിനൊക്കെയോ ആണ് അതെനിക്കറിയാം............
ഇടയ്ക്കൊക്കെ ഞാൻ സ്വയം ചോദിക്കാറുണ്ട് ഞാൻ ആരാണെന്നു എനിക്കറിയാത്തതും അതുതന്നെയാണ് ഞാൻ ആരാണ്???
എന്താണ് എന്നിൽ അര്പ്പിതമായ നിയോഗം?
ഇനി ഒരിക്കലും തിരികെ കയരാനാകാത്ത വിധം ധുക്കം എന്നെ വരിയുംബോളും ഞാൻ തകര്ന്നുപോകാതെ നില്ക്കുനത് നാളെ എന്നുള്ള ഒരു പ്രതീക്ഷയുടെ മേലാണ് ...ആ നാളെകൾ ഇന്നെന്നിൽ ഉണ്ട് എന്റെ മുന്നില് ഉണ്ട് ...
എനിക്കറിയാം അതിന്നെന്നില്തന്നെയുണ്ട്.....
ഏതോ ജന്മസുകൃതം ബാകിയാക്കി അകന്ന ഒരുപാടട്മാക്കൾ എന്നോടൊപ്പമുണ്ട് എനിക്കറിയാം അത് ....തക്ര്ന്നുപോകുംബോലും എന്നെ വീഴാതെ പിടിച്ച നിരത്തുന്നത് അതൊക്കെയാണ്‌.ഇന്നി മലബാരിനൊരു സംഗീതം ഉണ്ട്.......
സ്നേഹത്തിന്റെ സംഗീതം,........പറയാൻ മറന്ന പാട്ടിന്റെ താഴുകിയകന്ന ഇന്നലെകളുടെ,,,,,,എന്നിൽ ഉറഞ്ഞുപോയ ഇന്നുകളുടെ...  

Wednesday, March 16, 2016

ആകാശത്തിനപ്പുറം




മിന്നമിനുങ്ങിനോട് പറഞ്ഞാൽ വേഗം നക്ഷത്രങ്ങളോട് പറയുമത്രേ ......നക്ഷത്രങ്ങളത്  ഉണ്ണിക്കണ്ണനോട്‌  പറയുത്രേ .....
എന്നെ വല്ലാതെ നോവിച്ചുപോയി ആ ആഗ്രഹം ..അത്രമേൽ ഞാൻ കൊതിചുപൊയീന്നു എന്റെ അനിയത്തിയോട് പറഞ്ഞപ്പോ ആര്യനാ .. ഈ എളുപ്പവഴി പറഞ്ഞുതന്നത് ....
പറയാണ്ടിരിക്കാനായില്ല  ...അവളോട്  ഞാൻ എല്ലാം പറയാറുണ്ട് ...അവൾ പ്രാർത്ഥിച്ചാൽ ദൈവം പെട്ടന് കേള്കും....അല്ലെങ്കിലും കുഞ്ഞുകുട്ടികലോട്  ദൈവത്തിനു ഇഷ്ടക്കോടുതലാണല്ലോ .....അവളുമായ്  ഞാൻ എന്നും വഴക്കായിരുന്നു ...റിമോട്ടിനു വേണ്ടി ,,,,,മാമൻ കൊണ്ടുവരുന്ന മിട്ടായിക്ക്  വേണ്ടി......വൈകുന്നേരം അമ്മമ്മ ഉണ്ടാകിത്തരുന്ന ആ മധുരപലഹാരത്തിനുവേണ്ടി ....എനിക്ക് വേണ്ടീട്ടല്ല വെറുതെ....എന്നും അവളെ ജയിച്ചിട്ടുള്ളൂ ചെറുപ്പത്തിൽ മിട്ടായിൽ തുടങ്ങി ഇന്ന് ജീവിതത്തിലും......അവള്ക്കെല്ലാം ഉണ്ടായിരുന്നു എല്ലാം ഹൃദയം നിറയെ സ്നേഹിക്കാൻ അച്ഛനും അമ്മയും എല്ലാം എല്ലാം എന്നിട്ടും അവള്കുമുന്നിൽ എന്നുമെനിക്ക് തോല്കേണ്ടി വന്നിട്ടേയുള്ളൂ ...സ്നേഹത്തിനൊപ്പം ദേഷ്യം ഉണ്ടായിരുന്നു ഉള്ളിന്റെയുള്ളിൽ അസൂയയും ...ഇപ്പോളും എനിക്കറിയാം എന്റെ സ്ഥാനത്ത്  അവളാണെങ്കിൽ ഈ സ്വപ്നം ഒരു ദൈവത്തോടും തേടേണ്ടി വരില്ലായിരുന്നു വേഗം അത് നടന്നുകിട്ടുമായിരുന്നു  ..ഒക്കേം എനിക്കറിയാം എങ്കിലും മനസ്സ് നീറിയപ്പോൾ  അവളോട്  പറയാതിരിക്കാനായില്ല ........ഇപ്പൊ മുതിര്ന്നപ്പോ അവള്കെന്നെ അറിയാം തല്ലുകൂടില്ല ഒന്നിനും .....സ്നേഹമാണ് പണ്ട് എന്നെ കാണാണ്ട് ഒളിച്ചുവച്ചതോക്കെയും എനിക്കിന്ന് പകുത്തു നല്കുന്നുണ്ട്.....ആദ്യമായ് സാരിയുടുതത്തിന്റെ കൌതുകം അവൾ പങ്കുവച്ചതെന്നോട് ....ആദ്യമായ് തോന്നിയ പ്രണയവും ആകാംഷയും എന്നോട് ...എനിക്കദ്യമായ് പ്രണയത്തോട് വെറുപ്പ്‌ തോന്നിയതന്ന്നാണ് എന്റെ അനിയത്തി ഇല്ല ...ഞാൻ അനുവദിക്കില്ല ....സ്നേഹത്തോടെ ശ്വാസിച്ചപ്പോൾ എന്റെ കഴുത്തിൽ കയ്യുകൊണ്ടൊരു സ്നേഹക്കുടുക്കിട്റ്റ് നെറ്റിയിലൊരു കള്ള ഉമ്മ തന്നു അവൾ പറഞ്ഞു അമ്മോട് പറയല്ലേ .....മോളിപ്പോ വല്യ കുട്ടിയായി എന്ന്...
തുറിപ്പിച്ചു നോകിയെങ്കിലും അറിയാതെ പൊന്തി വന്ന ചിരിയിൽ അവളോടുള്ള വാത്സല്യവും സ്നേഹവും ഒരുപാടുണ്ടായിരുന്നു ..........
എനിക്ക് കിട്ടതെപോയതോക്കെയും എന്റെ അനിയത്തിക്കേലും കിട്ടട്ടെ....
എല്ലാം നടക്കും ഞാ  നക്ഷത്രത്തെ നോക്കി പ്രാർഥിക്കാറുണ്ട് എന്നും.....ഇനി ഇതും ഞ പറഞ്ഞുനോക്കട്ടെ ...നടക്കും എന്റെ ചേച്ചിക്കുട്ടി വിഷമിക്കണ്ടാ ......

പാവം ....
അവള്ക്കരിയില്ലല്ലോ ..... ഒരു നക്ഷത്രവും മിന്നമിന്നിയും എന്നെ കാണില്ല എന്നുള്ളത് ......



എനിക്കറിയാം മോളെ.....
നിന്റെ കുഞ്ഞിനക്ഷത്രം  കണ്ണുനിറച്ചു കേൾക്കും  നിന്നോട് ആവില്ലന്നു പറയേണ്ടിവരുമല്ലോ എന്നാ ദുഃഖത്തിൽ ..........
നിനക്മുന്നിൽ തോറ്റു തന്നു തുടങ്ങിയതാണ്‌ .......
ഇനിയെന്നും ..അങ്ങിനെതന്നെയാ ...........
എന്റെയാ  കുഞ്ഞുസ്വപ്നം കുഞ്ഞിരഹസ്യം എനിക്കും നിനക്കും നിന്റെ നക്ഷത്രക്കുഞ്ഞുങ്ങൾക്കുമിടയിൽ  ഒതുങ്ങട്ടെ ..
പറയാതെ എന്നെയറിയുന്ന ഒരു കുഞ്ഞുനക്ഷത്രം വരും...ആ നാളേയ്ക്കായ് കാത്തിരിക്കയാണ് ഞാൻ ............
മോഹങ്ങളെയും സ്വപ്നങ്ങളെയും എന്റെ അരക്ഷിതത്വതിലോളിപ്പിച് ........കാതിരിക്യാണ് ഞാൻ ............

Thursday, March 10, 2016

ഒരു ഒരു  സ്ത്രീ  എന്ന നിലയിൽ  ഞാൻ പലപ്പോഴും  ഭയക്കുന്നു തുറന്നെഴുത്തുകളെ ......

ആദ്യമായൊരു പെണ്ണായ സന്തോഷം ...എന്നിൽ നിറഞ്ഞൊഴുകിയ എന്റെ സ്നേഹസന്ഗീതം ...
ഇതൊക്കെ ഞാനെന്ന സ്ത്രീയിൽ മാറ്റങ്ങൾ വരുത്തിയ കാരണങ്ങളാണ് ...ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരു പുരുഷനായ് ജനിച്ചാൽ മതിയായിരുന്നു എന്ന് ....ഈ എഴു
തുകളൊക്കെയും എന്റെ മനസ്സിന്റെ ജല്പനങ്ങലാണ് ...പറയാൻ ഭയക്കുന്ന പറയാൻ മറക്കുന്ന എന്തൊക്കെയോ....
അതിജീവനതിന്റെയീക്കാലത്ത് ...പെണ്ണിനും മണ്ണിനും വേണ്ടി മരിക്കുന്ന ഈ കാലത്ത് പൊരുതി ജയിക്കാൻ വലിയ ബുദ്ധിമുട്ടാണ് ... ആവും പോരുതാനാകും ....തയ്യാറുമാണ് ..എങ്കിലും ഇടയ്കെപ്പോളൊക്കെയോ  തളര്ന്നു പോകുന്നു ...
തന്റേടിയും  നിഷേധിയും ആയ  പെണ്ണ് ..ഇടയ്ക്ക് ചിലർക്കെങ്കിലും  അങ്ങനെതോന്നം ...അങ്ങനെ തോന്നിയവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ തന്നെയാണ് എന്നെ തന്റെടിയാക്കിയത് ....
അതെനിക് സ്വയം സുരക്ഷിതയാവനുള്ള മൂടുപടമാണെന്ന് തിരിച്ചറിഞ്ഞവർ വളരെ കുറച്ച മാത്രം ....അവര്ക്കെന്നെയരിയാം ......ഒരു പെണ്ണ് അവൾ തനിച്ചാണെന്ന് കണ്ടാൽ പിന്നെ അവലെയെന്തും പറയാം ..ആരും ചോദിയ്ക്കാൻ വരില്ല എന്നോരുരപ്പുണ്ടായാൽ എന്തും കാണിക്കാം .....എഴുതിപ്പോയതാണ് ഞാൻ...ഇന്നത്തെ ലോകതോടുള്ളത് എനിക്ക് പുച്ഛമാണ് ...ദേഷ്യമാണ് ...
മാതാ പിതാ  ഗുരു ദൈവം എന്ന് പഠിപ്പിച്ച പുരാണങ്ങൾ പോലും സ്ത്രീയെ അബലയായ്  ചിത്രീകരിക്കുന്നു . ,,ഞാനൊരു ഫെമിനിസ്റ്റ് അല്ല ....യാതൊന്നുമല്ല ..സ്വന്തം നിലയിൽ  ജീവിക്കുന്ന വെറുമൊരു സാധാരണ പെണ്ണ് ,....
ഒറ്റയ്കൊരുപാടു യാത്രകൾ ചെയ്യേണ്ടി വരുന്ന ഒരു സാധാരണക്കാരി....എന്നോടൊപ്പം എനിക്ക് കൂട്ടായ്  സമൂഹം തെറ്റെന്നു ചൂണ്ടിക്കടുന്ന ഈ തന്റേടം മാത്രമേ ഉള്ളു ... ഒരുപക്ഷെ അതില്ലതെയയാൽ ഞാൻ ഞാനല്ലതയെക്കാം .....
എനികിതെഴുതുമ്പോൾ വെറുപ്പാണ് ഈ സമൂഹത്തോട് .
എന്നെ തനിച്ചക്കിയ എന്റെ ഈ ലോകത്തോട്‌ ..........
സമൂഹം എന്നും എല്ലാവരെയും വെട്ടയാടുകയെ ഉള്ളു ലോകം അങ്ങിനെയാണ് എന്നും ...
എന്റെ പരിമിതികളിൽ ഞാൻ സ്വയം കരുത്താർജിക്കാൻ  ശ്രമിക്കുമ്പോളും  ലോകം തന്റെടി എന്ന് വിളിച്ചെന്നെ തളർത്തുന്നു ......
ആരെയും വേദനിപ്പിക്കനിഷ്ടമില്ലാത്ത ഒരു മനസ്സും മനസ്സില് നിറയെ സ്നേഹവും കരുണയുമൊക്കെ   നിറച്ചു വച്ച ഒരു അച്ഛൻ അത് മാത്രമാണ് ഇന്ന് ഈ ഒറ്റപ്പെടലുകളിലും എനിക്ക് താങ്ങകുന്നത് .......
ഒരു സ്ത്രീ ആയിപ്പോയതാണ് എന്നുമെന്റെ ദുഖവും  അതിനൊപ്പം എന്റെ കരുത്തും ........
നെറ്റിയിലെ സീമന്തത്തിൽ അവളെന്നും സുരക്ഷിതയായിരിക്കും ........ഇടയ്ക്കൊകെ ഈ അരക്ഷിതത്വത്തിൽ നിന്നും മോചനം നേടാൻ ഞാന് ചിന്തിക്കാറുണ്ട് ഒരു താലിച്ചരടിന്റെ  സുരക്ഷിതത്വത്തിൽ ഒളിക്കുവാൻ എല്ലാ ദുഖങ്ങളെയും ഒരാളിൽ ഇറക്കിവയ്ക്കുവാൻ .......
എഴുതുകളിടയ്ക്കൊകെ പൈങ്കിളി ആയി പോകാറുണ്ട് ........


Wednesday, March 2, 2016



വെളള്യാഴ്ച മുടിയഴിച്ചു നിരത്തിയിട്ട് കാവിന്റ്റെ അരികില് പോയ് നിന്നതിന് അമ്മേടെ കയ്യീന്ന് വേണ്ടുവൊളം വഴക്കുകിട്ടീ സൂര്യന് ...
തിരിഞ്ഞുനിന്ന് കൊക്രി കാട്ടി തീരെ അനുസരണയില്ലാതെ ഈറനൊലിച്ചു നിന്നമുടിയിഴകളെ കെട്ടിയൊതുക്കി വീണ്ടും സ്വപ്നാടനത്തിലേക്ക് കടക്കവേ വീണ്ടും അമ്മയുടെ ശകാരം ..
നിയ്യ് അകത്തേയ്ക്ക് കേറുന്നുണ്ടോ വരുത്തുപോക്കുളളതാ ..!!!
ഹൊ ഒന്നും മിണ്ടാതെ വീണ്ടും അകത്തുകയറി സീരിയലുകൾ തകർക്കുന്നുണ്ടായിരുന്നു...
അപ്പോളേക്കുംചിന്തയിൽ യക്ഷിയും ഗന്ധർവ്വനും സ്ഥാനം പിടിച്ചിരുന്നു...
പണ്ടൊക്കെ സന്ധ്യമയങ്ങുമ്പോൾ മുത്തശ്ശിയുടെ അരികിലിരിക്കും കഥകേൾക്കാൻ...പിന്നെ അച്ഛനും കൂടും...പറഞ്ഞുതന്ന കഥകളിലൊക്കെയും വിശ്വാസത്തിനു മുകളിൽ കെട്ടിയ അന്ധവിശ്വാസത്തിൻറെ  ചരടുകളുണ്ടായിരുന്നൂ...
ഉത്സവനാളിലൊരു രാത്രിയിലച്ഛനു നേരെ കുതിച്ചുവന്ന തീനാളവും വിശ്വസിക്കാനിന്നുമായിട്ടില്ല സൂര്യന് അതൊന്നും...
രാത്രിയിൽ മുത്തച്ഛനെ വീട്ടിലെത്തിക്കുന്ന കറുത്തനിറമുളള ചുവന്ന കണ്ണും ചോരയൊലിക്കുന്ന നാവുമുളള പട്ടി പേയാണത്രേ....
പേയെന്നാൽ അസുഖമല്ല ക്ഷേത്രത്തിൽ വച്ചുപൂജിക്കുന്ന ഒരു മൂർത്തി.....
അതില് സത്യമില്ലാണ്ടില്ലാട്ടോ...
ഒരിക്കല് സൂര്യനും അതു കണ്ട്പേടിച്ചിട്ടുണ്ട്...മുത്തശ്ശന്റ്റെ കയ്യീന്ന് ബിസ്കറ്റ് വാങ്ങും വരെ മുറ്റത്തുണ്ടായിരുന്നു ചോരക്കണ്ണുമായ് ഒരു സത്വം ...കണ്ണൊന്നുവെട്ടിയപ്പോ പിന്നെ ആളെക്കാണാനില്ല...പനിച്ച് കിടന്നത് ഇപ്പോഴും ഓർക്കുന്നു...
കുഞ്ഞിനെ പേടിപ്പിക്കാനാണേൽ ഇനിയെനിക്ക് അകമ്പടി വേണ്ടാന്നുളള മുത്തശ്ശന്റ്റെ ഗാംഭീര്യമുളള ശബ്ദം ഇന്നും ചെവിയിൽ മുഴങ്ങുന്നു...
അമ്മ ഉറങ്ങി...സമയമേതാണ്ട് 11:30
അറിയാതെ ഭയത്തിന്റ്റെ ഒരു കൊളളിയാനിടനെന്ചിലൂടെ പാഞ്ഞു.
കണ്ണുകൾ അറിയാതെ ഉമ്മറത്തേക്ക് പാഞ്ഞു ആ കറുത്ത പട്ടി നാവുനീട്ടി ഇരിക്കുന്നുവോ ചോരക്കണ്ണും തുറിപ്പിച്ച്????
അനുഭവങ്ങളോർമ്മകളാവുമ്പോൾ ഭയത്തിന്റ്റെ തീവ്രതയിലും ഞാനറിഞ്ഞൂ ഞാനെന്ന സത്യം മാത്രമേ ഇപ്പോളുളളൂ...എന്നിലീ കഥകൾ ചൊല്ലിത്തന്ന യാതൊന്നും തന്നെയിന്നീ ഭൂമിയിലില്ല എന്ന്...
പിന്നെ ആഗ്രഹിച്ചു യക്ഷിയായോ ഗന്ധർവ്വനായോ ഒക്കെ മരിച്ചവർക്ക് പുനർജ്ജനിക്കാനായെങ്കിലെന്ന്...എന്നിൽ പറഞ്ഞു പകുതിയാക്കിയ കഥകൾ മുഴുമിപ്പിക്കുവാൻ......
യക്ഷിയമ്മയുടെ മാവുതാങ്ങിയമ്മൂമ്മയുടെ.., യോഗീശ്വരന്റ്റെ

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...