Monday, October 17, 2016

ഒരു തുറന്നുപറച്ചിൽ

ചിലരോടൊക്കെ ചോദിയ്ക്കാൻ തോന്നിയിട്ടുണ്ട് എന്തിനാണ് എന്നെ ഇത്രത്തോളംവേദനിപ്പിക്കുന്നതെന്നു
....
സ്വയം അസ്തിത്വം തിരഞ്ഞു നടന്നു ഉരുക്കിത്തീരുന്നുണ്ട് ഇനിയും ഈ അടഞ്ഞ വാതിലുകളിൽ കൊട്ടിവിളിക്കാൻ താല്പര്യമില്ല...
തുറന്നെഴുതാൻ് മടിച്ചിട്ടുണ്ട് പലപ്പോഴും ഇപ്പോഴും ...
എഴുത്തുകൾ ഒരുപക്ഷെ പലരെയും വേദനിപ്പിച്ചേക്കാം ഞാനറിയാതെ എന്നെ ഒരല്പമെങ്കിലും സ്നേഹിക്കുന്ന അരുടെയെങ്കിലുമൊക്കെ കണ്ണ് നിറയിച്ചേക്കാം അതുകൊണ്ടു മാത്രം.......
എന്റെ പ്രിയസുഹൃത്തു ചോദിച്ചതോർമിക്കുന്നു നീ സ്വയം കീറിമുറിക്കാൻ പോവുകയാണോ എന്ന്.....
അതെ.....
ഞാൻ സ്വയം മരിച്ചിരുന്നു പിറവിക്കും മുൻപേ .....
ഇനി വേദനിക്കില്ല....
സ്നേഹം മാത്രം തേടിപ്പോയി....
അവിടെ തെറ്റി....
ഒരുപക്ഷേ ഞാനും നിങ്ങളും എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാകും......
ഒറ്റയ്ക്കൊരുമുറിയിൽ അടച്ചിരുന്നു പണ്ത്തിനുമുകളിൽ കിടന്നുറങ്ങിയാൽ സമാധാനം ഉണ്ടാകുമോ ???
ഏതൊരു വ്യക്തിയും ആരെയെങ്കിലും ഓര്മിക്കുവാനോ ആരാലെങ്കിലും ഓർമിക്കപ്പെടുവാനോ ആഗ്രഹിക്കുന്നു.....
സ്നേഹം അതെന്നും മറ്റെന്തിനേക്കാൾ വലുത് തന്നെ...
പിറന്ന വീണ് നിമിഷം മുതൽ ഏതൊരു പെണ്ണും ആണും കരഞ്ഞു നിലവിളിക്കുന്നത് സ്നേഹത്തിനായ്മാത്രം....
വയർ നിറയെ പാൽകുടിച്ചാലും കുഞ്ഞു കരയാറുണ്ട്....
അമ്മയുടെ സ്നേഹ വാത്സല്യത്തിനായ്.....
ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും ഓരോ കാലഘട്ടങ്ങളിലും മനസ്സ് കൊതിക്കുന്നത് സ്നേഹത്തെയാണ്
...
പരമപ്രധാനമായ സ്നേഹത്തെ....
സൗഹൃദത്തിലും പ്രണയത്തിലും ലൈംഗീകതയിലും ഒക്കെയും സ്ഥായിഭാവം സ്നേഹം മാത്രം ആണ്....
ആർക്കും എന്തും പറയാം ഭ്രാന്തെന്നോ എന്തും....
ഞാനെന്ന ഈ പൊയ്മുഖവും കൊതിക്കുന്നത് സ്നേഹമാണ്.....
ഓരോ അവസ്ഥകളും അമ്മ,അച്ഛൻ,സഹോദരൻ,സഹോദരി,സുഹൃത്ത്,കാമുകൻ,അങ്ങനെയങ്ങനെ ഓരോ രൂപങ്ങളിൽ നിന്നും ഓരോന്നിൽ നിന്നും വ്യത്യസ്തമായ സ്നേഹം.....
തുറന്നു പറഞ്ഞാൽ ഈ ഞാൻ പോലും അത് മാത്രമാണ് ആഗ്രഹിക്കുന്നതും.....
ഒരുപക്ഷെ എന്നെ ഏറ്റവുമധികം ചൊടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും സ്നേഹശൂന്യതയും ,ആൽ്മാർത്ഥതയില്ലായ്മയുമാണ്..
.......
എന്റെയാ നാരങ്ങാ സൗഹൃദത്തിലും ഞാൻ ആരും അറിയാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് സ്നേഹത്തിന്റെ അസ്തിത്വം തന്നെയാണ്.....
എന്നെപ്പോലെ തിരിച്ചറിയാതെ അകലുമെന്നുറച്ച വിശ്വാസമുണ്ടായിട്ടും വെറുതെ കാത്തുവയ്ക്കുന്ന ദൈവം എഴുതിചേർക്കാത്ത എന്റെ നാരങ്ങാ സൗഹൃദം.......
ഒരുപാടൊരുപാട് കുന്നിക്കുരുക്കുതിമുല്ലകൾ....
വിരിഞ്ഞു തോർന്നു  സ്നേഹമഴയിൽ ഒലിച്ചുപോവട്ടെ....
ഭ്രാന്തെഴുത്തു

Regression

വികാരങ്ങളും വിചാരങ്ങളുമില്ലാതെ  ഒരു പഞ്ഞിക്കെട്ടുപോലെ പറന്നുനടന്ന ബാല്യം നോക്കി പുഞ്ചിരിക്കുന്നുണ്ട്......
ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന തിരിച്ചറിവിൽ സ്വയം പഴിക്കണോ അതോ ദിനവും നെഞ്ചിൽ കാത്തുസൂക്ഷിക്കുന്ന ആ ഒറ്റമയിൽപ്പീലിതുണ്ടിനോട് പരിഭവിക്കണോ എന്നറിയില്ല.....
ആ കരിനീലക്കറുപ്പുമാ ഒറ്റമയിൽപ്പീലിതുണ്ടും ആശുപത്രിയിലെ ആ നരകത്തിൽ വച്ചെന്നേ അകന്നു പോയിരുന്നു....
നെഞ്ചിൽ കാത്തുവച്ചയാ മഞ്ഞപുഷ്യരാഗവും ഓടക്കുഴലും വെറുമൊരു സങ്കല്പം മാത്രമായിപ്പോയിടത്തു ഇനിയാരോട് പരിഭവം......
ഓർമയിൽ ബോധത്തിലേക്ക് ഞാൻ തിരിചെത്തിയത്് പുതിയ ഉണർവോടെ.....
സത്യത്തിലേക്ക് മാത്രം കണ്ണുതുറന്നു..
പിന്നിലേക്കോ മുന്നിലേക്കോ നോക്കാതെ ഇന്നിൽ മാത്രം ജീവിക്കാൻ തീരുമാനിച്ച് ....
ഒടുവിൽ......
ആ അതിജീവനം തന്നെയായിരുന്നു ഏറ്റവും വലിയ തെറ്റെന്നു തിരിച്ചറിഞ്ഞ ഈ നിമിഷം ഇനി......
മുന്നോട്ടുപിന്നോട്ടോ ഇല്ലാതെ....
തിരിച്ചറിവിന്റെ ഗംഗയിൽ മുങ്ങിക്കയറാനാവാതെ ആഴക്കയത്തിലേക്ക് താണു താണു പോയെങ്കിൽ......
ഇനിയും തലകുനിക്കാനാവാത്തത് കൊണ്ടുമാത്രം.......
എന്നിലെങ്കിലും ഞാൻ ജീവിക്കുമായിരുന്നു....
എന്റെ അക്ഷരങ്ങളോടൊപ്പം.....

Sunday, October 16, 2016

തിരഞ്ഞെടുത്ത ഓർമ്മകൾ

ഒരു മഴത്തുള്ളിയായ് പെയ്തു പെയ്തു....

ഒടുവിൽ വെറുമൊരു ഓര്മ മാത്രമായ് പെയ്തൊഴിയും ഞാൻ....കടുകെണ്ണ മണക്കുന്ന ഗലികളുടെ ഇരുണ്ട ഇടനാഴികളിൽ എവിടെയൊക്കെയോ തേങ്ങലുകൾ കേൾക്കാറുണ്ട്....
നാടിനെ മറന്നു കുടിയേറിപ്പാർത്ത ഒരുപാടൊരുപാട് യന്ത്ര മനുഷ്യരുടെ....

ബാല്യം ഒരുമുറിക്കുള്ളിൽ അവസാനിച്ച ഒരുപാട് കുരുന്നുകളുടെ....,

ജീവിക്കാൻ മറന്ന  ജീവനില്ലാ പ്രതിമകളുടെ.....

ആവശ്യങ്ങൾക്ക് മാത്രം കണ്ണ് തുറക്കുന്ന ജീവനില്ലാത്ത പാൽകുടിക്കുന്ന ഭക്ഷണം കഴിക്കുന്ന കുറെയേറെ ജന്മങ്ങൾ......

ആഴത്തിലുറഞ്ഞ  കാത്തിരിപ്പിന്റെ വാക്കുകളിൽ പാതിയായ സ്വപ്നങ്ങളിൽ സ്വരുക്കൂട്ടിയ അനുഭവങ്ങൾ എത്തിനോക്കുന്നുണ്ട്

Thursday, October 13, 2016

പിറന്ന നാടിനും ഭരതംബയ്ക്കും വേണ്ടി നാടും വീടും വിട്ട് അതിർത്തിയിൽ രാവും പകലുമില്ലാതെ കാവൽ നിൽക്കുന്ന പട്ടാളക്കാരൻ......
ഒരിക്കൽ പോലും സമൃദ്ധിയുടെ ഈ ലോകത്തു നമ്മൾ അവരെ ഓർമ്മികാറില്ല
അവന്റെ വീട്ടിൽ ഒരമ്മയുണ്ട്....
മകന്റെ ലോണിൽ മകളെ കെട്ടിച്ചയച്..,മകനായ മാത്രം തൊടിയിലെ മാങ്ങയും പൊടിയും പൊട്ടും കാത്തു വചിരിക്കുന്ന അമ്മ....
പിന്നെ അവന്റെ പെണ്ണുണ്ട്....
വെറും ഒരു പെണ്ണല്ല...
അവളാ അമ്മയ്ക്ക് മകനും മകളുമാണ്.......
അമ്മയെ പൊന്നുപോലെ നോക്കുന്നവൾ....അവനുള്ളപ്പോൾ അമ്മയ്ക്ക് ഒരു സുഖമില്ലായ്മ വന്നാൽ എങ്ങിനെ നോക്കുമോ അതിനേക്കാൾ നന്നായ് അവന്റെ കുറവറിയിക്കാതെ ആ അമ്മയെ നോക്കുന്നവൾ....
അവന്റെ ഇഷ്ടങ്ങൾ അറിയുന്നവൾ...
അവനു വേണ്ടി മാത്രം ജീവിതം ആർപ്പിച്ചവൾ.....
ആ കുടുംബം നോക്കുന്നവൾ....
കറന്റ് ബില്ല് അടയ്ക്കുന്നത് മുതൽ സർവകാര്യങ്ങളും ഒരാണിനെപ്പോലെ ചെയ്തുതീർക്കാൻ പ്രാപ്തിയുള്ളവൾ....
അപ്പോളും  അവന്റെ ഭാര്യയായിത്തന്നെ അഭിമാനത്തോടെ അന്തസ്സോടെ അവന്റെ പെണ്ണായി ഒരു പട്ടാളക്കാരന്റെ പെണ്ണായി ജീവിക്കുന്നവൾ....
ദിനവും ഒരിറ്റു കണ്ണീർ പ്രാർത്ഥനയോടെ സീമന്തത്തിൽ കുങ്കുമം ചർത്തുന്നവൾ......
ഉണ്ണിക്കണ്ണനുമുന്നിൽ എന്നുമാ താലിയെ കണ്ണോട് ചേർത്ത് പൂജിക്കുന്നവൾ....
ഒരു പ്രാര്ഥനയായ്...
കരുതലായ്
എന്നുമാ കൈകളുടെ കരുത്തിൽ മാത്രം ഒതുങ്ങി ആ നെഞ്ചിലെ ചൂടിൽമാത്രം അലിഞ്ഞു അവനിൽ മാത്രം നിറഞ്ഞു ജീവിക്കുന്നവൾ.....
അവന്റെ വീടിനെ വീടായ് സൂക്ഷിക്കുന്നവൾ.....
ലീവിന് വരുന്ന നാളുകൾ അവനോടൊപ്പം എണ്ണി എണ്ണി കാത്തിരിക്കുന്ന പെണ്ണ്....
അവനു മുന്നിൽ മാത്രം വെറുമൊരു തൊട്ടാവാടി പെണ്ണ്...
അവന്റെ അഭാവത്തിൽ അവന്റെ നേർപാതി....
അവൻ തന്നെ.....
ലീവ് തീരുന്ന അവസാന നാളിൽ മഴപെയ്യുന്ന രാത്രിയിൽ അവന്റെ നെഞ്ചിനെ കണ്ണീരിൽ നനയിച് അവനോടൊട്ടിക്കിടന്നു പൊട്ടിക്കാരയുന്നവൾ.....
ഒടുവിൽ അവനിഷ്ടമുള്ളതൊക്കെ പാചകം ചെയ്തു ബാഗിൽ നിറചു....
പോകും നേരം ആരും കാണാതെ നൽകുന്ന ചുംബനം നിറകണ്ണോടെ നെറ്റിയിലേറ്റു വാങ്ങി ആ നെഞ്ചിലൊന്നുകൂടെ മുഖമമർത്തി വിങ്ങിപ്പൊട്ടി ഒടുവിൽ സ്നേഹവും വിരഹവും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച്.... അമ്മയെ ചേർത്ത് നിർത്തി അവനെ യാത്രയാക്കുന്നവൾ.....
അങ്ങിനെയങ്ങിനെ നെഞ്ചുപൊടിക്കുന്ന  ഒരുപാടിഷ്ടങ്ങളെ ഒരുപിടി കണ്ണീരിലൊതുക്കി ഒരു പുഞ്ചിരിയിലും ഒരു ചുംബനത്തിലും ഒടുവിൽ ഭാരത് മാതാ കീ ജയ് എന്ന ഹൃദയമന്ത്രത്തിലും ഒതുക്കിയ ഒരുപാടൊരുപാട് ധീര ജവാന്മാർ....
സമർപ്പിക്കുന്നു
ഈ എഴുത്ത്....
ഭാരതംബയെ കാക്കുന്ന ഓരോ ജാവാനും അവന്റെ കുടുംബത്തിനും.....
സൂര്യ....

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...