Friday, February 26, 2016

നീ

എന്റ്റെ ഭഗവതിക്കൊരു പൊ൯തിടമ്പുമായ്.....
അകലെയെങ്ങുനിന്നോ നീ വരും....
ജ്വലിക്കുന്ന കണ്ണുകളും ഉറപ്പുള്ള മനസ്സുമായ്...... 
നോവുകളുടെ കണക്കെടുക്കാ൯....
അവസാനിപ്പിച്ചിടത്തുനിന്നു തുടങ്ങുവാൻ..... .
തുളസിമണി മാലയണിഞ്ഞ്..
അറിവെന്ന ആയുധവുമായ്.... . .

എന്റ്റെ നോവിനെ താലോലിക്കുവാ൯.....

എന്റ്റെ ഉണ്ണിക്കണ്ണ൯.....


നൈതികത( ethics)








നൈതികത( ethics)
നമസ്തേ പ്രിയകൂട്ടുകാരേ എല്ലാവർക്കും ശുഭസായാഹ്നം ...
എന്താണ് നൈതികത???
ethics എന്നുപറഞ്ഞാലാകും ഒരുപക്ഷേ എളുപ്പം മനസിലാവുക...ചില പ്രത്യേകസാഹചര്യങ്ങളിൽ നാം "മാനുഷികപരിഗണനയ്ക്ക് മുൻഗണന നൽകിയെടുക്കുന്ന ചില തീരുമാനങ്ങൾ.".എഴുതപ്പെട്ടിട്ടില്ലാത്ത അനുസരിക്കണമെന്ന് നിർബന്ധമില്ലാത്ത ചില നിയമങ്ങൾ ...
ethics നെക്കുറിച്ച് സംസാരിക്കും മുന്പ് നിയമങ്ങളും അതുമായുളള ബന്ധം അറിയെണം..ഒരു അന്ധൻ അവന്റെ നായയെയും കൊണ്ട് പൊതുനിരത്തിലിറങ്ങിയാൽ അതിനെതിരെ പ്രതികരിക്കില്ല ഒരു നിയമവും. കാരണം അവിടെ നിയമത്തിനുമപ്പുറം നൈതികതയ്ക്കാണ് മുൻതൂക്കം. .
ജീവിതത്തിൽ എഴുതിവയ്ക്കപ്പെട്ട നിയമങ്ങൾക്കും അതീതമായ് ഒരു മനുഷ്യന്റെ ചിന്തയെ അടിസ്ഥാനമാക്കി എടുക്കുന്ന ചില തീരുമാനങ്ങൾ. ..
അവിടെയാണ് ഒരു മനുഷ്യന്റെ വ്യക്തിത്വും മതവുമൊക്കെയവനെ പിൻതുണയ്ക്കുന്നത്...
നല്ല ചിന്തകൾ പ്രവർത്തികളിവയൊക്കെ ഒരു മനുഷ്യനിൽ ജനിക്കുന്നതിൽ അവന്റെ. ജീവിതസാഹചര്യവും കുടുംബവും മതവും ഒക്കെ അവ്യാച്യമായ പങ്ക് വഹിക്കുന്നുണ്ട്...
ചിലപ്പോളൊക്കെ മതവും മറ്റെല്ലാ ഘടകങ്ങളും മാറിനിൽക്കാറുമുണ്ട്...
മതങ്ങൾക്ക് തീർച്ചയായും മാനുഷികമൂല്യങ്ങളെക്കുറിച്ച് നല്ല ഒരു ചിത്രം തന്നെ മനുഷ്യനിൽ വരച്ചുനൽകാൻ സാധിക്കാറുണ്ട്...
വ്യത്യസ്തമതസ്തർ ചിലവഷയങ്ങളിൽ ഒരേ നൈതികതീരുമാനങ്ങൾ എടുത്തതായും പഠനങ്ങൾ പറയുന്നു.
എന്തുതന്നെയായാലും ഒരു മനുഷ്യനിൽ നൈതികതയുടെ ചിത്രം വരച്ചുനൽകാൻ മതം ഒരുമുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്നതെടുത്തുപറയാതെ വയ്യ..
ഒരുമനുഷ്യനിൽ നന്മയില്ലെങ്കിൽ പിന്നെ അവിടെ നൈതികതയെക്കുറിച്ചൊരു ചിന്തയുടെതന്നെ ആവശ്യമില്ല..ആ നന്മയെ ആ നല്ല ചിന്തയെ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനായാകണം ഒരുപക്ഷേ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ രചിക്കപെട്ടിട്ടുളളത്.
എല്ലാ മതഗ്രന്ഥങ്ങളിലും വ്യത്യസ്ത രീതികളിൽ പ്രതിപാദിക്കുന്നതും പറയാതെ പറയുന്നതും..
മനുഷ്യത്വംവും., മൗലികതയും, സദാചാരംവും.,നൈതികതയുമൊക്കെയാകണം...
സൂര്യ സുരേഷ് (അജീഷ്ണ)


ഒരു വാക്ക് എന്നെക്കുറിച്ച് ...

പറയാനൊന്നുമില്ല.......
  എല്ലാവരെയും പോലെ സ്വപനം കാണാൻ പഠിച്ച ..... 
മഴ നനയാനിഷ്ടപ്പെടുന്ന .... 
മഴയും മഞ്ഞുകാലങ്ങളെയും  സ്നേഹിച്ച ഒരു സാധാരണക്കാരി ....... 
വക്കീലാകാൻ ആഗ്രഹിച് ..
 ഒടുവിൽ അതുമായ് യാതൊരു ബന്ധവുമില്ലാതെ
 മറ്റെന്തൊക്കെയോ ആയിത്തീർന്ന ഒരുവൾ... ....
 ഉണ്ണിക്കണ്ണനെ എന്നിലുമധികമായ് സ്നേഹിക്കുന്ന ഒരു പാവം ... 
അത്ര പാവോന്നുമല്ല... ഒരു കുഞ്ഞുകുരുത്തക്കേട്‌ ..... 
ഈ ബ്ലോഗ്ഗില്‍ ഉണ്ട് ഞാൻ ... 
എന്റെ സ്വപ്നങ്ങളും 
ബാല്യവും....
പ്രണയവും .....
എല്ലാമെല്ലാം ......
ഇതിലുണ്ട്.....

Thursday, February 25, 2016


ഇന്നലെകളുടെ മണവും മധുരവുമിന്നകലെയാണ്.....
ഓ൪മ്മകള്ക്കും വിശ്വാസങ്ങള്ക്കുമകലെ...
ഇന്നുകള്ക്കുമകലെയങ്ങേതോ മലനിരകള്ക്കപ്പുറം..
എന്റ്റെ പാ൪ത്ഥസാരഥിയും യഹോവയും അള്ളാഹുവും പിന്നെ പേരറിയാത്ത ഒരുപാട് ദൈവങ്ങളുമുണ്ടതിൽ...
എന്താണിങ്ങനെ.???
എനിക്കറിയില്ല...
കാലം മാറുന്നുണ്ട്....
ദിനങ്ങളോരോന്നായ് കൊഴിഞ്ഞുവീഴുന്നു....
ഓണവും വിഷുവും സംക്രാന്തിയും എല്ലാമെല്ലാമെന്നിലുടെ കടന്നുപോകുന്നു....
എന്നിട്ടുമെന്തേ എന്നുമെന്നു ഇങ്ങിനെത്തന്നെ ഒരുമാറ്റവുമില്ലാതെ.... ???
ഗുരുനാഥ൯ ചൊല്ലിപ്പഠിപ്പിച്ച അക്ഷരക്കൂട്ടുകളിലെവിടെയും കണ്ടിട്ടില്ല എങ്ങനെ ജീവിക്കണമെന്ന പാഠം.......
മനസ്സിൽ സ്വരുക്കൂട്ടിയ അക്ഷരബിന്ദുക്കളെയൊന്നിച്ചുകൂട്ടിവച്ചപ്പോളും അവമാത്രമായിരുന്നു എന്റ്റെ സുഹൃത്തുക്കളെന്നുമറിയാ൯ വൈകി...
ഇന്നി വൈകിയദിനങ്ങളിലൊരു പശ്ചാത്താപത്തോടെ ഇന്നലെകളെ നോക്കിയിരിക്കുമ്പോളെപ്പോളൊക്കെയോ ഞാനിന്നിനെ മറക്കുന്നു.....
ഇന്നുകളും നാളെകളുമില്ല...
ഓ൪മ്മകള്ൽക്കപ്പുറമാ ഇന്നെലകള്ൽ മാത്രം.....

Wednesday, February 24, 2016







ഭക്തി ഒരനുഭവം...

ഓരുപാട് തവണ ചർച്ച ചെയ്യപ്പെട്ടിട്ടുളള ഒരുവിഷയം.,'ഭക്തി'..
എന്താണ് ഭക്തി...?

ചില അനുഭവങ്ങളിൽ നിന്നും ഞാനുരുത്തിരിച്ചെടുത്ത എന്റ്റേതു മാത്രമായ ചില ചിന്തകളാണ് ഈ ലേഖനം..ഇതോരിക്കലും ഭക്തിയെക്കുറിച്ചുളളള ഒരു വ്യാഖ്യാനമോ നിർവചനമോ ഒന്നും തന്നെയല്ല...വെറും ചിന്തകളും ചില അനുഭവങ്ങളിൽ നിന്നുണ്ടായ സംശയങ്ങളും..

ഭക്തി എന്താണെന്നൊരുപക്ഷേ ആർക്കും തന്നെ നിർവ്വചിക്കാനാകില്ല ഒരു തരം ആത്മസമർപ്പണം ., ദൈവം തന്നിൽതന്നെയെന്ന തിരിച്ചറിവ് ഇവയൊക്കെ ആകാം...
ഒരിക്കലും ഞാനൊരു യഥാർത്ഥ ഭക്തനല്ല എന്നെനിക്കറിയാം..
എല്ലാം ത്യജിച്ച് സ്വയം ദൈവത്തിലർപ്പിക്കലാണൊ ഭക്തി????? ദൈവത്തിനായ് ഊണുമുറക്കവും മറന്ന് ദൈവത്തെയറിയാനുളള കഠിനപരിശ്രമമാണോ ഭക്തി..???
അങ്ങനെയൊക്കെ എങ്കിൽ ഞാനൊരാളെ കണ്ടു...അയാളിലൊരുയഥാർതാഥ ഭക്തനുണ്ടെന്നെനിക്ക് തോന്നി...
ഒരു പക്ഷേ ദൈവത്തെ തന്നെ അയാളിൽ ദർശ്ശിക്കാനായോ എന്നൊരു സംശയത്തിലാണ് ഞാനിപ്പോൾ...
തീർച്ചയായും അയാളിൽ ഒരു യഥാർത്ഥ ഭക്തനുളള എല്ലാ യോഗ്യതകളും ഞാൻ കണ്ടു...., പിന്നീട് പഠിക്കാനുള്ള ശ്രമമായിരുന്നു...എന്തോ നടന്നില്ല...തിരക്കുകൾ....
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണയാളെ  ഞാൻ'കാണുന്നത്. ..തിരക്കിട്ട് ഓടിനടന്നെല്ലാ ജോലിയും ചെയ്തുതിർക്കുന്ന ഒരാൾ...ചിലപ്പോളൊക്കെ എന്നോടൊപ്പം കൂടും എന്നെ സഹായിക്കും മറ്റുചിലപ്പോൾ എന്റ്റെ ഏട്ടന്മാരെ..അങ്ങിനെ തിടപ്പളളിയിലെ ജോലി തീർന്നാലും അദ്ദേഹമെപ്പോളും തെരക്കിലാകും...ഒരുതരത്തിൽ  പറഞ്ഞാൽ ദൈവത്തിലേക്കടുക്കാനുളള ഒരുതരം ആർത്തി...
ഭക്ഷണം അയാൾ വളരക്കുവേ കഴിക്കാറുളളു. അതും ഞങ്ങളോടൊപ്പം സർവ്വജോലിയും തീർന്നശേഷം, എകദേശം ഒരു12 മണി 1 മണി സമയത്ത്..വിളമ്പിക്കൊടുക്കുമ്പോളത്ഭുതം തോന്നിയെനിക്ക് ഒരു കുഞ്ഞിന്റ്റെ ആഹാരംമാത്രംകഴെച്ചെങ്ങനെ ഇത്രയും സമയം നിന്ന് ജോലിചെയ്യുന്നുവെന്നൂ.....
ഊണുമുറക്കവും ഉപേക്ഷിച്ച് ഈശ്വരസാക്ഷാത്കാരത്തിനായുളള ആത്മസമർപ്പണം. ...
ഭഗവാനെപൂജിക്കുന്നതിനും കണക്കുപറഞ്ഞ് പണം വാങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു മനുഷ്യൻ. ..അത്ഭുതമാണ് ആദ്യം തോന്നിയത്...പിന്നിടത് ആദരവും ബഹുമാനവുമായ്...
നിഷ്കാമഭക്തി ....ഈശ്വരനിലേക്കടുക്കാനുളള അവ്യാചമായ ഒരു അനുഭൂതി ഞാനയാളിൽ ദർശ്ശിച്ചൂ....
ഒരുയഥാർത്ഥഭക്തനെ അയാളിൽ ഞാൻ കണ്ടു..പലതും പഠിച്ചു....ഭക്തി ഒരനുഭൂതിയാണെന്നും, ആത്മസാക്ഷാത്കാരമാണെന്നും , നിർവ്വചിക്കാനാകാത്ത ഒന്നെന്നും ...അയാളെന്നെ പഠിപ്പിച്ചു....
.ആത്മസമർപ്പണത്തിലൂടെ സ്വയം അനുഭവിച്ചറിയേണ്ട നിർവചനാതീതമായ അനുഭൂതിയാണ് ഭക്തി...
ഈശ്വരനും താനും ഒന്നാകുന്ന അവസ്ഥ ....
അനുഭൂതി.....
അതെ ഭക്തിയൊരനുഭൂതിയാണ്.....
നിർവചിക്കാനാകാത്ത അനുഭൂതി.......
അതാസ്വദിക്കാൻ കഴിഞ്ഞവൻ പുണ്യവാൻ....

Tuesday, February 23, 2016

കുന്നായ കുന്നിൻമേൽ
കൊന്നമരത്തിൻമേൽ,
പോന്നിൻ പൂത്താലി ചാർത്തിയതാരേ.

ഞാനല്ല നീയല്ല കർക്കടക്കാറല്ല

കന്നിനിലാവല്ല മകരത്തിൻ മഞ്ഞല്ല

മേടവിഷുവിന് കണികണ്ടുണർന്നീടാൻ
മീനവെയിലൊളി ചാർത്തിയതാ....
കുഞ്ഞുണ്ണിമാഷിന്റ്റെ കവിതയാണ്....നിങ്ങളാരേലുമാണോ.??? ഇക്ണ്ട കൊന്നമരത്തിലൊക്കെ പോന്നിൻ പൂത്താലി ചാർത്തിയത്.???? ഞാനല്ലാട്ടോ...??? ഇനിയിപ്പോ ഉണ്ണിക്കണ്ണനാകും അല്ലേ.....അതന്നെ ഉണ്ണിക്കണ്ണന്റ്റെ പൊന്നരിഞ്ഞാണാണേ ഈ തിളങ്ങി നിക്കണ കൊന്നപ്പൂക്കൾ......
ആ കഥ പറയട്ടേ.????
ഒരിക്കലൊരുണ്ണിയെ അറിയാണ്ട് ക്ഷേത്രത്തിനുളളിലിട്ട് നടയടച്ചു പോയത്രേ ആരും അറിഞ്ഞുമില്ല...പാവം കുട്ടി രാവേറെയായപ്പോ പേടിച്ചുകരയാൻ തുടങ്ങിയത്രേ...ഉണ്ണിക്ണ്ണനിതു കണ്ട് വെറുതെയിരിക്കുമോ..?? ആ കുഞൂഞുണണിയുടെ കൂടെ കളിക്കുവാൻ മഞ്ഞപ്ട്ടുടുത്ത് പൊന്നരിഞ്ഞാണൊക്കെയണിഞ്ഞ് മയിൽപ്പീലിയൊക്കെ ചാർത്തി പൊന്നോടക്കുഴലുമായ് വന്നു ഉണ്ണിക്കണ്ണൻ .., ആ കുഞാഞിനോടൊപ്പം കളിക്കാൻ ...ഒടുവിൽ സമ്മാനമായ് ഉണ്ണിക്കണ്ണൻ തന്റ്റെ പൊന്നരിഞ്ഞാണൂരി കുട്ടിയ്ക്ക് അണിയിച്ചു കൊടുത്തുവത്രേ....
അതിരാവിലെ നടതുറക്കാനെത്തിയ പൂജാരികണാടത് കണ്ണന്റെ പൊന്നരിഞ്ഞാണണിഞ്ഞ കുട്ടിയെ....ആ കുട്ടി അത് മോഷ്ടിച്ചതാണെന്നുപറഞ്ഞ് ബഹളം കൂട്ടിയത്രേ ആ ബ്രാഹ്മണൻ...പാവം കുട്ടി കരഞ്ഞുകൊണ്ട് എനിക്ക് വേണ്ട കണ്ണാ നിന്റ്റെ പൊന്നരിഞ്ഞാണെന്ന് പറഞ്ഞത് വലിച്ചെറിഞ്ഞു ...അത് ചെന്ന് വീണത് കൊന്നമരത്തിലാണത്രേ...ആ ക്ഷണം ആ പൊന്നരിഞ്ഞാണാരെയും കൊതിപ്പിക്കുന്ന കൊന്നപ്പൂക്കളായ് മാറിയത്രേ.....അങ്ങിനെ ആ ഉണ്ണിയുടെ നിരപരാധിത്വം തെളിഞ്ഞു....കളളക്കണ്ണന്റ്റെ ലീലാവിലാസങ്ങൾ അല്ലാണ്ടെന്താ.

Thursday, February 18, 2016

insane.....



insane.....;) ;)




"സന്തോഷമുളളിടത്തേ ദൈവമുളളൂ.."

എന്തിനെയും ചിരിച്ചു കൊണ്ട് നേരിടൂ കൂട്ടുകാരേ. ..

ദൈവം നമ്മോടൊപ്പമുണ്ട്...

ചില ദുർഘടഘട്ടങ്ങളിൽ എന്നെ ഒന്നിനും കൊളളില്ല എന്ന തോന്നൽ നിങ്ങൾക്കുണ്ടായിട്ടുണ്ടോ.???

സ്വയം വേദനിച്ചിട്ടുണ്ടോ.?? അങ്ങനെയെങ്കിൽ

ആത്മവിശ്വാസം കുറഞ്ഞവർക്കായ് ഒരു ചെറിയ വിദ്യ പറയാം....

ഒരു ദിവസത്തിൽ ധ്യാനിക്കാനായ് തിരഞ്ഞെടുക്കുന്ന സമയത്തിൽ നിന്നും ഒരു നിമിഷം മാറ്റിവക്കുക., ആ ഒരു നിമിഷം ഒരു നിമിഷം മാത്രം "സ്വയം ദൈവമെന്ന് സങ്കൽപ്പിക്കുക."

ഞാൻ എല്ലാത്തിന്റ്റെയും നിയന്ത്രാതാവാണെന്നു സങ്കൽപ്പിക്കുക...സർവ്വവും നമ്മുടെ സൃഷ്ടിയെന്നു കരുതുക.ഒന്നിനോടും വകതിരിവോ പക്ഷപാതമോ കൂടാതെ സർവ്വതിനെയും ഒരേ കണ്ണിലുടെ ശാന്തനായ് നല്ല മനസ്സോടെ വീക്ഷിക്കുക...മനസ്സിൽ ആ ഒരു നിമിഷം വിദ്വേഷമോ .,അസൂയയോ കുശുമ്പോ, ദുഖമോ ഒന്നുമുണ്ടാകാൻ പാടില്ല. .ഇനിയിപ്പോ ഒരു നിമിഷം ഞാൻ ദൈവമല്ലേ അവനെ/അവളെ ഭസ്മമാക്കിക്കളഞ്ഞാലോ എന്നൊന്നും ചിന്തിച്ചു കളഞ്ഞേക്കരുതേ ....അങ്ങനെയെങ്കിൽ ആത്മവിശ്വാസത്തിനു പകരം അക്രമവാസനയാകും കൂടുക....
അങ്ങനെ ദുഷ്ചിന്തകളൊഴിവാക്കി പുന്ചിരിക്കുന്ന മുഖത്തോടെ ദിവസത്തിൽ ഒരു നിമിഷം സ്വയം ദൈവമായ് മാറൂ കൂട്ടുകാരേ. .നാം.അറിയാതെ നമ്മിൽ ആത്മവിശ്വാസം കൂടും...എന്തിനെയും ബോൾഡായ് നേരിടാനുളള കഴിവ് നമുക്ക് ലഭിയ്ക്കും...എല്ലാവരും ഒന്നു പരീക്ഷിചു നോക്കൂ..ദിവസത്തിൽ ഒരു നിമിഷം മാത്രം മതീട്ടോ..ഇല്ലെങ്കിലൊരുപക്ഷേ സ്വയം സൂപ്പർ മാനോ ബ്ലാക്ക് മാനോ ഒക്കെ ആകൻ തോന്നിയാലോ..
.
ഇനിനമുക്കും ഒരു കൊച്ചു ദൈവമാകാന്നേ....

Tuesday, February 16, 2016




അമ്പലപ്പുഴയിലെ൯ മനസ്സോടിക്കളിക്കുമ്പോളമ്പാടിലെന്നാലെന്നപോലെ.....
ഓ൪മ്മകളിലൊരു ബാല്യമുണ്ട്.. ഉണ്ണിക്കണ്ണനെ നെന്ചോടു ചേ൪ത്ത ബാല്യം...
വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം ക്ഷേത്ര ദ൪ശ്ശനം പതിവായിരുന്നു... ഓ൪മ്മകളിലെവിടെയോ മുത്തച്ഛന്റ്റെ ഭജനകളലയടിക്കാറുണ്ട്...
രാത്രിയിൽ മുത്തച്ഛനും പിന്നെ അതുപോലെതന്നെയുള്ള അദ്ദേഹത്തിന്റ്റെ സുഹൃത്തുക്കളും ചേ൪ന്ന് അമ്പലപ്പുഴക്കണ്ണന്റെ തിരുനടയിൽ....
അടുത്ത് അച്ഛന്റെ നെന്ചോട് ചേ൪ന്ന് ഞാനുമുണ്ടാകും....
പിന്നെ കുന്ചന്റെ കളിത്തട്ടിൽ അച്ഛനും സുഹൃത്തുക്കളുമൊക്കെയായ് കുശലം പറഞ്ഞങ്ങിനെ......
ഹാ ഓ൪മ്മകൽക്കെന്തു സുഖാണ്..
വാസുദേവോയെന്ന വിളി മുന്നു വശത്തുനിന്നും കേള്ക്കും വരെ അച്ഛനവിടെയിരിക്കുമായിരുന്നു...
ഇന്നെനിക്കതന്യം എന്കിലും വാസുദേവോ...... എന്ന വിളിയെന്റ്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്... ... ശ്വാസം നിന്നുപോകുവിധം രോമകുപങ്ങളെപ്പോലും ഭക്തിയുടെ പാരമ്യതയിലെത്തിക്കും വിധം ശക്തിയുള്ളതായിരുന്നു അത്...
ഒരു മുന്നുവയസ്സുകാരിയുടെ ഓ൪മ്മയിലത്രയൊക്കെയേ കടന്നുകുടിയുള്ളൂ....
ഇനിയിമുനിയുമാ കാലം തിരികെവരാ൯ കൊതിക്കുന്നുണ്ട് പക്ഷേ കാലം തിരികെ വരില്ലല്ലോ....
ഇന്നും ഞാൻ ക്ഷേത്രത്തില് പോകാറുണ്ട്... അച്ഛന്റെ അനാഥ സൌഹൃദങ്ങള് ഇന്നും ആ കളിത്തട്ടിലിരിക്കുന്നതുകാണാം ... ഓടിച്ചെന്നു സംസാരിക്കണമെന്നു തോന്നാറുണ്ട്... പ്ഷേ അവ൪ക്കറിയില്ലല്ലോ ആ പഴയപട്ടുപാവാടക്കാരിയായ ആ കുഞ്ഞു കാന്താരിയാണിതെന്ന്....
കാണിച്ചുകൊടുത്ത് പരിചയപ്പെടുത്തേണ്ട ആളും ഇന്നില്ലല്ലോ.....
മധുരമുള്ള ഒരുപ്ടോ൪മ്മകളാണെനിക്കെന്റ് അമ്പലപ്പുഴ....
കാലം മറന്നാലും മാറിയാലും നഷ്ടങ്ങളുടെ കണക്കുപുസ്തകം നിറഞ്ഠാലുമില്ലെന്കിലും എന്റെ കണ്ണനെന്നെ മറന്നുപോകില്ല എന്നെനിക്കുറപ്പുണ്ട്...


ഒറ്റയ്ക്കാ തിരുമുന്പിൽ നിൽക്കുമ്പോളുമിന്നുമെനിക്ക് കൂട്ട് ആ ഓ൪മ്മകളാണ്..

ആത്മാവ്.





ആത്മാവ്... സത്യമോ... ? ബാബാഹ൪ബജ൯...
മരിച്ചുപോയവരുടെ ആത്മാവ് അവരുടെ പ്രിയപ്പെട്ടവ൪ക്ക് കൂട്ടായ് ഉണ്ടാകുമോ.???
പലപ്പോഴും എന്നെ അലട്ടുന്ന ചോദ്യം...
നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും ഇതെക്കുറിച്ച്....
ചിലപ്പോളെക്കെ ചില ഗന്ധമായ് സപ്൪ശ്ശമായ് അനുഭൂതിയായ്...
അറിയാ൯ ശ്രമിച്ചിട്ടണ്ട് ഒരുപാട് ഇതെക്കുറിച്ചുള്ള ആ൪ട്ടിക്കിളുകള്ൽ പലതും തപ്പിയെടുത്തുവായിച്ചു തീ൪ത്തിട്ടുണ്ട് അവയ്ക്കൊക്കെ സംശയങ്ങളുടെ ഒരായിരം തീനാമ്പുകള്ൽ പട൪ത്തിവിടാനെ കഴിഞ്ഞിട്ടുള്ളൂ....
അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സത്യം (വിശ്വസിക്കണോ വേണ്ടയോ എന്നിപ്പോളുമറിയില്ല)കഴിഞ്ഞ ദിവസംഒരു പത്രത്താളിൽ വായിക്കാനിടയായി....
‪#‎ബാബാഹ൪ബജ൯‬... മരണത്തിനുമപ്പുറമൊരു ലോകത്തായിട്ടും ഇന്നും പിറന്ന നാടിനുവേണ്ടി കാവലിരിക്കുന്ന രാജ്യസ്നേഹി....
ഓരോ വരികളെയും ഞാനന്ഭുതത്തോടെയാണ് വായിച്ചുതീ൪ത്തത്...
തീ൪ച്ചയായും അത് നിങ്ങളോട് പങ്കു വയ്ക്കാതിരിക്കാ൯ കഴിഞ്ഞില്ല...
പണ്ട് ഒരുപാട് വ൪ഷങ്ങള്ക്ക് മുന്പ് ജോലിയിലിരിക്കേ അതിശക്തമായ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായതാണത്രേ ഇദ്ദേഹത്തെ.... ശവശരീരം പോലും കണ്ടുകിട്ടിയിരുന്നില്ല അങ്ങിനെയിരിക്കെ രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് ഒരു സ്വപ്നം കണ്ടു അദ്ദേഹത്തിന്റ്റെ മൃതുദേഹം ഇത്രകി മീ മാറി ഒരിടത്തുണ്ടെന്നും അത് വേണ്ടവിധം സംസ്കരിക്കെണമെന്നും ഇനിയും മരണശേഷവും താ൯ രാജ്യത്തിന് വേണ്ടി അഹോരാത്രം കാവലാളായിരിക്കുമെന്നുമായിരുന്നു സാരം...
തന്റെ സുഹൃത്തുമരിച്ചതിലുള്ള വിഷമത്താലാവും താനി സ്വപ്നം കണ്ടതെന്നും കരുതി അയാളത് മറ്റാരോടും പറഞ്ഞില്ല ‌. അതിനുശേഷം ആ ബറ്റാലിയനിലുള്ള പലരും ഇതേ സ്വപ്നം തന്നെ കണ്ടുവത്രേ... ഒടുവിലന്വേഷിച്ചു ചെന്നപ്പോളാ സ്ഥലത്ത് മൃദദേഹം ഉണ്ടായിരുന്നു.. തുട൪ന്ന് അതിനെ വേണ്ടവിധം സംസ്കരിച്ച് അവിടെ അദ്ദേഹത്തിനായൊരു സ്മൃതി മണ്ഡപം നി൪മിച്ചു...
അതിനുശേഷം രാത്രികാലങ്ങളിൽ ഒരു കുതിരക്കുളമ്പടി ശബ്ദം പതിവായി അതി൪ത്തിയിൽ..
രാത്രികാലങ്ങളിൽ കുതിരപ്പുറത് റോന്തുചുറ്റുന്ന ധീരനായ പട്ടാളക്കാരനെ പാകിസ്താ൯ പട്ടാളവും കണ്ടുതുടങ്ങി....
മറ്റാരുമല്ല ബാബഹ൪ഭജ൯ അതെ അദ്ദേഹം വീക്കുപാലിച്ചിരിന്നു മരണശേഷവും നാടിനായ്.....
അതിരഹസ്യമായ പല വിവരങ്ങളും അദ്ദേഹം സ്വപ്നത്തിലൂടെ തന്റ്റെ സഹപ്രവ൪ത്തക൪ക്ക് നൽകാ൯ തുടങ്ങി.. രാത്രികളിൽ അതി൪ത്തികളിൽ കുതിരക്കുളമ്പടി ശബ്ദവും പതിവായ്.... മരിച്ചിട്ടും പിറന്ന നാടിനുവേണ്ടിപൊരുതുന്ന ജവാ൯... എനിക്കറിയില്ല വിശ്വസിക്കണോ വേണ്ടയോ എന്ന്...
ഇന്ന് അദ്ദേഹത്തിന്റ്റെ സ്മൃതിമണ്ഢപം ഒരു ക്ഷേത്രമാണ്.. അതിനരികിലായ് അദ്ദേഹത്തിന്റെ യൂണീഫോം പെട്ടി തുടങ്ങിയവ വച്ചിരിക്കുന്ന അദ്ദേഹത്തിന്റ്റെതെന്ന് സങ്കൽപിച്ച മുറി... രാത്രികാലങ്ങളിൽ ആ ആത്മാവിന്റ്റെ സാന്നിദ്ധ്യം അനുഭവപ്പെടാറുണ്ടത്രേ അവിടെ...
എന്നെ ഞെട്ടിച്ച ഒരു വസ്തുത ഇതൊന്നുമല്ല... ഇന്നും അദ്ദേഹം സ൪വീസിൽ ഉണ്ടെന്ന രീതിയിൽ അദ്ദേഹത്തിന്റ്റെ ശമ്പളം ഇന്ത്യാ ഗവ൯മെന്റ്റ് അദ്ദേഹത്തിന്ഖ്റെ വീട്ടിൽ എത്തിക്കുന്നുവെന്നതാണ്...
അവധിക്കാലത്ത് ഔപചാരികമായ് അദ്ദേഹത്തിന്റ്റെ പെട്ടി പായ്ക്ക്ചെയ്ത് ചെയ്ത് രണ്ടു പട്ടാളക്കാ൪ അദ്ദേഹത്തെ വീട്ടിലെത്തിക്കുന്നു എന്ന സങ്കൽപത്തിലൊരു ചടങ്ങും നടന്നു വന്നിരുന്നു....
ഇതെന്നെ തികച്ചും കോരിത്തര്പ്പിച്ചു... ഇതീ ഇന്ത്യമഹാരാജ്യത്ത്... അതിജീവനത്തിന്റ്റെയീക്കാലത്ത് നടക്കുന്ന തികച്ചും അമ്പരപ്പിക്കുന്ന അവശ്വസനീയമായ എന്നാൽ സത്യമായ ഒന്നാണ്.....
ആത്മാവെന്നത് സങ്കൽപമല്ല എ്നിത് തുറന്നുകാട്ടുമ്പോളും പ്രിയപ്പെട്ടവരേ എനിക്കാ സത്യത്തെ ഊട്ടിയുറപ്പിക്കാനാവുന്നില്ല...
മരണത്തിനുമപ്പുറമൊരു ലോകത്തിരുന്നും പിറന്ന നാടിനെ നെന്ചൊട് ചേ൪ക്തുന്ന ധീരജവാനൊരായിരം കൂപ്പുകൈകള്ൽ സമ൪പ്പിക്കട്ടെ....
ആത്മാവിനു നാശമില്ലായെന്നു പറയുന്നതൊരുപക്ഷേ സത്യമാവാം അറിയില്ല... എന്തുതന്നെയായാലും ആത്മാവെന്ന സമസ്യയെത്തേടിയുള്ള യാത്ര ഞാനവസാനിപ്പിക്കില്ല.....
തുട൪ന്നുകൊണ്ടേയിരിക്കും..
(തുടരും).....


സൂര്യ സുരേഷ്...

ത്രിപഥഗംഗ





ഗംഗ ..... അമ്മഗംഗ .....എന്നുമെന്റെ സ്വപ്നമാണ് ...എന്റെ നെഞ്ചോട്‌ ഞാൻ ചേർത്തുവച്ച സ്വപ്നങ്ങലിലൊന്നു....ഗംഗയും വരണസിയും ഹിമാലയവും ......എന്നും എന്നോടൊപ്പമുള്ള എന്റെ സീമന്തത്തിലെ തിലകക്കുറിയുടെ നെഞ്ചോട് ചെര്ന്നിരുന്നു എനിക്ക് അറിയണം അമ്മഗംഗയെ ........അമ്മയുടെ മാറിലെ സ്നേഹത്തിന്റെ നനവിലൊരു കുഞ്ഞുപൈതലായ് മാറേണം .....
അറിയില്ല ഒന്നും വായിച്ചുള്ള പൊട്ടും പൊടിയും പിന്നെയെന്റെ ഗംഗയെന്ന തീരാത്ത ആവേശവും ചേര്തുവച്ചതാണ് .........പോകണം ഒരുനാൾ ..ആ നെഞ്ചില ചഞ്ഞു.... അമ്മഗങ്ങയുടെ വിരിമാറിൽ ഉറങ്ങനമെനിക്ക് ...
ആ ത്രിപധഗാമിനിയിൽ ലയിച്ച് .......

ഭാഗീരഥിയായ് പാപനാശിനി ഗംഗ....

ഭാരതത്തിന്റെ വിരിമാറിലൂടെ ഐശ്വര്യദായിനിയായ്...സുന്ദരികളിൽ സുന്ദരിയായ്....ഭാരതത്തിന്റെ സർവ്വപാപങ്ങളെയും നെന്ചിൽ ആവാഹിച്ച് പാപനാശിനിയായ്...മോക്ഷം ചൊരിഞ്ഞ് അമ്മ ഗംഗ....
അമൃതദായിനായ ഗംഗാദേവിയെക്കുറിച്ച് പറയുമ്പോൾ ഏതൊരു ഭാരതീയനും പുളകിതനാകും.അഭിമാനം കൊളളും....അമ്മ ഗംഗയുടെ മാറോടുചേരാൻ കൊതിക്കും....
ചിലപ്പോൾ ശാന്തരൂപിണിയായ് സർവ്വസൗന്ദര്യവും തന്നിലേക്കാവാഹിച്ച്....സുന്ദരികളിൽ സുന്ദരിയാകും....ആരെയും വശീകരിക്കുന്ന സുന്ദരി......ചന്ദ്രദേവനെപ്പോലും ആകർഷിക്കുന്നത്ര സൗന്ദര്യവതി....
മറ്റുചിലപ്പോൾ സർവ്വസംഹാരിണിയായ് ഗർജ്ജിച്ചുകോണ്ട് കുലം കുത്തിയൊഴുകും അമ്മ ഗംഗ.....
നമ്മുടെ ഭാരതത്തിനെ
, ഭാരതസംസ്കാരത്തിനെ , ഹൈന്ദവപുരാണങ്ങളെയെല്ലാം അഭിമാനത്തിന്റ്റെ കൊടുമുടിയിലെത്തിക്കുന്ന അമ്മ ഗംഗ.......
ആ അമ്മയെ ഓർക്കുന്നത് തന്നെ പുണ്യമാണ്., അപ്പോൾപ്പിന്നെ കാണാനും ഒന്നു തൊട്ടറിയാനും ആ മാറിലൊന്ന് പുണരുവാനും കഴിഞ്ഞാൽ പിന്നെ മോക്ഷം സിദ്ധിക്കുമെന്ന് പറയുവാനുണ്ടോ...??. ....ഈ സംസാരദുഖത്തിൽ നിന്നും സർവ്വപാപങ്ങളിൽ നിന്നും മോക്ഷമായ് പിന്നെ...
ഭാഗീരഥൻ തപംചെയ്തു ആകാശഗംഗയെ വഴിപ്പെടുത്തിയതിനാൽ ഭാഗീരഥിയായെന്നുവിശ്വാസം..
പിന്നെ ത്രിപഥഗംഗയായ്.,
ത്രിസ്രോതസ്സായ്..,
ഭീഷ്മസുവായ്.
, ശൈലയായ്.,
ത്രിപഥഗാമിനിയായ്അമ്മഗംഗ...
ഇനികുറച്ച് ചരിത്രത്തിലേക്കു പോകാം നമുക്ക്. ..
ഭാരതത്തിലെ എറ്റവും വലിയ നദിയാണ് ഗംഗയെന്ന് ചരിത്രം പറയുന്നു. ,
നീളം കൊണ്ട് ഏഷ്യയിൽ 15-ആം സ്ഥാനവും. ,
ലോകത്തിൽ 39-ആം സ്ഥാനവുമാണ് അമ്മ ഗംഗയ്ക്ക്.ഇന്ത്യയുടെവടക്കനതിർത്തിയിൽ മന്ദാകിനി അളകനന്ദ എന്ന മുഖ്യ സ്രോതസ്സുകളിൽ നിന്നു രൂപം കൊണ്ട് വിന്ധ്യാപർവ്വതം വരെ സാവകാശമൊഴുകി ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ലയിക്കുകയും ചെയ്യുന്നു ചരിത്രത്താളുകളിലെ ഗംഗ..
ഹിമഗുഹയായ ഗോമുഖത്തുനിന് ധൗളീഗംഗയായ് അളകസൃംഗത്തിൽനിന്ന് സ്വർഗ്ഗഗംഗയായ അളകനന്ദയായ്,മന്ദാകിനിയായ്.,കേശവപ്രയാഗയിൽ നിന്നുവരുന്ന അളകനന്ദ കാന്ചനഗംഗയുമായ് ധർമ്മപ്രയാഗിൽ വച്ചും., ഭീയുന്ദയുമായ് വിഷ്ണു പ്രയാഗയിൽവച്ചും ഒന്നുചേർന്നോഴുകുന്നു.ഒടുവിൽ ദേവപ്രയാഗത്തിൽ വച്ച് മറ്റൊരു നാമത്തിലേക്ക്.....ഭാഗീരഥി.....അവിടെനിന്ന് പ്രയാഗയിലേക്ക്.....ത്രിവേണീസംഗമത്തിനായ്..അതെ പ്രയാഗയിൽ വച്ച് വൃന്ദാവനത്തിൽ നിന്നൊഴുകിവരുന്ന യമുനയും ഹിമഗിരിയിൽ നിന്ന് അദൃശ്യയായ് ഒഴുകിവരുന്ന സരസ്വതിയുമായ് സംഗമിക്കുന്നു അങ്ങനെ അത്യപൂർവ്വമായ ത്രിവേണീസംഗമം....
പ്രയാഗസ്നാനം നടത്തേണ്ത് അവിടെ വച്ചാണ്..ഇവിടുത്തെ സ്നാനം മൂലാധാര സ്നാനമെന്നു വിശേഷിക്കപ്പെടുന്നു.വീണ്ടും അവിടെനിന്ന് ചിലപോഷകനദികളുമായ് സംഗമിച്ച് പദ്മയായ് ബംഗാൾ ഉൾക്കടലിൽ അമ്മ ലയിക്കുന്നു. .
ചരിത്രത്താളുകൾ എത്ര മറിച്ചാലും അമ്മയെ വർണ്ണിച്ചു തീരില്ല.
ഇനി പുരാണങ്ങളിലെ ഗംഗയെ അറിയാം നമുക്ക്.??
അഗ്നിപുരാണത്തിൽ അമ്മഗംഗയുടെ ഉത്ഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ., മഹാബലിയെ പാതാളത്തിലാക്കാൻ ഭഗവാൻ തന്റ്റെ വാമനരൂപം കൈക്കൊണ്ട് ആദ്യത്തെ അടിയളക്കുവാൻ പൊക്കിയ വലതുകാൽ ബഹ്മദേവൻ തന്റ്റെ കമണ്ഠലൂജലംകൊണ്ട് കഴുകിയത്രെ.,ആ പാദതീർത്ഥമാണത്രേ ആഗാശഗംഗയായ് പരിണമിച്ചത്...വിഷ്ണു പാദത്തിൽ നിന്നാണ് അമ്മഗംഗ ഉത്ഭവിച്ചതെന്ന് കുറച്ചു കൂട്ടുകാർക്കെന്കിലും പുതിയഅറിവായിരിക്കും അല്ലേ..എന്തായാലും കഥതുടരാം...
അങ്ങനെ അമ്മഗംഗ ആകാശഗംഗയായ് വാനമണ്ഠലത്തിൽ ഒഴുകിയെത്തുമ്പോളാണ് രാജാഭഗീരഥൻ തന്റ്റെ പൂർവ്വികരായ സാഗരപുത്രൻമാരുടെ മോക്ഷത്തിനായ് തപം ചെയ്യുന്നത്.അമ്മ ഗംഗ വേണമത്രേ പാതാളത്തിലുളള അവർക്ക് മോക്ഷം നൽകേണ്ടത്.ഭാഗീരഥൻ അമ്മഗംഗയെ പാതാളത്തിലേക്കയക്ണമെന്ന് ന്ന്മുഖനോടപേക്ഷിച്ചു.അങ്ങനെ ഭാഗീരഥനിൽ സംതൃപ്തനായ നാന്മുഖൻ ഗംഗയെ പാതളത്തിലേക്കയകാൻ സമ്മതിച്ചു. അമ്മദേവിക്ക് അദ്ദേഹം സാഗരപുത്രന്മാരുടെ പാപം ഏറ്റുവാങ്ങി അവർക്ക് മോക്ഷം നൽകി സ്വയം പാപനാശിനിയായ് തീരുവാനനുഗ്രഹിച്ചു.ഗംഗയെ ഒറ്റയ്യ്ക് പാതാളത്തിലയ്ക്കുവാൻ സരസ്വതിയും., മഹാലക്ഷ്മിയും വിമുഖതകാട്ടി ഒടുവിൽ അവരിരുവരുകൂടി സഹോദരിയ്ക്ക് തുണയായ്പൊയ്ക്കൊളളുവാൻ മഹാവിഷ്ണു നിർദേശിച്ചു.അങ്ങനെമൂന്നുദേവിമാരും ഭഗീരഥനെ പിന്തുടർന്ന് പാതാളത്തിലേക്ക് യാത്രയാകാൻ തീരുമാനിച്ചു.അവർ മൂവരുമാണ് പത്മാനദിയും., അളകനന്ദ യും., സരസ്സവതിയും....എന്നു വിശ്വാസം....
ഭൂമിയിൽ പതിക്കാനാഞ്ഞ അമ്മയ്യ്ക് ഒരു സംശയം., തന്റ്റെ ഭാരം ഭൂമിദേവി താങ്ങുമോ???
ഭഗീരഥനും അതിനു ഉത്തരമില്ലായിരുന്നു.ഒടുവിൽ അമ്മഗംഗതന്നെ പോം വഴി നൽകി ഭഗവാൻ ശ്രീ പരമേശ്വരനല്ലാതെ മറ്റാർക്കും തന്നെ വഹിക്കാനുളള ശക്തിയില്ല അതിനാൽ അദ്ദേഹത്തൊട് പറയൂ ഭൂമിയിലെക്ക് പതിക്കുന്ന എന്നെ വഹിക്കുവാൻ.ഭഗീരഥൻ മഹേശ്വരനോട് കാര്യം അറിയിച്ചു.മറ്റുവഴിയില്ലെന്നറിയാവുന്ന അദ്ദേഹംഗംഗയെ വഹിക്കുവാൻ സമ്തിച്ചു.
അപ്പോൾ അമ്മയ്ക്കൊരു കുസൃതി തന്റ്റെ ശക്തി അവിടുന്നിനെ ഒന്നറിയിച്ചുകളയാം.അമ്മദേവി സർവ്വശക്തിയുമെടുത്ത് ഒറ്റച്ചാട്ടം ഭഗവാന്റ്റെ ശിരസ്സിലേക്ക്....ഭഗവാനോടു കളിക്കാനോ.?? നല്ല കഥയായ് അമ്മദേവിക്ക് തന്റെ ശരീരമാസകലം വേദനയനുഭവപ്പെട്ടു..മുളളുകൾ തറയ്ക്കും പോലെ..ഭഗവാന്റ്റെ ജഡയിൽ കുരുങ്ങിക്കിടക്കയാണ്..അമ്മയ്ക്ക് തന്റ്റെ തെറ്റു മനസ്സിലായി...സംപ്രീതനായ പരമശിവൻ അമ്മയെ പുറത്തിറങ്ഞാനനുവദിച്ച് തന്റ്റെ ജടയൊന്നു കുടഞ്ഞു..ആന്നേരം സർവാഗസുന്ദരിയായ് പാപനാശിനിയായ് അമ്മ ഏഴിടത്തു പതിച്ചു...ഹിമസ്തംപത്തിൽ ഗംഗോത്രി., ഗോമുഖദ്വാരത്തിൽ ധൗളീഗംഗയായ്. , അളകാപുരിയിൽ അളകനന്ദ. ,പിന്നെ ഋഷിഗംഗയായ്., മന്ദാകിനിയായ്. , സാന്ദരഗംഗയായ് ......അമ്മ സപ്തസിന്ധുക്കളായ് ഭൂമിയിൽ പതഞ്ഞൊഴുകി....ഭാഗീഥനുപിന്നാലെ ഒഴുഖിയൊഴുകി ഒടുവിൽ പാതളത്തിലേക്ക് സാഗരപുത്രന്മാർക്ക് ഭഗീരഥന്റ്റെ പൂർവ്വികർക്ക് മോക്ഷം ചൊരിഞ്ഞ്.....അങ്ങനെ അങ്ങനെ ഒഴുകകയാണമ്മഗംഗ.....
അമ്മയോഴുകുന്നദേശം പാവനമായ് ഭവിക്കുമത്രേ...നമ്മുടെ പുരാണങ്ങളുടെ മിത്തുകളുടെ., ആചാരങ്ങളുടെ., ഹൈന്ദവവിശ്വാസത്തിന്റ്റെ ചൂണ്ടിക്കാട്ടാനാവുന്ന ഉദാഹരണം..ഭാരതത്തിന്റെ വിരിമാറിലൂടെ പാപനാശിനിയായൊഴുകുന്ന അമ്മഗംഗ. .
ഗംഗയെ സേവിക്കുന്നവന് സർവ്വയാഗങ്ങളും ചെയ്തഫലമുണ്ടാകുമെന്ന് പൂർവ്വികർ പറഞ്ഞ് കേട്ടിട്ടുണ്ട്. ....മാത്രമല്ല ആ പുണ്യതീർത്ഥത്തിലെ മണ്ണ് ധരിക്കുന്നവൻ സൂര്യനെപ്പോലെ പാപഹാരിയായ് തീരും.യാഗങ്ങൾ കൊണ്ട് നേടാൻ കഴിയുന്ന ഫലം ഗംഗാസ്നാനം കൊണ്ട് നേടാനാകുമത്രേ..
ഒരുവന്റ്റെ അസ്ഥി എത്രകാലം ഗംഗയിൽ കിടക്കുന്നുവോ അത്രകാലം അവന്റ്റെ ആത്മാവിന് സ്വർഗ്ഗം പ്രാപ്തമാകുന്നു...ആ പുണ്യജലത്തെ ഒഴുകിവരുന്ന കാറ്റേൽക്കുന്നത് തന്നെ പുണ്യപ്രദം....മോക്ഷപ്രദായകം....
ഒന്നു കാണാൻ ., ഒന്നു തൊടാൻ ആ പുണ്യത്തിൽ സർവ്വപാപങ്ങളും ഇറക്കിവയ്കാൻ കഴിഞ്ഞെന്കിൽ.......
ഞാനും കൊതിക്കുന്നു അമ്മേ നിന്നിലലിയാൻ....എന്നെന്കിലും കഴിയുമോ എന്തോ....????

സുര്യ

Sunday, February 7, 2016

അകലെ... അങ്ങകലെ... കടലിനുമപ്പുറം....
മലകള്ക്കുമപ്പുറം.....
മഴമേഘങ്ങള്ക്കുമപ്പുറം....
പിന്നെ പേരറിയാത്ത എന്തിനൊക്കെയോ അപ്പുറത്തുനിന്ന്..
എനിക്കാ കുതിരക്കുളമ്പടിശബ്ദം കേള്ക്കാം...
ജ്വലിക്കുന്ന കണ്ണുകളും ഉയ൪ന്ന ശിരസ്സുമായ്....
അവ൯....
രാജകുമാരനോ ഗന്ധർവ്വനോ അല്ല....
അവനാരെന്നെനിക്കുമറിയില്ല....
പക്ഷേ കാണാമെനിക്ക്...
അവന്റ്റെ നെന്ചോട് ചേ൪ത്തൊരു സ്വ൪ണ്ണത്തിടമ്പ്......
അതിൽ തിളങ്ങുന്ന ഒരു മുക്കുത്തി....
അതിലൊരൊറ്റ പച്ചക്കല്ലിന്റ്റെ തിളക്കം....
അതെന്റെ കാഴ്ചയെമറയ്ക്കുന്നും....
എന്നും പാതിയിലവസാനിക്കുന്നു എന്റ്റെയീ സ്വപ്നം...... .
ആരാണവ൯....?
മെനഞ്ഞെടുത്ത കഥകളിലെന്റ്റെ ഭഗവതിക്ക സ്വ൪ണ്ണത്തിടമ്പുമായ് വന്നുചേരാനിരിക്കുന്ന രക്ഷകസങ്കൽപമോ... ??
അതോ ഈ മനസ്സിന്റ്റെ ജല്പനമോ...????
അറിയില്ല.....
ഒന്നുമാത്രമറിയാം....
ഒരിക്കൽപോലുമെനിക്കുമുന്നിൽ വ്യക്തമാക്കാതെ അകന്നകന്നു പോകയാണ് നീയുമാ കുതിരകുളമ്പടി ശബ്ദവും പിന്നെയാ പച്ചക്കൽപതിച്ച മുക്കുത്തിയുമാ തിടമ്പുമെല്ലാമെല്ലാം...

സൂര്യ



അനു









അനു 

അമ്മ എപ്പോളും പറയും യോഗല്ലാത്ത കുട്ട്യായ്പ്പോയീലോ അനൂ നീയെന്ന്... 

പണ്ടൊന്നുമറിയില്ലാരുന്നു എന്താ ഈ യോഗം എന്ന വാക്കിലമ്മ ഉദ്ദേശിയ്ക്കണേന്ന്...
ഇപ്പോ അനൂന് നന്നായറിയാം എന്താ അതെന്ന്.... യോഗം വേണം.... 
മനസ്സു തുറന്നു ചിരിക്കാനും സ്നേഹിക്കാനും സ്നേഹമനുഭവിക്കാനുമൊക്കെ....
സ്നേഹം സന്തോഷം അതൊക്കെയൊരു ഭാഗ്യാണു.... എല്ലാവ൪ക്കും കിട്ടില്ല അതൊന്നും.... 
അനൂനു ചിരിവരുന്നുണ്ട് ഇപ്പോ അതൊക്കെയോ൪ക്കുമ്പോ.... 
സ്വന്തമെന്നു പറഞ്ഞ് വല്ലാണ്ട് കൊതിപ്പിക്കും ഒടുവിൽ മനസ്സുപൊരുത്തപ്പെട്ടുവരുമ്പോള്ൽ വീണ്ടും ഒന്നുമല്ലാണ്ടാകും.... .
അതു പണ്ടേ അങ്ങന്യാ.... 
അനൂനറിയാം....
അതൊന്നുമല്ലാ ഇപ്പോ രസം... മരിക്കാന്ന് വച്ചാ അതിനുപോലും വേണ്ടാ അനൂനെ.... 
അവള്ക്ക് ചിരിവന്നു.... 
ഇനിം കേക്കാം ഓരോ തവണയും ഭാഗ്യല്ലാത്ത കുട്ടയ്േ നീയ് എന്ന്.... 
ഇല്ലാത്തേതിപ്പോ ഉണ്ടാക്കാൻ പറ്റില്ലാലോ.... അമ്മ പറയട്ടേ ....








അകലെയെന്നോ നഷ്ടമായ നിശാഗന്ധിയുടെ മണമുണ്ടിപ്പോളീ താഴ്വരയിലെ കാറ്റിനുപോലും.......
മഴത്തുള്ളികള്ൽ പൊടിപൊടിയായ് ചിന്നിച്ചിതറി മുടിയിലും മുഖത്തും വന്നുമ്മവയ്ക്കുമ്പോളൊരിക്കലും ലഭിക്കാത്ത ഒരു സന്തോഷം...
അത് പറഞ്ഞറിയിക്കാനാവില്ല.... 
മഴനനഞ്ഞ് മഴയെയറിഞ്ഞ് മഴയുടെ നിറവിലങ്ങനെയാ നിശാഗന്ധിയുടെ നനുത്ത സുഗന്ധത്തെ നെന്ചോടണച്ചൊരു മഴവില്ലുപോലെ...........
സ്നേഹിക്കാ൯ മറന്ന വസന്തത്തുലെവിടെയോ തനിച്ചായ നിശാഗന്ധികള്ൽ.... 
അവയിന്ന് പൂവിട്ടിരിക്കുന്നു... 
അവള്ക്കായ് മാത്രം... 
പറയാതെ പോയതെല്ലാം പറഞ്ഞുതീ൪ക്കാ൯...... 
നല്കാ൯ മറന്വോതൊക്കെ നെന്ചോടണയ്ക്കാ൯.... 
മഴയോടൊപ്പമിന്നി മുറ്റത്തെ മന്ദാരപ്പൂക്കള്ക്ക് പിന്നിലായോരു സുഗന്ധപേടകവുമായ്....
കാറ്റിനോടും മഴക്കുഞ്ഞിനോടും മന്ദാരച്ചെടിയോടും പ്രണയംചൊ- ല്ലിയൊരു സുഗന്ദമായ് തഴുകലായ് തലോടലായ്....

Friday, February 5, 2016

എനിക്കറിയില്ല ...ഇനിയുമെത്രയെന്നു ...
കഴിഞ്ഞതും കഴിയതെപോയതുമായ  ഒരുപാടോര്മാകലെന്നെ നോവിക്കുന്നുണ്ട് ..
മുറ്റത്തെ  മന്ദാരം പോലും കണ്ണ്  ചിമമിതുറന്നതെനിക്കുവേണ്ടി ....
കഴിഞ്ഞുപോയ കാലത്തെ  ഓർമ്മപ്പെടുത്താൻ ....


നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...