Thursday, October 1, 2020

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം.

കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം.

ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ഭരണകൂടം.
എന്താണ് കാർഷിക ബിൽ??

മോഡി CAA NRC നിയമം കൊണ്ടുവന്നു., ന്യൂനപക്ഷ മുസ്ലിം. ജനതയെ താമസിപ്പിക്കുവാൻ ജയിലറകൾ വരെ ഒരുക്കി. കോവിഡ് മഹാമാരി പുടിമുറുക്കിയതിനാൽ അതിന്റെ മുതലെടുപ്പ് ഇതുവരെ നടത്താൻ കഴിഞ്ഞില്ല.

ഒന്നൊതുങ്ങി എന്നു സമാധാനച്ചപ്പോൾ ദാ കർഷകവിരുദ്ധ ബില്ലുമായിഏത്തിയിരിക്കുന്നു നരേന്ദ്ര മോഡി സർക്കാർ..

അതായത് ജന്മിത്വം തുടച്ചു നീക്കിപ്പെട്ടതിനു നമ്മുടെ പിൻഗാമികൾ സഹിച്ച യാതനകൾ എണ്ണിപ്പറയേണ്ടി വരും. മാറു മറക്കാനാവാത്ത കാലം. അടിയാനും ജന്മിയും.

അതേ അതുതന്നെയാണ് ചുരുക്കിപ്പറഞ്ഞാൽ മോദിയുടെ കാർഷിക വിരുദ്ധ ബില്ല്.

80 കോടി ജനങ്ങൾ കൃഷി ചെയ്തു ചെയ്തു ജീവിക്കുന്ന നാടാണ് ഇന്ത്യാമഹാരാജ്യം.

വിപണനത്തിലൂടെ അല്ലലില്ലാതെ ജീവിച്ചു പോകുന്ന മണ്ണിൽ പണിയെടുക്കുന്ന കർഷകർ. അവരിൽ ചിലർക്ക് വഴിക്കാനറിയില്ല പക്ഷെ മണ്ണിൽ വിത്തെറിഞ്ഞു പൊന്നുകൊയ്യാനവർക്ക്  അറിയാം.

താങ്ങുവിലയിൽ ദൃഷ്ടിയർപ്പിച്ചു അവർ കൃഷി ചെയ്യുന്നു.

മോഡി സർക്കാർ കാർഷിക ഉൽപ്പന്നങ്ങൾക്ക് ഇനി താങ്ങുവില ഉണ്ടാകുകയില്ല എന്നു ഒന്നാം ബില്ലിൽ പ്രസ്താവിച്ചു.
അതായത് എത്ര വിലയ്ക്ക് വേണമെങ്കിലും ഉൽപ്പന്നങ്ങൾ ആർക്ക് വേണമെങ്കിലും സർക്കാർ അതിൽ ഇടപെടുകയില്ല.
ചെറുകിട മാർക്കറ്റുകൾ ഇനി കർഷകരിൽ നിന്നും വസ്തുക്കൾ വാങ്ങുകയില്ല. അത് കോർപ്പറെറ്റുകൾ വഴി നടത്തുക.

ഗുണം:പ്രൈവറ്റ് കുത്തക സ്ഥാപനങ്ങൾക്ക് എത്ര വിൽകുറച്ചും മറ്റൊരു മാർക്കറ്റ് ലഭ്യമല്ലാത്തതിനാൽ കർഷകരിൽ നിന്നും വാങ്ങാം.കർഷകരെ ചൂഷണം ചെയ്യാം.

ദോഷം:കർഷകന് കോർപ്പറേറ്റുകൾ പറയുന്ന വിലയ്ക്ക് വിക്കുക എന്ന ഒറ്റമാർഗ്ഗം സ്വീകരിക്കേണ്ടി വരും.minimum സപ്പോർട്ട് price നും താഴെ വില പറഞ്ഞാലും കർഷകർക്ക് വിൽക്കാതെ മാർഗ്ഗമുണ്ടാവുകയില്ല . നിയമം ഇതായത് കൊണ്ട് ചോദ്യം ചെയ്യുവാൻ യാതൊരു authority യും ഉണ്ടാവുകയില്ല.

രണ്ടാമത്തേതിൽ ആർക്ക് വേണമെങ്കിലും ഇനി എത്ര ഉത്പന്നങ്ങളും വാങ്ങി പൂഴ്ത്തി വയ്ക്കാം. എന്ന നിലയിലേക്ക് കാര്യങ്ങൾ മാറ്റുന്ന വിധം അവശ്യ സാധനനിയന്ത്രണ നിയമം റദ്ദ് ചെയ്തിരിക്കുന്നു.

ഗുണം; കോർപ്പറേറ്റുകൾ കുറഞ്ഞ വിലയ്ക്ക് എത്ര വേണമെങ്കിലും സാധനങ്ങൾ വാങ്ങി സൂക്ഷിക്കാം.

ദോഷം:ഇരട്ടിവിലയ്ക്ക് അവർക്ക് അത് വിൽക്കാം. സാധാരണക്കാരന് ഇരട്ടി വില നൽകി ഉൽപ്പന്നങ്ങൾ വാങ്ങേണ്ടി വരും. അതിന്റെ ഗുണഭോക്താവ് കോർപ്പറേറ്റ് കമ്പനികളായി മാറും.കരിഞ്ചന്തയും പട്ടിനിയും വിലക്കയറ്റവും ഉണ്ടാകും.

മൂന്നാമതായി കർഷകർ കോർപ്പറേറ്റുകളുടെ കരാർ ജോലിക്കാരായി മാറുക എന്ന contract farming വരുന്നതോട് കൂടി കർഷകർ കോർപറേറ്റുകളുടെ കരാർ ജോലിക്കാരായി അവർ നിസ്ച്ചയിക്കുന്ന പണി ചെയ്യുന്നവരായി മാറും.

സംസ്ഥാന സർക്കാരുകൾ ധാന്യങ്ങൾ താങ്ങുവില നൽകി ശേഖരിക്കാത്ത പക്ഷം റേഷൻ സംവിധാനങ്ങൾ നിർത്തലാക്കപ്പെടും.രാജ്യം പട്ടിണിയാൽ ദുരിതമനുഭവിക്കും.
കോവിഡിനൊപ്പവും ശേഷവും പട്ടിണിമരണങ്ങൾ കൂടും.,

കർഷകർക്ക് വേണ്ടി പിറന്നാൾ സമ്മാനം നൽകിയ മോഡി ജി യുടെ ബുദ്ധിയെ പ്രശംസിക്കും മുൻപ് ഇനിയെങ്കിലും വിവിപാറ്റിന്റെ തകരാർ പരിശോധിക്കപ്പെട്ടില്ല എങ്കിൽ ഇന്ത്യ ബാക്കിയുണ്ടാവുകയില്ല ഒരുപക്ഷേ പാര്ലമെന്റോ മറ്റൊരു ഇലക്ഷനോ നമ്മൾ മനുഷ്യരോ തന്നെയും ഉണ്ടാവുകയില്ല.

പ്രിയപ്പെട്ടവരെ ശബ്ദമുയരുക തന്നെ വേണം
കോർപ്പറേറ്റുകളുടെ ചൂഷണങ്ങൾക്ക് മണ്ണിൽ പൊന്നു വിളയിക്കുന്ന നമ്മുടെ കർഷകരെ വിട്ടുകൊടുക്കാതെയിരിക്കുക.

ഇത് നമുക്കുവേണ്ടി നമ്മളുയർത്തുന്ന ശബ്ദമായി മാറട്ടെ

സൂര്യ
24/09/2020

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...