എവിടെ കിട്ടാൻ,,
മാദകത്വമോ...
അതിനൊന്നും ഒരു അടുക്കും ചിട്ടയുമില്ല,
മുന്പെന്നോ എന്നിൽ നിന്നകന്നുപോയ ഒരുപടെന്തോകെയോ ചേർത്തുകൂട്ടിയതാണ് ..... ഇതിൽ ഞാനുണ്ട് ...എന്റെ ഇന്നലെകളും ഇന്നുകളുമുണ്ട്...... ചെർത്തുവയ്ക്കാൻ മറന്നതും അകന്നുപോയതും .... മഴയും മഞ്ഞും ഒരു മഞ്ഞുതുള്ളിയെ പ്രണയിച്ച മന്ദാരവും ...... അങ്ങനെ അങ്ങനെ ......
ഒരു മഴത്തുള്ളിയായ് പെയ്തു പെയ്തു....
ഒടുവിൽ വെറുമൊരു ഓര്മ മാത്രമായ് പെയ്തൊഴിയും ഞാൻ....കടുകെണ്ണ മണക്കുന്ന ഗലികളുടെ ഇരുണ്ട ഇടനാഴികളിൽ എവിടെയൊക്കെയോ തേങ്ങലുകൾ കേൾക്കാറുണ്ട്....
നാടിനെ മറന്നു കുടിയേറിപ്പാർത്ത ഒരുപാടൊരുപാട് യന്ത്ര മനുഷ്യരുടെ....
ബാല്യം ഒരുമുറിക്കുള്ളിൽ അവസാനിച്ച ഒരുപാട് കുരുന്നുകളുടെ....,
ജീവിക്കാൻ മറന്ന ജീവനില്ലാ പ്രതിമകളുടെ.....
ആവശ്യങ്ങൾക്ക് മാത്രം കണ്ണ് തുറക്കുന്ന ജീവനില്ലാത്ത പാൽകുടിക്കുന്ന ഭക്ഷണം കഴിക്കുന്ന കുറെയേറെ ജന്മങ്ങൾ......
ആഴത്തിലുറഞ്ഞ കാത്തിരിപ്പിന്റെ വാക്കുകളിൽ പാതിയായ സ്വപ്നങ്ങളിൽ സ്വരുക്കൂട്ടിയ അനുഭവങ്ങൾ എത്തിനോക്കുന്നുണ്ട്
ഈ മണ്ണും മണവുമെന്നെ വീർപ്പുമുട്ടിക്കുന്നുണ്ട്.......
ഒരു കുഞ്ഞാത്തോലിന്റെ കഥ കേൾക്കാൻ ചമ്രം പടിഞ്ഞിരുന്ന കുഞ്ഞു പെണ്ണിന്റെ ലാഘവത്തോടെ ആകാംക്ഷയോടെ ഞാൻ ഇതിനെ നോക്കികാണുന്നു.....
ഉറക്കമില്ലാത്ത രാവുകളിൽ ചിലപ്പോളൊക്കെ കേൾക്കാം പുറത്തു നിന്നു ചില നിലവിളികൾ.....
ഒളിച്ചോട്ടം ആയിരുന്നു....
എല്ലായിടത്തും നിന്നു.....
ഒന്നും പറയാതെയുള്ള ഒളിച്ചോട്ടം...
ആരിൽ നിന്നാണ് ഒളിച്ചോടിയാതെന്നെനിക്കറിയില്ല...
എന്നിൽ നിന്ന് തന്നെ.....
കടുകണ്ണയുടെ മണമാണ്....
ഈ തെരുവുകളിൽ....
പിന്നെഎന്തൊക്കെയോ.....
ഞാൻ എന്ത് തേടി ഇവിടെ വന്നുവെന്ന് എനിക്കറിയില്ല....
ബാക്കി വച്ചതെന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ട്.....
പിന്നെ ഒരുപാടു പ്രിയപ്പെട്ടതെന്തൊക്കെയോ....
ഒറ്റയ്യ്ക്കൊരു യാത്രയ്ക്കൊരുങ്ങിയത് പിന്തിരിഞ്ഞു നടക്കാൻ ആവാത്തതുകൊണ്ടാണ്
ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...