Wednesday, April 12, 2017





സ്ഥിരമല്ലാത്ത ചില പൂര്ണതകളിൽ കള്ളച്ചിരിയോടെ ഒളിഞ്ഞും പാത്തും കണ്ണ് പൊതിക്കളിക്കാൻ ഇഷ്ടമാണ്...അത് ഓർമകളെ പറത്തി കണ്ണീരിനെ ചേക്കേറാൻ അനുവാദിക്കുമെങ്കിൽ...,
സ്ഥിരം ക്ളീഷേ ഡയലോഗ്... , എഴുതിപ്പകുതിയാക്കിയ പേപ്പർ വലിച്ചു ചുരുട്ടിയെറിയുമ്പോൾ കണ്ണിൽ ആരോടൊക്കെയോ വെറുപ്പ്..,
എണീറ്റ് കണ്ണാടിയിൽ മുഖംന്നോക്കി, ഒത്തുക്കമില്ലാതെ മുടിയിഴകൾ വല്ലാതെ ഉപദ്രവകാരികൾ ആകുന്നുണ്ട്..,കണ്ണിന്റെ വലിപ്പം പിന്നേം കുറിഞ്ഞിട്ടുണ്ട്,
ഒരു സിഗരറ്റ് വലിക്കാൻ തോന്നുന്നു...
എവിടെ കിട്ടാൻ,,
മുടിയിഴകൾ ഒന്നിച്ചു കൂട്ടിപ്പിടിച്ചു മുകളിലേക്ക് കൈകൾ ഉയർത്തി മുനിമാരെപ്പോലെ, മുടിക്കൂട്ടി വച്ച് കണ്ണാടിക്കുമുന്നിൽ ഒന്നുകൂടി ഞെളിഞ്ഞു നിന്നു,,,
ഹോ ... ഇതെന്തൊരു വല്ലാത്ത നിൽപ്പ്... ,
മാദകത്വമോ...
അല്ല ഇതതല്ല...
തിരിഞ്ഞു കണ്ണിന്റെ തുടിപ്പിനെ ഒന്നുകൂടി നോക്കി , കണ്ണുകൾ ഇറുക്കിയടച്ചു ആകാശത്തേക്ക് നോക്കി....മലർന്നു കിടക്കാൻ കഴിഞ്ഞെങ്കിൽ...
അടുത്ത് അക്ഷരങ്ങളെ തികട്ടിവരും നിമിഷം ഒക്കെ പെറുക്കി എടുത്തു കൂട്ടി വക്കാൻ ഒരാളുണ്ടായെങ്കിൽ...,
തികച്ചും മാസ്മരിക ലോകത്തു ഒരുപാട് പറന്നു പറന്ന്...
ഓരോ തിരാമലകളെപ്പോലെ പതഞ്ഞു തള്ളി വന്നു ഒടുവിൽ ഒന്നുമില്ലാതെ ചില അക്ഷരങ്ങൾ..., വടിവും മികവും ഒത്ത ലക്ഷണമൊത്ത ചിലതൊക്കെ....
അതിനൊന്നും ഒരു അടുക്കും ചിട്ടയുമില്ല,
ആരോഹി എന്ന പേരുപോലെ...
ഡയറി അടച്ചു പതിയെ പുറത്തേക്ക് വരാന്തയിലേക്ക്..., പിന്നിൽ സ്കൂൾ ഗ്രൗണ്ടിനപ്പുറം കടവാവലുകൾ ചേക്കേറുന്ന കാട്ടുമരം ഭയം നിറച്ചു ആർത്തു പറക്കുന്ന വാവലുകൾ, ഭയത്തിന്റെ നാമ്പുപോലും വിടർത്തുന്നില്ല എന്നത് തിരിച്ചറിയാൻ ശ്രമിച്ചിട്ടും നടന്നിട്ടില്ലാത്ത ഒരു സത്യമാണ് അത് .

ഒന്നല്ല ഒരു ആയിരം കടവാവലുകൾ ..,വൈകുന്നേരങ്ങളിൽ ഒറ്റയ്ക്കു ജനലരികിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോൾ കണ്ടിട്ടുണ്ട് ഒരുപാട് തവണകളിൽ ..,

ആ രാത്രികളിൽ ഒക്കെയും ഭയന്ന് ഉണർന്നിട്ടുണ്ട് ..

വെറുതെ ഒന്ന് ചിരിച്ചു ..

ടെറസ്സിൽ നിന്ന് നോക്കിയാൽ ഇൻഫോപാർക്കിൻറെ  കാർ  പാർക്കിംഗ് ഏരിയ .വെള്ളക്കുമ്മായം തേച്ച മതിലിനിപ്പുറം ബൊഗൈൻ വില്ലകൾ  അതിര് തീർക്കും സ്കൂൾ ഗ്രൗണ്ട് ..

വെറുതെ പുറത്തേക്ക് നോക്കി നില്ക്കാൻ സുഖമുണ്ട് ..,
പക്ഷെ കാഴ്ചകൾ എന്നും വ്യത്യസ്തമാണ് ..,ഓരോ നാടിനും ..
തൃശ്ശിവപേരൂർ.....

പൂരത്തിന്റെ ആവേശം നെഞ്ചിൽ നിറച്ച നാട് ...
നെറ്റിയിൽ ഭസ്മക്കുറിയിട്ട  നല്ല ചുള്ളൻ ചെക്കന്മാർ ...
എന്തൂട്ടാ ഗഡിയെ ...?

വെറുതെ ഒരു പുഞ്ചിരി ..

സെയില്സിൽ  ജോയിൻ ചെയ്തു ഒരു മാസത്തിനുള്ളിൽ നിർത്തി പോയ രഞ്ജിത് എന്ന ചുള്ളൻ പയ്യനെ ഓർമ്മിച്ചു ...
തനി തൃശ്ശൂർ ക്കാരൻ...

റാമിനോട് ഇതേക്കുറിച്ചു പറഞ്ഞാർത്തു ചിരിച്ചത് ഓർമയുണ്ട് .. 

ഓരോരോ ഓർമകളിൽ ഒരുപാടാരോക്കെയോ 

ഉത്സവം 

അച്ഛന്റെ ചിതയിൽ സ്വർഗം തേടിയ എന്റെ അമ്മഭഗവതിക്ക് ഉത്സവം ..

തിരഞ്ഞുപോയാൽ ഓർമകളേറെ ...

ആരോഹി ... ഈ ഉയർത്തെഴുന്നേൽപ്പിൽ 
പകയുണ്ട് ..

ലോകത്തോട് 

ആത്മാവാണ് 
പകയുണ്ടാകും ...

ചിരിച്ചുകൊണ്ട് സ്വയം കൈകൾ കൂട്ടി മുറുകി പിടിച്ചു അവൾ ... 

സ്വയം വീണുപോകാതിരിക്കാൻ ആവണം ..

ഹേയ് 

അല്ല 
അങ്ങനൊന്നും വീഴില്ല ഇനി .. 

പദം  വന്നിരിക്കുന്നു 
കണ്ടും ,കെട്ടും ,അനുഭവിച്ചും 

റാമിന്റെ മുഖം ഫോൺ സ്‌ക്രീനിൽ മിന്നിമറഞ്ഞു ..
അടിവയറ്റിൽ നിന്നൊരായിരം തീനാളങ്ങൾ ഒന്നിച്ചു മേൽപ്പോട്ടേക്കു വന്നതുപോലെ,
അന്ന് മൂക്കിൽ ഇട്ട ട്യൂബ് വലിച്ചൂരിയപ്പോൾ തോന്നിയ ആത്മാവ് പറിച്ചെടുക്കുന്ന നൊമ്പരം...

ഈ നോവ് ഇത് മാത്രമാണ് എന്നിൽ ജീവൻ നിലനിർത്തുന്നത്.. നോവുമെങ്കിലും ആരോഹിയുടെ മരണം  ആഘോഷിക്കപ്പെടാതിരിക്കാൻ ഒരു പ്രതീക്ഷ...

ഒരു കടവാവൽ  ഭീകരമാം  വിധം നിലവിളിച്ചുകൊണ്ട് കാണാമറയത്തേക്ക് ഊളിയിടുന്നുണ്ട് .....

പടിഞ്ഞാറ് കൊരട്ടി മുത്തിയുടെ പള്ളിയിൽ മണിശബ്ദം ഒരു ആശ്വാസം പോലെ ഒരു കരുതൽ പോലെ..,ചേർത്ത് നിർത്തും പോലെ ....











Friday, April 7, 2017

അച്ഛനോർമ്മ.., മഴയോർമ്മ




ഇത്രമേൽ എല്ലാത്തിനെയും ഓരോ
പൊട്ടും പൊടിയും മറന്നുപോകുമെന്നു ഒരിക്കൽപ്പോലും ഞാൻ ചിന്തിട്ടുണ്ടാവില്ല..
അനുവാദമില്ലാതെ കടന്നു വരുന്ന ഓർമകളെ അറിയാതെസ്നേഹിച്ചു പോകുന്നു .
ഒരിക്കൽ, ഒരിക്കലെങ്കിലും ഓർമയുടെ കല്ലുപെൻസിലുമായി ഇരുണ്ട എൽ പി സ്കൂൾ മുറ്റം താണ്ടി ,ആ കഞ്ഞിയും പയറും മണക്കുന്ന ജി എം എച്ച് എസ്സിന്റെ ഓഡിറ്റോറിയത്തെ മറികടന്നു അമ്പലപ്പുഴ പടിഞ്ഞാറേ ആൽചുവട്ടിനെചുറ്റി , ഇരട്ടപ്പെരുവിളിച്ച കളിക്കൂട്ടുകാരനെ പിന്തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി ലേഡി ബേഡ് സൈക്കിളിന്റെ അഭ്യാസിയായി തലകുത്തിമറിഞ്ഞ് അച്ഛനെ കാണുമ്പോൾ നല്ലതങ്കക്കുടമായി അടക്കക്കാരിയായി .....,
സലിക്കെന്റെ കടേലെ മധുരപ്പുളി നുണഞ്ഞു ...
മഴ നനഞ്ഞ്ഞു ഉറ്റചങ്ങായിടെ അമ്മയോട് കള്ളം പറഞ്ഞു തല്ലു വാങ്ങിക്കൊടുത്തു തന്റേടിയായ ബാല്യം....
പട്ടിയെ പേടിചു നെൽ നാമ്പുകളിലെ പൊടിമഞ്ഞു തട്ടിച്ചു ജാൻസി ടീച്ചറുടെ അടുത്ത് ഗ്രാമർ പഠിക്കാൻ പോയ വെളുപ്പിനേകൾ... ഉറക്കം പാതി നിർത്തി സമയം തെറ്റി കയറി ചെല്ലുന്ന ഗണിത ക്ലാസ്‌കൾ...
ഇല്ല ...,ചികഞ്ഞെടുത്താൽ മാത്രം പുറത്തുവരും വിധം നിഗൂഢമായ തന്മാത്ര മാത്രമായിത്തീർന്നിരിക്കുന്നു ആ നല്ലകാലത്തിന്റെ ഓർമ്മകൾ...
ഒരിക്കൽ പറഞ്ഞത് തിരുത്തട്ടെ..
അനുവാദമില്ലത്ത നേരത്തു കടന്നുവരുന്ന അനുസരണയില്ലാത്ത വിശദീകരിക്കാനാവാത്ത ഒന്നല്ല ഓർമ്മകൾ, ഒരിക്കൽ മറന്നാൽ അനുവാദത്തോടെ പോലും കടന്നു വരാത്ത പ്രഹേളികയാണ്... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കണ്ണീർപൊഴിക്കുന്ന എന്തോ ഒന്ന്....
അച്ഛനോർമ്മ.., മഴയോർമ്മ..

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...