Sunday, December 25, 2016

ചില നിമിഷങ്ങൾ.,

നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ??? വല്യച്ഛൻ ചോദിച്ചതാണ്... നെഞ്ചുപൊടിയും പോലെ വിളിച്ചിട്ടുണ്ട്..
ചില നിമിഷങ്ങളിൽ എന്നെപ്പോലും മറന്ന്.
 മനുഷ്യൻ വെറും മനുഷ്യനാണെന്നു തോന്നിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്.
ചില നിമിഷങ്ങൾ.,
ചില യാത്രകളിൽ.,
ചില നിമിഷങ്ങളിൽ.,
.ഒന്നിച്ചൊപ്പമുണ്ടായിരുന്ന പലതും ,
ഒരു വിളിപ്പാടകലെയുണ്ടായിരുന്ന പലതും,
 എവിടെയെന്നുപോലും അറിയാതെ പോകുന്ന നിമിഷം..,

ദൈവത്തെ ആ സങ്കൽപ്പത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് തോന്നുന്ന നിർവികാരതയ്ക്കും അപ്പുറം അത്ഭുതമാണ്..... ഇത്രത്തോളം... ഇതിനെയൊക്കെ വെറുമൊരു ഇരുപത്തിമൂന്ന്കാരിക്ക്  എങ്ങനെ നേരിടാൻ ആവുന്നു എന്ന്....

ചോദ്യങ്ങളൊരുപാട് ഒരുപാട് ബാക്കിയാകുമ്പോൾ എന്തിനെയാണ്   സ്വീകരിക്കേണ്ടതെന്നറിയില്ല....
നാവുനീട്ടി എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന എനിക്കുറപ്പുള്ള എന്റെ ഭാവി എന്ന് മറ്റുള്ളവർ കരുതുന്ന ഈ ലോകത്തെയോ?????????????

അതോ താത്കാലികം എങ്കിലും ഒരാശ്വാസം എന്ന് ഞാൻ കരുതുന്ന മരണത്തെയോ??????

ഓരോ ദിവസവും ജീവിച്ച്  തീർക്കണമല്ലോ എന്ന് കരുതി തള്ളിനീക്കുന്ന നിമിഷങ്ങളിൽ എന്നെ ആവിശ്യം എന്റെ തലയ്ക്കു വിലയിടുന്ന  ചിലർക്കുമാത്രം.......

അവസാനിക്കുന്നതെല്ലാം കണ്ണീരിലാണ്... ഒടുക്കവും തുടക്കവും ഈ ഞാനും... എല്ലാം എല്ലാം.....

എഴുതിതുടങ്ങിയിടത്തു ചിലപ്പോൾ ഞാൻ അവസാനിച്ചേക്കാം....
.

താൽക്കാലികമായിപ്പോലും ദൈവം എന്നെ പരിഗണിക്കുന്നില്ല.... ഞാനെന്ന ശ്വാസവും ജീവനും ഹൃദയവുമുള്ള എന്നെ.....

ശ്വാസത്തെ പിടിച്ചു നിർത്താൻ ഇടയക്ക് ഒക്കെ ശ്രമിച്ചിട്ടുണ്ട്......


കടുകെണ്ണ മണക്കുന്ന ഗലികളിൽ എവിടെയോ സ്വപ്നം കൂടുകൂട്ടിയതിനെ പറത്തി അകത്തി വിട്ടു തിരിച്ച് തനിയെ തേടിവന്നത്..... ,അവസാനിപ്പിച്ചിടത്തു തന്നെ വന്നു തുടങ്ങാനായിരുന്നു......
പിടിച്ച്  നിൽക്കാനുള്ള അവസാനത്തെ ശ്രമം.... അവിടെയും തോറ്റു എന്ന് തിരിച്ചറിയാതെ ഓരോട്ട പ്രദിക്ഷിണം ആണ്.... തോലക്കാൻ സമ്മതിക്കാതെ... ...സ്വയം തോൽക്കാൻ മടിച്ചു..........
സ്വയം കാണാൻ മറന്നു.......

എഴുതി പകുതിയാക്കിയ ഡയറിത്താളുകൾ  ഈ ഡിസംബറിൽ തണുത്തു മരവിച്ചു എന്റെ അക്ഷരച്ചൂടിനെ കാത്തിരിക്കുന്നുണ്ട് അച്ചടിമഷിക്കായ്...... .. എന്നിലെ പ്രണയവും കവിതയും ഞാനും സ്വപ്നങ്ങളും
അവസാനിച്ചിരിക്കുന്നു എന്നറിയാതെ....
എന്നെ വിട്ടകന്നതിനൊപ്പം അതും ഉണ്ടായിരുന്നു എന്നറിയാതെ.......



നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...