Monday, February 6, 2017





ആരോഹിയിൽ തുടങ്ങി ആരോഹിയിൽ അവസാനിക്കുന്ന എഴുത്തുകളിൽ ഒരിടത്ത്പോലും യാഥാർഥ്യത്തോട് തതാൽമ്യം പ്രാപിക്കുന്ന ഒന്നിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....

ഒന്നിൽ നിന്ന് ഒന്നിലേക്കുള്ള ഏറ്റകുറച്ചിലുകളിൽ എന്റെ ഏകാന്തതകൾ
കഥ പറയുന്നുണ്ട്.....

തികച്ചും വ്യത്യതസ്തമായ മത്തുപിടിപ്പിക്കുന്ന പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ മാത്രം തേടിയുള്ള യാത്രകൾ.

ഒറ്റയ്ക്ക് ചൂഴ്നിറങ്ങുന്ന ഇരുട്ടിൽ ഓരോ ചിന്തകളും എന്നെ വേട്ടയാടി കീഴ്പ്പെടുത്തുന്നു.,
ആർക്കും മനസിലാകാത്ത വാക്കുകളിൽ ഞാൻ എന്നെ വരയ്ക്കുമ്പോൾ അക്ഷരങ്ങൾ മാത്രമാണ് എനിക്ക് കൂട്ടെന്നു തോന്നിയിട്ടുണ്ട്.

പതിയെ കണ്ണുതുറന്നു പിന്നിലേക്ക് നോക്കുമ്പോൾ എഴുതിപ്പകുതിയാക്കിയ അക്ഷരക്കുഞ്ഞുങ്ങൾ ദാഹത്തോടെ നോക്കുന്നുണ്ട്.

നിർവികാരതയ്ക്കും കഥ പറയാനാകുമെന്നു ഞാനാദ്യമായി  പഠിച്ചു....

വികാരങ്ങൾ, ചിന്തകൾ, നടക്കില്ല ഒരിക്കലും എന്നുറപ്പുള്ള ചിന്തകൾ, വിളികേൾക്കില്ല എന്നുറപ്പുള്ള ദൈവങ്ങൾ...

ഈ ലോകത്തിന്റെ കണ്ണുകൾ വിസ്മയങ്ങൾ മാത്രമാണെന്ന് പഠിപ്പിച്ച വെറും പൊയ്മുഖമാണെന്ന് പഠിപ്പിച്ച നിമിഷങ്ങൾ..

എന്നും എപ്പോളും ഒന്നിൽ മാത്രം ഒതുങ്ങാനുള്ള പെണ്ണിന്റെ വെമ്പൽ അസൂയയും കുശുമ്പും കാത്തിരിപ്പും നിറഞ്ഞ പ്രണയം..,നിലപ്പിനായ മാത്രമുള്ള വിശ്വാസങ്ങൾ.,

തിരിച്ചറിവിൽ നിന്ന് മനസ്സ് കൈവിട്ടുപോകുന്ന ഏതാനും ചില നിമിഷങ്ങളിൽ ഞാൻ മനസ്സിലാക്കാറുണ്ട് പരസ്പരപൂരകമാണ് ജീവിതമെന്നും., കൈനീട്ടിയാൽ ആഗ്രഹങ്ങൾ സഫലീകരിക്കലാണ് സ്വന്തം എന്ന് കരുതി നെഞ്ചോട് ചേർക്കുന്ന എന്തെങ്കിലും
ഒന്ന് സ്വന്തമായി വേണമെന്നും...

ആരോഹിയായി വേഷപ്പകർച്ച നടതുമ്പോളും പൂർണത കണ്ടെത്തുന്ന പെണ്ണിന്റെ നിശ്ചയദാർഢ്യം .

അതുമാത്രമാകാം അവസാനമെന്നറിഞ്ഞിട്ടും അക്ഷരങ്ങളിൽ മാത്രം പൂർണത നൽകിയ കാലത്തിന്റെ മനസ്സുകൊണ്ടല്ലാതെ ബുദ്ധികൊണ്ട് മാത്രം ചിന്തിക്കുന്ന പുതിയ മുഖം,
തിരിച്ചറിവുകൾ എന്നെ പലപ്പോഴും അന്ധയാക്കാറുണ്ട്  .
.
എന്നെ വേദനിപ്പിക്കുന്ന എന്നെ കീറിമുറിച്ചു എന്റെ രക്തം ഊറ്റിക്കുടിക്കുന്ന എന്നെ ഭ്രാന്തിയാക്കുന്ന ഏകാന്തതകൾ ..

അതെന്നെ ഭയപ്പെടുത്തുന്നുണ്ട് വല്ലാതെ .. ,ആൾക്കൂട്ടത്തിനുനടുവിലും ഓരോ നിമിഷവും എന്നെ തനിച്ചക്കുന്ന എന്നിലെ യാഥാർഥ്യം..,
ഉറഞ്ഞുകൂടിയ ചിന്തകളായിരിക്കാം ഒരുപക്ഷെ പിന്നാലെ നടന്നു വേട്ടയാടുന്നത്.
വാക്കുകൾക്ക് മൂർച്ചയുണ്ടെന്ന് ,

നുണകൾക്കു എന്റെ ജീവൻ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നും ഇടയ്ക്കൊക്കെ തിരിച്ചറിയുന്നുണ്ട് ഞാൻ

പാഴാക്കിക്കളഞ്ഞ ദിനങ്ങളിൽ  തിരികെ കിട്ടാത്ത എനിക്ക് മാത്രം സ്വന്തമായുള്ള മനസമാധാനത്തിന്റെ  താക്കോൽ തിരയട്ടെ.

ജീവൻ തിരിച്ചുനല്കിയ നിന്നിൽ ഉറഞ്ഞുകൂടിയ എന്നിലെ സന്തോഷത്തിന്റെ താക്കോൽ.
കണ്ണുകൾ ഇറുക്കിയടച്ചു ഓർമകളെ ആട്ടിപ്പായിക്കുന്ന ഓരോ  നിമിഷങ്ങളിലും ഉണർവിനെ ഞാൻ ഭയക്കുന്നു.

ഞാൻ എന്ന ചിന്തയെയും സ്വന്തമെന്ന ചിന്തയെയും മുന്നിലുള്ള എനിക്ക് കിട്ടാത്ത എന്തിനെയും ഞാൻ ഭയക്കുന്നു..

ആരോഹി(സൂര്യ)

Sunday, December 25, 2016

ചില നിമിഷങ്ങൾ.,

നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ??? വല്യച്ഛൻ ചോദിച്ചതാണ്... നെഞ്ചുപൊടിയും പോലെ വിളിച്ചിട്ടുണ്ട്..
ചില നിമിഷങ്ങളിൽ എന്നെപ്പോലും മറന്ന്.
 മനുഷ്യൻ വെറും മനുഷ്യനാണെന്നു തോന്നിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്.
ചില നിമിഷങ്ങൾ.,
ചില യാത്രകളിൽ.,
ചില നിമിഷങ്ങളിൽ.,
.ഒന്നിച്ചൊപ്പമുണ്ടായിരുന്ന പലതും ,
ഒരു വിളിപ്പാടകലെയുണ്ടായിരുന്ന പലതും,
 എവിടെയെന്നുപോലും അറിയാതെ പോകുന്ന നിമിഷം..,

ദൈവത്തെ ആ സങ്കൽപ്പത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് തോന്നുന്ന നിർവികാരതയ്ക്കും അപ്പുറം അത്ഭുതമാണ്..... ഇത്രത്തോളം... ഇതിനെയൊക്കെ വെറുമൊരു ഇരുപത്തിമൂന്ന്കാരിക്ക്  എങ്ങനെ നേരിടാൻ ആവുന്നു എന്ന്....

ചോദ്യങ്ങളൊരുപാട് ഒരുപാട് ബാക്കിയാകുമ്പോൾ എന്തിനെയാണ്   സ്വീകരിക്കേണ്ടതെന്നറിയില്ല....
നാവുനീട്ടി എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന എനിക്കുറപ്പുള്ള എന്റെ ഭാവി എന്ന് മറ്റുള്ളവർ കരുതുന്ന ഈ ലോകത്തെയോ?????????????

അതോ താത്കാലികം എങ്കിലും ഒരാശ്വാസം എന്ന് ഞാൻ കരുതുന്ന മരണത്തെയോ??????

ഓരോ ദിവസവും ജീവിച്ച്  തീർക്കണമല്ലോ എന്ന് കരുതി തള്ളിനീക്കുന്ന നിമിഷങ്ങളിൽ എന്നെ ആവിശ്യം എന്റെ തലയ്ക്കു വിലയിടുന്ന  ചിലർക്കുമാത്രം.......

അവസാനിക്കുന്നതെല്ലാം കണ്ണീരിലാണ്... ഒടുക്കവും തുടക്കവും ഈ ഞാനും... എല്ലാം എല്ലാം.....

എഴുതിതുടങ്ങിയിടത്തു ചിലപ്പോൾ ഞാൻ അവസാനിച്ചേക്കാം....
.

താൽക്കാലികമായിപ്പോലും ദൈവം എന്നെ പരിഗണിക്കുന്നില്ല.... ഞാനെന്ന ശ്വാസവും ജീവനും ഹൃദയവുമുള്ള എന്നെ.....

ശ്വാസത്തെ പിടിച്ചു നിർത്താൻ ഇടയക്ക് ഒക്കെ ശ്രമിച്ചിട്ടുണ്ട്......


കടുകെണ്ണ മണക്കുന്ന ഗലികളിൽ എവിടെയോ സ്വപ്നം കൂടുകൂട്ടിയതിനെ പറത്തി അകത്തി വിട്ടു തിരിച്ച് തനിയെ തേടിവന്നത്..... ,അവസാനിപ്പിച്ചിടത്തു തന്നെ വന്നു തുടങ്ങാനായിരുന്നു......
പിടിച്ച്  നിൽക്കാനുള്ള അവസാനത്തെ ശ്രമം.... അവിടെയും തോറ്റു എന്ന് തിരിച്ചറിയാതെ ഓരോട്ട പ്രദിക്ഷിണം ആണ്.... തോലക്കാൻ സമ്മതിക്കാതെ... ...സ്വയം തോൽക്കാൻ മടിച്ചു..........
സ്വയം കാണാൻ മറന്നു.......

എഴുതി പകുതിയാക്കിയ ഡയറിത്താളുകൾ  ഈ ഡിസംബറിൽ തണുത്തു മരവിച്ചു എന്റെ അക്ഷരച്ചൂടിനെ കാത്തിരിക്കുന്നുണ്ട് അച്ചടിമഷിക്കായ്...... .. എന്നിലെ പ്രണയവും കവിതയും ഞാനും സ്വപ്നങ്ങളും
അവസാനിച്ചിരിക്കുന്നു എന്നറിയാതെ....
എന്നെ വിട്ടകന്നതിനൊപ്പം അതും ഉണ്ടായിരുന്നു എന്നറിയാതെ.......



Friday, November 18, 2016

പുനർജ്ജന്മം

പുനർജ്ജന്മം.... അങ്ങിനെയൊന്നുണ്ടോ???.
..
പുനർജന്മവും മുൻജന്മവും എല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നു.നമ്മുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും..
ഇന്നീ സംസാര സാഗരത്തിൽ നമ്മുടെ ജീവിതവും മുൻജന്മത്തിന്റെ ബാക്കിയത്രെ....
ചിലരൊക്കെ നമുടെ ജീവിതത്തിലൂടെ കടന്നുപോകാറില്ലേ..... ആരാണെന്നറിയാതെ ആരൊക്കെയോ ആയി.,ചിലപ്പോൾ ചില യാത്രകളിൽ ചിലപ്പോൾ ആകസ്മികമായ ചിലപ്പോൾ വളരെ കുറച്ച കാലം ചില നല്ല സൗഹൃദങ്ങളായ്....
പെട്ടന്നു ഒരു ദിനം ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവന്നു എന്തൊക്കെയോ കടങ്ങൾ വീട്ടി പോകുന്നവർ....
ഒരുപക്ഷെ പേര് പോലും അറിയാത്ത എത്രയോ പേർ.....
സത്യമല്ലേ...
ഇപ്പോഴും ഒരു നിയോഗം പോലെ വന്നുപോയവർ ഒരുപാടുണ്ടാവില്ലേ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ.....
ചിലർ അവർ നമുക്ക് ആദ്യ കാഴ്ചയിൽ തന്നെ കണ്ടുമറന്ന ഒരു രൂപമായ തോന്നാറില്ലേ.....
ചിലർ ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ വന്നു എന്തൊക്കെയോ പഠിപ്പിച്ചും പറഞ്ഞും തന്നു അകന്നുപോകാറില്ലേ...
ചിലരോടെന്കിലും അകാരണമായ നമുക്കൊരു അടുപ്പം തോന്നാറില്ലേ പറഞ്ഞറിയിക്കാനാവാത്ത ലരു അടുപ്പം....?? ചിലപ്പോൾ മകനോ മകളോ എന്നപോലെ ചിലപ്പിൽ അനിയത്തിയെ അനിയനോ എന്നപോലെ ചിലപ്പോൾ അച്ഛൻ സഹോദരൻ ചിലപ്പോൾ മറ്റെന്തോ....
ഒരുറപ്പ് ഞാൻ പറയാം ....ഇങനെ എന്തെങ്കിലും പ്രത്യേകത ഒരാളോട് പറഞ്ഞറിയിക്കാനാവാത വധം തോന്നുന്നുവെങ്കിൽ തീർച്ച അവർ നമുക്ക് ആരോ ആയിരുന്നു കഴിഞ്ഞ ജന്മം....
ഏതോ ഒരു കടം വീട്ടാനായി... അല്ലെങ്കിൽ ആത്മാവിന്റെ അടങ്ങാത്ത ആഗ്രഹം അതു തീർക്കാനായി പുനർജന്മത്തിന്റെയും മുൻജന്മത്തിന്റെയും തുടർച്ച തന്നെയാണ്......
ശാസ്ത്രം വളരുകയാണ്....
മാനസികശാസ്ത്രത്തിന്റെ അതികഠിനവും എങ്കിൽ തികച്ചും രസകരവും അത്ഭുതകരവുമായ പഠന ശാഖയാണ് മുൻജന്മവും പുനർജന്മവും ഒക്കെയായ ബന്ധപ്പെട്ടുകിടക്കുന്നത്....
ഇന്നീ ജീവിതത്തിൽ ഒരു യാത്രയിൽ പോലും ഒരുപക്ഷെ നമ്മൾ കണ്ടുമുട്ടുന്ന ചിലരെങ്കിലും ആരൊക്കെയോ ആയിരുന്നിരിക്കണം...
തീരാ ക്കടങ്ങൾ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ബാക്കിവയ്ക്കുമ്പോൾ തീർച്ചപ്പെടുത്തിക്കൊളു ഇതിനു പകരം കടം വീട്ടിയിരിക്കും ഈദ് ജന്മമെല്ലെങ്കിൽ അടുത്ത ജന്മം...
വെറും വാക്കല്ല ....മാനസിക ശാസ്ത്രം തെളിയിച്ച പച്ചയായ സത്യം.....
എന്തിനോടെങ്കിലും തീവ്രമായ വേദനയോ പകയോ ആഗ്രഹമോ ബാക്കി വച്ചു ദേഹം വിട്ടകലുന്ന ആത്മാവ് അത് സാധിക്കുവാൻ പുനർജനിക്കുമത്രെ.....
അറിയാതെ വന്നു പറയാതെ ഒരിത്തിരി നോവോ സ്നേഹമോ ഒക്കെ സമ്മാനിച്ച പോയാൽ ഉറപ്പിക്കാം ഒന്നുകിൽ ഇത് മുന്കാലത്തിന്റെ ബാക്കി അല്ലെങ്കിൽ ഇനിയൊരു പുനർജന്മത്തിലേക്കുള്ള തുടർച്ച........
ഞാൻ അന്വേഷണത്തിലാണ്.....
എന്റെ മുൻജന്മത്തെക്കുറിച്.....
തീരാത്ത യാത്രയിൽ........
സൂര്യ....(അജീഷ്‌ണ)

Monday, October 17, 2016

ഒരു തുറന്നുപറച്ചിൽ

ചിലരോടൊക്കെ ചോദിയ്ക്കാൻ തോന്നിയിട്ടുണ്ട് എന്തിനാണ് എന്നെ ഇത്രത്തോളംവേദനിപ്പിക്കുന്നതെന്നു
....
സ്വയം അസ്തിത്വം തിരഞ്ഞു നടന്നു ഉരുക്കിത്തീരുന്നുണ്ട് ഇനിയും ഈ അടഞ്ഞ വാതിലുകളിൽ കൊട്ടിവിളിക്കാൻ താല്പര്യമില്ല...
തുറന്നെഴുതാൻ് മടിച്ചിട്ടുണ്ട് പലപ്പോഴും ഇപ്പോഴും ...
എഴുത്തുകൾ ഒരുപക്ഷെ പലരെയും വേദനിപ്പിച്ചേക്കാം ഞാനറിയാതെ എന്നെ ഒരല്പമെങ്കിലും സ്നേഹിക്കുന്ന അരുടെയെങ്കിലുമൊക്കെ കണ്ണ് നിറയിച്ചേക്കാം അതുകൊണ്ടു മാത്രം.......
എന്റെ പ്രിയസുഹൃത്തു ചോദിച്ചതോർമിക്കുന്നു നീ സ്വയം കീറിമുറിക്കാൻ പോവുകയാണോ എന്ന്.....
അതെ.....
ഞാൻ സ്വയം മരിച്ചിരുന്നു പിറവിക്കും മുൻപേ .....
ഇനി വേദനിക്കില്ല....
സ്നേഹം മാത്രം തേടിപ്പോയി....
അവിടെ തെറ്റി....
ഒരുപക്ഷേ ഞാനും നിങ്ങളും എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാകും......
ഒറ്റയ്ക്കൊരുമുറിയിൽ അടച്ചിരുന്നു പണ്ത്തിനുമുകളിൽ കിടന്നുറങ്ങിയാൽ സമാധാനം ഉണ്ടാകുമോ ???
ഏതൊരു വ്യക്തിയും ആരെയെങ്കിലും ഓര്മിക്കുവാനോ ആരാലെങ്കിലും ഓർമിക്കപ്പെടുവാനോ ആഗ്രഹിക്കുന്നു.....
സ്നേഹം അതെന്നും മറ്റെന്തിനേക്കാൾ വലുത് തന്നെ...
പിറന്ന വീണ് നിമിഷം മുതൽ ഏതൊരു പെണ്ണും ആണും കരഞ്ഞു നിലവിളിക്കുന്നത് സ്നേഹത്തിനായ്മാത്രം....
വയർ നിറയെ പാൽകുടിച്ചാലും കുഞ്ഞു കരയാറുണ്ട്....
അമ്മയുടെ സ്നേഹ വാത്സല്യത്തിനായ്.....
ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും ഓരോ കാലഘട്ടങ്ങളിലും മനസ്സ് കൊതിക്കുന്നത് സ്നേഹത്തെയാണ്
...
പരമപ്രധാനമായ സ്നേഹത്തെ....
സൗഹൃദത്തിലും പ്രണയത്തിലും ലൈംഗീകതയിലും ഒക്കെയും സ്ഥായിഭാവം സ്നേഹം മാത്രം ആണ്....
ആർക്കും എന്തും പറയാം ഭ്രാന്തെന്നോ എന്തും....
ഞാനെന്ന ഈ പൊയ്മുഖവും കൊതിക്കുന്നത് സ്നേഹമാണ്.....
ഓരോ അവസ്ഥകളും അമ്മ,അച്ഛൻ,സഹോദരൻ,സഹോദരി,സുഹൃത്ത്,കാമുകൻ,അങ്ങനെയങ്ങനെ ഓരോ രൂപങ്ങളിൽ നിന്നും ഓരോന്നിൽ നിന്നും വ്യത്യസ്തമായ സ്നേഹം.....
തുറന്നു പറഞ്ഞാൽ ഈ ഞാൻ പോലും അത് മാത്രമാണ് ആഗ്രഹിക്കുന്നതും.....
ഒരുപക്ഷെ എന്നെ ഏറ്റവുമധികം ചൊടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും സ്നേഹശൂന്യതയും ,ആൽ്മാർത്ഥതയില്ലായ്മയുമാണ്..
.......
എന്റെയാ നാരങ്ങാ സൗഹൃദത്തിലും ഞാൻ ആരും അറിയാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് സ്നേഹത്തിന്റെ അസ്തിത്വം തന്നെയാണ്.....
എന്നെപ്പോലെ തിരിച്ചറിയാതെ അകലുമെന്നുറച്ച വിശ്വാസമുണ്ടായിട്ടും വെറുതെ കാത്തുവയ്ക്കുന്ന ദൈവം എഴുതിചേർക്കാത്ത എന്റെ നാരങ്ങാ സൗഹൃദം.......
ഒരുപാടൊരുപാട് കുന്നിക്കുരുക്കുതിമുല്ലകൾ....
വിരിഞ്ഞു തോർന്നു  സ്നേഹമഴയിൽ ഒലിച്ചുപോവട്ടെ....
ഭ്രാന്തെഴുത്തു

Regression

വികാരങ്ങളും വിചാരങ്ങളുമില്ലാതെ  ഒരു പഞ്ഞിക്കെട്ടുപോലെ പറന്നുനടന്ന ബാല്യം നോക്കി പുഞ്ചിരിക്കുന്നുണ്ട്......
ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന തിരിച്ചറിവിൽ സ്വയം പഴിക്കണോ അതോ ദിനവും നെഞ്ചിൽ കാത്തുസൂക്ഷിക്കുന്ന ആ ഒറ്റമയിൽപ്പീലിതുണ്ടിനോട് പരിഭവിക്കണോ എന്നറിയില്ല.....
ആ കരിനീലക്കറുപ്പുമാ ഒറ്റമയിൽപ്പീലിതുണ്ടും ആശുപത്രിയിലെ ആ നരകത്തിൽ വച്ചെന്നേ അകന്നു പോയിരുന്നു....
നെഞ്ചിൽ കാത്തുവച്ചയാ മഞ്ഞപുഷ്യരാഗവും ഓടക്കുഴലും വെറുമൊരു സങ്കല്പം മാത്രമായിപ്പോയിടത്തു ഇനിയാരോട് പരിഭവം......
ഓർമയിൽ ബോധത്തിലേക്ക് ഞാൻ തിരിചെത്തിയത്് പുതിയ ഉണർവോടെ.....
സത്യത്തിലേക്ക് മാത്രം കണ്ണുതുറന്നു..
പിന്നിലേക്കോ മുന്നിലേക്കോ നോക്കാതെ ഇന്നിൽ മാത്രം ജീവിക്കാൻ തീരുമാനിച്ച് ....
ഒടുവിൽ......
ആ അതിജീവനം തന്നെയായിരുന്നു ഏറ്റവും വലിയ തെറ്റെന്നു തിരിച്ചറിഞ്ഞ ഈ നിമിഷം ഇനി......
മുന്നോട്ടുപിന്നോട്ടോ ഇല്ലാതെ....
തിരിച്ചറിവിന്റെ ഗംഗയിൽ മുങ്ങിക്കയറാനാവാതെ ആഴക്കയത്തിലേക്ക് താണു താണു പോയെങ്കിൽ......
ഇനിയും തലകുനിക്കാനാവാത്തത് കൊണ്ടുമാത്രം.......
എന്നിലെങ്കിലും ഞാൻ ജീവിക്കുമായിരുന്നു....
എന്റെ അക്ഷരങ്ങളോടൊപ്പം.....

Sunday, October 16, 2016

തിരഞ്ഞെടുത്ത ഓർമ്മകൾ

ഒരു മഴത്തുള്ളിയായ് പെയ്തു പെയ്തു....

ഒടുവിൽ വെറുമൊരു ഓര്മ മാത്രമായ് പെയ്തൊഴിയും ഞാൻ....കടുകെണ്ണ മണക്കുന്ന ഗലികളുടെ ഇരുണ്ട ഇടനാഴികളിൽ എവിടെയൊക്കെയോ തേങ്ങലുകൾ കേൾക്കാറുണ്ട്....
നാടിനെ മറന്നു കുടിയേറിപ്പാർത്ത ഒരുപാടൊരുപാട് യന്ത്ര മനുഷ്യരുടെ....

ബാല്യം ഒരുമുറിക്കുള്ളിൽ അവസാനിച്ച ഒരുപാട് കുരുന്നുകളുടെ....,

ജീവിക്കാൻ മറന്ന  ജീവനില്ലാ പ്രതിമകളുടെ.....

ആവശ്യങ്ങൾക്ക് മാത്രം കണ്ണ് തുറക്കുന്ന ജീവനില്ലാത്ത പാൽകുടിക്കുന്ന ഭക്ഷണം കഴിക്കുന്ന കുറെയേറെ ജന്മങ്ങൾ......

ആഴത്തിലുറഞ്ഞ  കാത്തിരിപ്പിന്റെ വാക്കുകളിൽ പാതിയായ സ്വപ്നങ്ങളിൽ സ്വരുക്കൂട്ടിയ അനുഭവങ്ങൾ എത്തിനോക്കുന്നുണ്ട്

Thursday, October 13, 2016

പിറന്ന നാടിനും ഭരതംബയ്ക്കും വേണ്ടി നാടും വീടും വിട്ട് അതിർത്തിയിൽ രാവും പകലുമില്ലാതെ കാവൽ നിൽക്കുന്ന പട്ടാളക്കാരൻ......
ഒരിക്കൽ പോലും സമൃദ്ധിയുടെ ഈ ലോകത്തു നമ്മൾ അവരെ ഓർമ്മികാറില്ല
അവന്റെ വീട്ടിൽ ഒരമ്മയുണ്ട്....
മകന്റെ ലോണിൽ മകളെ കെട്ടിച്ചയച്..,മകനായ മാത്രം തൊടിയിലെ മാങ്ങയും പൊടിയും പൊട്ടും കാത്തു വചിരിക്കുന്ന അമ്മ....
പിന്നെ അവന്റെ പെണ്ണുണ്ട്....
വെറും ഒരു പെണ്ണല്ല...
അവളാ അമ്മയ്ക്ക് മകനും മകളുമാണ്.......
അമ്മയെ പൊന്നുപോലെ നോക്കുന്നവൾ....അവനുള്ളപ്പോൾ അമ്മയ്ക്ക് ഒരു സുഖമില്ലായ്മ വന്നാൽ എങ്ങിനെ നോക്കുമോ അതിനേക്കാൾ നന്നായ് അവന്റെ കുറവറിയിക്കാതെ ആ അമ്മയെ നോക്കുന്നവൾ....
അവന്റെ ഇഷ്ടങ്ങൾ അറിയുന്നവൾ...
അവനു വേണ്ടി മാത്രം ജീവിതം ആർപ്പിച്ചവൾ.....
ആ കുടുംബം നോക്കുന്നവൾ....
കറന്റ് ബില്ല് അടയ്ക്കുന്നത് മുതൽ സർവകാര്യങ്ങളും ഒരാണിനെപ്പോലെ ചെയ്തുതീർക്കാൻ പ്രാപ്തിയുള്ളവൾ....
അപ്പോളും  അവന്റെ ഭാര്യയായിത്തന്നെ അഭിമാനത്തോടെ അന്തസ്സോടെ അവന്റെ പെണ്ണായി ഒരു പട്ടാളക്കാരന്റെ പെണ്ണായി ജീവിക്കുന്നവൾ....
ദിനവും ഒരിറ്റു കണ്ണീർ പ്രാർത്ഥനയോടെ സീമന്തത്തിൽ കുങ്കുമം ചർത്തുന്നവൾ......
ഉണ്ണിക്കണ്ണനുമുന്നിൽ എന്നുമാ താലിയെ കണ്ണോട് ചേർത്ത് പൂജിക്കുന്നവൾ....
ഒരു പ്രാര്ഥനയായ്...
കരുതലായ്
എന്നുമാ കൈകളുടെ കരുത്തിൽ മാത്രം ഒതുങ്ങി ആ നെഞ്ചിലെ ചൂടിൽമാത്രം അലിഞ്ഞു അവനിൽ മാത്രം നിറഞ്ഞു ജീവിക്കുന്നവൾ.....
അവന്റെ വീടിനെ വീടായ് സൂക്ഷിക്കുന്നവൾ.....
ലീവിന് വരുന്ന നാളുകൾ അവനോടൊപ്പം എണ്ണി എണ്ണി കാത്തിരിക്കുന്ന പെണ്ണ്....
അവനു മുന്നിൽ മാത്രം വെറുമൊരു തൊട്ടാവാടി പെണ്ണ്...
അവന്റെ അഭാവത്തിൽ അവന്റെ നേർപാതി....
അവൻ തന്നെ.....
ലീവ് തീരുന്ന അവസാന നാളിൽ മഴപെയ്യുന്ന രാത്രിയിൽ അവന്റെ നെഞ്ചിനെ കണ്ണീരിൽ നനയിച് അവനോടൊട്ടിക്കിടന്നു പൊട്ടിക്കാരയുന്നവൾ.....
ഒടുവിൽ അവനിഷ്ടമുള്ളതൊക്കെ പാചകം ചെയ്തു ബാഗിൽ നിറചു....
പോകും നേരം ആരും കാണാതെ നൽകുന്ന ചുംബനം നിറകണ്ണോടെ നെറ്റിയിലേറ്റു വാങ്ങി ആ നെഞ്ചിലൊന്നുകൂടെ മുഖമമർത്തി വിങ്ങിപ്പൊട്ടി ഒടുവിൽ സ്നേഹവും വിരഹവും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച്.... അമ്മയെ ചേർത്ത് നിർത്തി അവനെ യാത്രയാക്കുന്നവൾ.....
അങ്ങിനെയങ്ങിനെ നെഞ്ചുപൊടിക്കുന്ന  ഒരുപാടിഷ്ടങ്ങളെ ഒരുപിടി കണ്ണീരിലൊതുക്കി ഒരു പുഞ്ചിരിയിലും ഒരു ചുംബനത്തിലും ഒടുവിൽ ഭാരത് മാതാ കീ ജയ് എന്ന ഹൃദയമന്ത്രത്തിലും ഒതുക്കിയ ഒരുപാടൊരുപാട് ധീര ജവാന്മാർ....
സമർപ്പിക്കുന്നു
ഈ എഴുത്ത്....
ഭാരതംബയെ കാക്കുന്ന ഓരോ ജാവാനും അവന്റെ കുടുംബത്തിനും.....
സൂര്യ....

Tuesday, September 27, 2016

പറിച്ചു നടൽ

ഈ മണ്ണും മണവുമെന്നെ വീർപ്പുമുട്ടിക്കുന്നുണ്ട്.......

ഒരു കുഞ്ഞാത്തോലിന്റെ കഥ കേൾക്കാൻ ചമ്രം പടിഞ്ഞിരുന്ന കുഞ്ഞു പെണ്ണിന്റെ ലാഘവത്തോടെ ആകാംക്ഷയോടെ ഞാൻ ഇതിനെ നോക്കികാണുന്നു.....

ഉറക്കമില്ലാത്ത രാവുകളിൽ ചിലപ്പോളൊക്കെ കേൾക്കാം പുറത്തു നിന്നു ചില നിലവിളികൾ.....

ഒളിച്ചോട്ടം ആയിരുന്നു....
എല്ലായിടത്തും നിന്നു.....
ഒന്നും പറയാതെയുള്ള ഒളിച്ചോട്ടം...

ആരിൽ  നിന്നാണ് ഒളിച്ചോടിയാതെന്നെനിക്കറിയില്ല...
എന്നിൽ നിന്ന് തന്നെ.....

കടുകണ്ണയുടെ  മണമാണ്....
ഈ തെരുവുകളിൽ....

പിന്നെഎന്തൊക്കെയോ.....

ഞാൻ എന്ത് തേടി ഇവിടെ വന്നുവെന്ന് എനിക്കറിയില്ല....

ബാക്കി വച്ചതെന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ട്.....

പിന്നെ ഒരുപാടു പ്രിയപ്പെട്ടതെന്തൊക്കെയോ....

ഒറ്റയ്യ്ക്കൊരു യാത്രയ്ക്കൊരുങ്ങിയത് പിന്തിരിഞ്ഞു നടക്കാൻ ആവാത്തതുകൊണ്ടാണ്

Wednesday, September 14, 2016

ഓണമാണ്.... ഓണം.....

ഓണം.... അതെന്താണെന്നു സ്വയം ചോദിക്കേണ്ടിയിരിക്കിന്നു.......
അച്ഛനാണെനിക്കോണം.....
എന്റെ അമ്മമ്മയാണെനിക്കോണം......
വാഴയിലയിൽ സദ്യ വിളമ്പി ആരൊക്കെ ഒപ്പം ഉണ്ടായാലും വഴിക്കണ്ണുമായി എന്നെയും അമ്മയെയും കാത്തിരിക്കുന്ന അമ്മമ്മ.......
ആ സ്നേഹത്തിനൊരു മധുരമുണ്ട്.... എവിടെപ്പോയാലും തിരികെ മാടിവിളിക്കുന്ന സ്നേഹത്തിന്റെ ഒരു മായികശക്തി....
അകലെയാണ്.....
വഴിക്കണ്ണുമായി ഞാൻ ആരെയോ കാത്തിരുന്നു ഇന്നും...,
വെറുതെ എന്നറിഞ്ഞിട്ടും......
ഒറ്റയ്ക്കാക്കിയതല്ല....,
ആയിപ്പോയതാണ്........
കാലം......
അച്ഛന്റെ മണമുള്ള ഓണം....
ആ ഓർമ്മയിലെ ആരാലും ഓർമ്മിക്കപ്പെടാത്ത ഓണം.....
ആരോട് ....
ആർക്ക്....
എന്ത്........
ഒന്നുമില്ല........
ആർക്കും....
കല്ലിൽ തീർത്ത മനസ്സിനെ ഉളിയിൽ ഒന്നുകൂടി മൂർച്ച വരുത്തി തീയിൽ പതം വരുത്തി വെറുതെ....
വെറുതെ.......

Tuesday, August 23, 2016

അപ്പേ... ചിരിക്ക് അപ്പേ ചിരിക്കാൻ....

ദേ ഈന്നു..

ഓ എടാ  പപ്പേ....

കൊഞ്ചിക്കിനുങ്ങിയുള്ള ഈ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്......

ട്രെയിൻ ആലുവ കഴിഞ്ഞിരുന്നു....

കുടുംബക്ഷേത്രത്തിലെ ഉത്സവം  കഴിഞ്ഞു മടങ്ങുകയായിരുന്നു ഞാൻ....

ഉറക്കച്ചടവ് നന്നേ ഉണ്ടായിരുന്നു....

ചുമല ടി ഷർട് ഇട്ടു വെളുത്തു ചുമന്ന ഒരു കുഞ്ഞി  ചട്ടമ്പി കുട്ടി......

അവൻ അവന്റെ പപ്പയെ കിടത്തി ആളുടെ മെത്തുകേറി ഇരുന്നു സെൽഫി എടുക്കുന്നു....

ഞാൻ കണ്ണുതുറന്നതു കൊണ്ടാവാം പുള്ളി അവനെ എടുത്തു  സീറ്റിൽ ഇരുത്തി നേരെ ഇരുന്നു.....

കുറച്ചു നേരം ആ കുഞ്ഞി ചട്ടമ്പിയെ ഞാൻ വെറുതെ നോക്കിയിരുന്നു....

എന്തോ എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞടഞ്ഞുപോയി......

ത്രിശൂർ എത്തിയപ്പോൾ വീണ്ടും ഉണർന്നു സീറ്റിൽ അവനും ഞാനും അവന്റെ അച്ഛനും മാത്രം അടുത്ത സീറ്റിലെങ്ങും ആരുമില്ല....

പാവം അയാൾ ഉറക്കമാണ് ....

അയാളുടെ കൈ അവനെ ചുറ്റിപിടിച്ചിട്ടുണ്ട്....

അവനയാളുടെ വയറിൽ ചാരി  കാലൊക്കെ അയാളുടെ തലയിൽ എടുത്തു വച്ച് മലർന്ന് കിടന്നു ഐ പാഡിൽ സെൽഫികൾ എടുത്തോണ്ട് ഇരിക്കുന്നു....

ഞാൻ നോക്കുന്ന കണ്ടിട്ടാവണം അവൻ എന്നെ നോക്കി.....

എന്നിട്ട് അവന്റെ അപ്പെടെ തലേന്ന് കാലൊന്നു മാറ്റിവച്ചു...

ഒരു കുസൃതിച്ചിരി എനിക്കും പൊട്ടി ....

ഞാൻ അവനതന്നെ നോക്കി....

അവനിടകിടയ്ക്ക് ഒളികണ്ണിട്ട് എന്നെ നോക്കുന്നുണ്ട്.....
ഇടയ്ക്ക് എനിക്ക് ഫോൺ വന്നു  കുറച്ചു നേരം സുഹൃത്തിനോട് സംസാരിചു തലയൂയർത്തിയപ്പോൾ അവനെ കാണുന്നില്ല അവന്റെ അച്ഛൻ ഉറങ്ങുന്നുണ്ട്....

എന്തോ പേടിച്ചുപോയി ഞാൻ ....

അയാളെ വിളിക്കാനും തോന്നിയില്ല...
എന്നേറ്റു വാഷ് ഏരിയ യിലേക് നടന്നു...

അവനവിടെ ഉണ്ടായിരുന്നു...

രണ്ടു കയ്യും ഡോറിൽ പിടിചു പുറത്തേക്ക് നോക്കി ആസ്വദിച്ച നിക്കാണു ആശാൻ....

കുറച്ച മാറി അവനെതന്നെ നോക്കി സ്ഥിരം ട്രെയിനിൽ  അസഭ്യം പറഞ്ഞു പ്രശ്നകാരനായികാണാറുള്ള ഒരു ഹിജഡയും നിൽക്കുന്നുണ്ട്.....

സ്ഥിരം യാത്ര ആ ട്രെയിനിൽ ആയതുകൊണ്ട് ഞാൻ കണ്ടിട്ടുണ്ട് അയാളെ.....

എന്നെ നിനക്കെന്താ ഇവിടെ കാര്യം എന്നാ രീതിയിൽ അയാൾ നോക്കി....

അയാളുടെ കണ്ണുകൾ ആ കുഞ്ഞിന്റെ പിന്നാലെ ഉണ്ടായിരുന്നു എന്തൊ ..

ഉള്ളിലൊരു പിടച്ചിൽ....

മോനു നീയെന്താ ഇവിടെ വന്നേ പപ്പാ വിളിക്കുന്നു എന്ന് പറഞ്ഞു ഞാനവനെ കയ്യിൽ പിടിച്ചു വലിച്ചു.....
അയാൾ ഞങ്ങൾക്കരികിലേക്ക്  എന്തോ ഒരു വാക്കുമുച്ചരിച്ചു വരന്നുണ്ടായിരുന്നു.....

11 മണി സമയം  കംമ്പർട്മെന്റ് തികച്ചും ശൂന്യം.....

വിറച്ചുപോയി ഞാൻ.....
കുഞ്ഞിനെ പിടിച്ച വലിച്ച് ഞാൻ ഓടി അപ്പോളേക്കും അവന്റെ അച്ഛൻ ഞങ്ങളെ കാണാഞ്ഞു വരുന്നുണ്ടായിരുന്നു.....

അയാളുടെ പിന്നിലേക്ക് മാറി ഒന്ന് പിന്തിരിഞ്ഞു നോക്കാൻ പോലുമാവാതെ ഞാൻ നിന്നണച്ചു....

അയാൾ ഒരു കയ്യിൽ കുഞ്ഞിനെയെടുത്തു മറുകയാൽ എന്നെ പിന്നിലേക്ക് നിർത്തി രൂക്ഷമായി ആ ആളെ നോക്കി എന്തോ അയാൾ പിന്തിരിഞ്ഞു ഓടുകയായിരുന്നു.....

ഞാൻ സീറ്റിൽ ഇരുന്നു മുഖം കുനിച്ചു ഞാൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു....

അപ്പേ....

ചേച്ചിയോട് വെള്ളം കുടിക്കാൻ പറയ്....

എന്തോ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ...ദേഷ്യവുംപേടിച്ചു വല്ലാതെ...

എടൊ..

പോട്ടെ... മോനൊന്നും പറ്റിയില്ലല്ലോ താങ്ക്സ് ടോ....

അയാൾ എനിക്ക് വെള്ളം വച്ച് നീട്ടി പറഞ്ഞു....

ഹെഹ് ഓക്കേ.....

കുട്ടികളെകൂടി വന്നാൽ അവരെ നോക്കണം ന്നു അറിഞ്ഞുടെ....?

എനിക്ക് ദേഷ്യം സഹിക്കാതെ ഞാൻ അയാളോട് കയർത്തു....

കണ്ണ് നിറച്ചു ഒരു നോട്ടം നോക്കി അയാൾ കുനിഞ്ഞിരുന്നു.....

എനിക്ക് മിണ്ടാനാകുന് ഉണ്ടായിരുന്നില്ല....

അവൻ എന്നേറ്റു എന്റെ മുന്നിൽ വന്നു നിന്ന് ചേച്ചിക്കുട്ടീ... നല്ല രസൻഡ് ഈ നഖം കാണാൻ.... മമ്മുന്റെ നഖം പോലെ അല്ലെ പപ്പേ....

ചേച്ചി  സോറി മോൻ അപ്പ പറയുന്ന കേക്കഞ്ഞിട്ടാ...
അയാളുടെ ഫോൺ അടിക്കുന്നുണ്ടായിരുന്നു....
1 മിനിറ്റ് ചേച്ചി...

അപ്പെ.....

മമ്മു......

മോനെടുക്......

വേണ്ട....
ന്റെ പപ്പെനേ കരയിച്ചിട്ടു...

എന്നെ ഒന്ന് നോക്കിയപോലുല്ലാ ആ അയാളുടെ കൈയിൽ പിടിച്ചു കാറിൽ കേറിപ്പോ മോനെത്ര കരഞ്ഞു.....

ഫോൺ പിന്നെയും പിന്നെയും അടിച്ചുകൊണ്ടേയിരുന്നു...

സാരല്യ അപ്പെടെ മോൻ ഫോണെടുക്കു മമ്മുനോട്  ദേഷ്യപ്പെടരുത് ട്ടോ....

അയാളുടെ കണ്ണ് നിറഞ്ഞു നിറഞ്ഞു വരുന്നുണ്ടായിരുന്നു....

എന്തോ ഞാൻ പെട്ടന്ന് പുറത്തേക്ക് നോക്കിയിരുന്നു.....

എനിക്ക് അയാളെ നോക്കാൻ തോന്നിയില്ല....

അവൻ ഫോണെടുത്തു....

ങ്ഹാ പറ മമ്മു.....

ഇല്ല പപ്പാ ഇവഡോണ്ടു....

മമ്മു ഞങ്ങള് തിരിച്ചു പോവാ.....

അയാൾ തേങ്ങുന്നുണ്ടായിരുന്നു......

ഒന്നുമറിയാതെ ഞാൻ നോക്കാനോ നോക്കാതിരിക്കാനോ ആവാതെ ...

മമ്മു എന്താ മോനെ ഒന്ന് നോക്കപോലും ചെയ്യാഞ്ഞതു...

അപ്പ എന്തോരം കരഞ്ഞു ഇന്നലെ....

മമ്മുന്റെ കല്യാണത്തിന് എന്താ എന്നെക്കൊണ്ടോവാഞെ???

ശ്വാസം എടുക്കാനാവത്തെ ഞാൻ ഇരിക്കുകയായിരുന്നു....

അയാൾ പെട്ടന്ന്  എന്നേറ്റു അപ്പുറത്തേക് സീറ്റിൽ പോയി പുറത്തേക്ക് നോക്കി ഇരുന്നു......

അവൻ പിന്നെ ഫോണിലെന്താണ് സംസാരിച്ചെന്നു ഞാൻ സത്യമായും കേട്ടില്ല.....

എന്റെ കണ്ണുകൾ മറഞ്ഞുപോകുഞ്ഞുണ്ടായിരുന്നു......

അവൻ ഫോൺ സീറ്റിലിട്ടു അവന്റെ അപ്പെടെ അടുത്ത് ഓടിച്ചെന്നു അയാളെ കെട്ടിപിടിചു പൊട്ടിക്കരയുന്നുണ്ടായിരുന്നു......
അയാൾ അവനെ തെരുതെരെ ഉമ്മവച്ചു....

അയാളുടെ കണ്ണ് നിറഞ്ഞൊഴുകി.....

അപ്പേ മമ്മുനെ ഇനി കാണാൻ ചെല്ലരുത് മോൻ അപ്പ പറേന്നെതൊക്കെ അനുസരിക്കണം എന്ന് പറഞ്ഞു മമ്മു .....

അപ്പേ ......

ഇനി മമ്മുനെ കാണില്ലേ.
....

അപ്പ ഇല്ലെടാ നിനക്ക്....

ന്റെ മോൻ കരണ്ടാ....

വാ നമുക്ക് അവിടെ പോവാം...

വാ ....

അയാൾ കുട്ടിയുമായി എന്റെ അരികിൽ എതിർവശേ  വന്നിരുന്നു......

അവരെ നോക്കാനാവാതെ ഞാൻ താഴേക്ക് നോക്കി ഇരുന്നു.....

തേങ്ങലൊതൂങ്ങി അവൻ അയാളുടെ നെഞ്ചിൽ ഒതുങ്ങി.....

ഉറങ്ങിയെന്നായപ്പോൾ അയാൾ അവനെ എന്റെ  അരികിൽ കിടത്തി മൗനം ഭഞ്ജിച്ചു......

ഇന്നലെ അവന്റെ മമ്മേടെ വിവാഹം ആരുന്നു....

തിരിച്ച പോവാണു.....

ഞങ്ങൾ ഗുജറാത്തിലാണ്......
അവിടെ ആണ് എനിക്ക് ജോലി
മോൻ അവിടെ ആണ് പടിക്കുന്നതെ.....

മിണ്ടാനാവാതെ ഞാൻ ശ്വാസം പോലുമെടുക്കാൻ ആവുന്നുണ്ടായിരുന്നില്ല....

എന്ത് പറയണമെന്നറിയില്ല......

എന്തെങ്കിലും കഴിച്ചോ മോൻ ???

ഇല്ല ഞാനെങ്ങനെ??

അയാൾ വിതുമ്പി.....

ട്രെയിൻ ഭരതപ്പുഴയ്ക്ക് കുറുകെ.....

വെള്ളത്തൂവൽപുല്ലുകൾ എന്നെ നോക്കി പള്ളിളിച്ചു.......

അവൻ പതുക്കെ എന്നീറ്റു....

ഷോർണ്ണൂർ സ്റ്റേഷൻ എത്താൻആയിരുന്നു .....

അവൻ എന്നേറ്റിരുന്നു കൗതുകത്തോടെ എന്റെ നഖം പിടിച്ചു ഓടിക്കാൻ നോക്കി.....

എന്തോ ആ നിഷ്കളങ്കമായ മുഖത്തു എന്തൊക്കെയോ വികാരങ്ങൾ.....

ഇനിയൊരുപക്ഷെ ഒരിക്കലും അവന്റെ മമ്മുവിനെ അവൻ കാണില്ല.....

അവന്റെ അച്ഛന്റെ   കൈകൾ എപ്പോളും ഒപ്പമെത്തുമോ????

ഞാനവനെ എടുത്തു മടിയിലിരുത്തി.....

എന്റെ കയ്യിലിരുന്ന the secret of nagas അവൻ തിരിച്ചും മറിച്ചും നോക്കി അതിഫത് വായിക്കാൻ തുടങ്ങി ഉച്ചത്തിൽ.......

അയാൾ പുഞ്ചിരിയോടെ അത് നോക്കി ഇരുന്നു.....

ഞാൻ ബഗിൽ നിന്ന് രണ്ടു മഞ്ചെട്തു അവനു കൊടുത്തു.....

അപ്പേ...?

വാങ്ങിക്കോ മോൻ.....

അയാൾ സമ്മതം മൂളി....

അവൻ കഴിക്കാതെ വായിച്ചു കൊണ്ടിരുന്നു.....

ഞാൻ അവനു എന്റെ കയ്യിൽൽഇരുന്ന ജൂസ് ബോട്ടിൽ തുറന്നു വായിൽ വച്ചുകൊടുത്തു അവൻ എന്തോ സ്നേഹത്തോടെ കുടിച്ചു......

ട്രെയിൻ  ഞരക്കത്തോടെ നിന്ന്....

ഷോർണ്ണൂർ .....
.

അവിടെ ഇറങ്ങാനിരുന്നതാണ് ഞാൻ എന്തോ ഇറങ്ങിയില്ല.....

തിരൂർ ഇറങ്ങാം....

അവനെ വിട്ടിട് പോവാൻ ഒരു വിഷമം.....

മോന് അപ്പ കഴിക്കാൻ വാങ്ങിട് വരം ന്താ വേണ്ടേ???

ഒന്നും വേണ്ട....

അയാളുടെ മുഖം താണു.....

പോയി വാങ്ങി വരൂ ഞാൻ പറഞ്ഞു.....

എണീറ്റിട്ടു നോക്കിക്കോണം എന്നാ ഭാവത്തിൽ എന്നെ നോക്കി അയാൾ പോയി.....

തിരികെ രണ്ടു വടപ്പാവ്.ആയി വന്നു ഒന്നെന്റെ നേരെ നീട്ടി ഞാൻ വാങ്ങി പതിയെ അതവൻറെ വായിൽ വച്ചുകൊടുത്തു.....

അയാൾ കണ്ണ്നിറച്ചാണ് എന്നെ നോക്കിയത്.....

തനിക്ക്ആണ്......

ഇത് കഴിക്കു.....

അയാളെ നോക്കി പുഞ്ചിരിച്ചു ഞാൻ അത് നിഷേധിച്ചു......

അവനു വെള്ളം കൊടുത്തു കൈകഴുകി വന്നപ്പോൾ എനിക്കിറങ്ങാൻ അടുത്തിരുന്നു...

ചേച്ചിയ്ക്ക്യ് ഇറങ്ാനായിട്ടോ .....

അവൻ എന്നോട് കുറേക്കൂടി അടുത്തിരുന്നു....

ട്രെയിൻ തിരൂർ നിരങ്ങി നിരങ്ങി നിന്ന്...

ഞാനെണീറ്റു.....

അവന്റെ കണ്ണ് നിറഞ്ഞിരുന്നു.....
എന്റെയും......

കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു ......

പിന്നെ  ആ ബുക്കും.....

അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....

എന്റെ ബാഗും എടുത്ത് അവനെ കയ്യിലെടുത്തു ഡോർ വരെ വന്നു അയാൾ.....

ഇറങ്ങും നേരം വീണ്ടുമാ കുഞ്ഞുനിഷ്‌കളങ്ക
മുഖത്തൊരു മുത്തം  കൊടുത്തു പഠിച്ച വല്യ ആളായി അപ്പനെ നോക്കണം ട്ടോ.....

എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.......

എന്റെ കണ്ണ്  നിറഞൊഴുകുന്നുണ്ടായിരുന്നു........

എന്റെ പ്രിയപ്പെട്ട കുഞ്ഞേ നീ ആരെന്നെനിക്കറിയില്ല......

നിന്റെ പേരോ നിന്റെ അച്ഛന്റെ പേരോ എനികറിയില്ല....

ഗുജറാത്തിൽ എവിടെയോ അച്ഛനൊപ്പം നീ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കാണെനിക്കിഷ്ടം.....

നീ എന്നും എന്നും എനിക്ക് നോവോർമയാണ്.......

എന്നെ നീ ഓർമിക്കുമോ എന്നറിയില്ല.....

എങ്കിലും.........

കുഞ്ഞേ...... ഞാനുമോര് പെണ്ണാണ്.....
എന്നിലും ഒരു അമ്മയുണ്ട്........നിന്റെ കൊഞ്ചലും കള്ളാചിരിയും  ഒരിക്കലും മറക്കില്ല ഞാൻ.......

Friday, June 24, 2016

നോവ്

ഒരുപക്ഷെ ജീവനേക്കാൾ ...
ഒരുപക്ഷെ  സത്യത്തെക്കാൾ...,
വിങ്ങുന്ന നോവ്.....
ഒരു പെണ്ണായിപ്പിറന്നിട്ടും ....ആണായി ജീവിക്കേണ്ടി വരുന്നു..സ്വയം തീർത്ത സുരക്ഷിതത്വത്തിൽ ഇടയ്ക്കൊക്കെ വെറും വെറും പുൽനാമ്പിനെക്കാൾ ചെറുതായിപ്പോകുന്നു......
എനിക്ക് ഭയമാണ്...
ഈ ലോകത്തെ..
.എനിക്കുചുറ്റുമുള്ള എല്ലാത്തിനെയും .......
ചിലപ്പോളൊക്കെ എന്നെത്തന്നെ എനിക്ക് ഭയമാണ്.....

അമ്മ ചിലപ്പോളൊക്കെ സത്യമാകും ചിലപ്പോൾ വിശ്വസിക്കാനാവാത്ത മറ്റെന്തൊക്കെയോ....
.എനിക്ക് ഭയമാണ്....

ബാല്യം കൗമാരത്തിലേക്കും യൗവനത്തിലേയ്കും വാര്ധക്യത്തിലേക്കും വഴിമാറുമ്പോൾ എന്റെ വേഷപ്പ്കർച്ചകൾ എനിക്ക് തന്നെ തിരിച്ചറിയാനോ ഉൾകൊള്ളുവാനോ ആകുന്നില്ല....സ്വയം തിരിച്ചറിഞ്ഞു ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും ഞാൻ തനിച്ചാണെന്നുള്ള ചിന്തകൾ എന്റെ ജീവനെ പിന്നിലേക്ക് വലിക്കുന്നുണ്ട്...

ജീവിതം പ്രതീക്ഷകൾക്കുള്ളതാണ്...
പ്രതീക്ഷ നഷ്ടമാകുന്ന നിമിഷം ജീവനും ജീവിതത്തിനും അര്ഥമില്ലാതെയാകും....

ഉൾക്കൊള്ളാൻ തയ്യാറാണ്..പക്ഷെ ജീവിതം എനിക്ക് മുന്നിൽ കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ നിസ്സഹായയായി നോക്കി നിൽക്കാനേ ആകുന്നുള്ളൂ....

അല്ലെങ്കിൽ ഒരുപക്ഷെ എന്നിലുമാധികമായ് എന്നെ തിരിച്ചറിയാൻ അമാനുഷിക ശക്തിയുള്ള ആരെങ്കിലും വരേണ്ടിവരും.......

നിസ്സഹായത അല്ല....
ഒരുതരം മരവിപ്പാണ്...

സ്വപനം കാണാൻ ഭയക്കുന്ന...
നെഞ്ചുകീറിമുറിയുമ്പോളും ചിരിക്കേണ്ടിവരുന്ന ഒരുതരം  ആത്മാഹൂതി.......

ആർക്കൊക്കെയോ വേണ്ടി സ്വയം സമർപ്പിചു എന്നിട്ടും വെറും ഒരൂപരീക്ഷണവസ്തുവായ്, ജീവിതത്തെ യാതൊരു വികാരവും ഇല്ലാതെ നോക്കിക്കാണുന്ന വിവർണനാതീതമായ എന്തോ ഒന്ന്....

വാക്കുകൾ വാളുകളാകുന്നു അതെന്നെ കീറിമുറിക്കുന്നുട്... ഇറ്റുവീഴുന്നരക്തതുള്ളികൾ തിളങ്ങുന്നുണ്ട് ...
എന്റെ ചോരയുടെ തിളക്കം..... വിളിച്ചുപറയുന്നുണ്ട്....,
അതെന്നോട് ....
അനാഥത്വം നെഞ്ചുകീറിമുറിക്കുന്ന നോവാണെന്......

ജീവിതത്തിന് അര്ഥമില്ലാതാക്കുന്ന തീഷ്ണമായ സത്യമാണെന്നു....

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...