Wednesday, March 2, 2016



വെളള്യാഴ്ച മുടിയഴിച്ചു നിരത്തിയിട്ട് കാവിന്റ്റെ അരികില് പോയ് നിന്നതിന് അമ്മേടെ കയ്യീന്ന് വേണ്ടുവൊളം വഴക്കുകിട്ടീ സൂര്യന് ...
തിരിഞ്ഞുനിന്ന് കൊക്രി കാട്ടി തീരെ അനുസരണയില്ലാതെ ഈറനൊലിച്ചു നിന്നമുടിയിഴകളെ കെട്ടിയൊതുക്കി വീണ്ടും സ്വപ്നാടനത്തിലേക്ക് കടക്കവേ വീണ്ടും അമ്മയുടെ ശകാരം ..
നിയ്യ് അകത്തേയ്ക്ക് കേറുന്നുണ്ടോ വരുത്തുപോക്കുളളതാ ..!!!
ഹൊ ഒന്നും മിണ്ടാതെ വീണ്ടും അകത്തുകയറി സീരിയലുകൾ തകർക്കുന്നുണ്ടായിരുന്നു...
അപ്പോളേക്കുംചിന്തയിൽ യക്ഷിയും ഗന്ധർവ്വനും സ്ഥാനം പിടിച്ചിരുന്നു...
പണ്ടൊക്കെ സന്ധ്യമയങ്ങുമ്പോൾ മുത്തശ്ശിയുടെ അരികിലിരിക്കും കഥകേൾക്കാൻ...പിന്നെ അച്ഛനും കൂടും...പറഞ്ഞുതന്ന കഥകളിലൊക്കെയും വിശ്വാസത്തിനു മുകളിൽ കെട്ടിയ അന്ധവിശ്വാസത്തിൻറെ  ചരടുകളുണ്ടായിരുന്നൂ...
ഉത്സവനാളിലൊരു രാത്രിയിലച്ഛനു നേരെ കുതിച്ചുവന്ന തീനാളവും വിശ്വസിക്കാനിന്നുമായിട്ടില്ല സൂര്യന് അതൊന്നും...
രാത്രിയിൽ മുത്തച്ഛനെ വീട്ടിലെത്തിക്കുന്ന കറുത്തനിറമുളള ചുവന്ന കണ്ണും ചോരയൊലിക്കുന്ന നാവുമുളള പട്ടി പേയാണത്രേ....
പേയെന്നാൽ അസുഖമല്ല ക്ഷേത്രത്തിൽ വച്ചുപൂജിക്കുന്ന ഒരു മൂർത്തി.....
അതില് സത്യമില്ലാണ്ടില്ലാട്ടോ...
ഒരിക്കല് സൂര്യനും അതു കണ്ട്പേടിച്ചിട്ടുണ്ട്...മുത്തശ്ശന്റ്റെ കയ്യീന്ന് ബിസ്കറ്റ് വാങ്ങും വരെ മുറ്റത്തുണ്ടായിരുന്നു ചോരക്കണ്ണുമായ് ഒരു സത്വം ...കണ്ണൊന്നുവെട്ടിയപ്പോ പിന്നെ ആളെക്കാണാനില്ല...പനിച്ച് കിടന്നത് ഇപ്പോഴും ഓർക്കുന്നു...
കുഞ്ഞിനെ പേടിപ്പിക്കാനാണേൽ ഇനിയെനിക്ക് അകമ്പടി വേണ്ടാന്നുളള മുത്തശ്ശന്റ്റെ ഗാംഭീര്യമുളള ശബ്ദം ഇന്നും ചെവിയിൽ മുഴങ്ങുന്നു...
അമ്മ ഉറങ്ങി...സമയമേതാണ്ട് 11:30
അറിയാതെ ഭയത്തിന്റ്റെ ഒരു കൊളളിയാനിടനെന്ചിലൂടെ പാഞ്ഞു.
കണ്ണുകൾ അറിയാതെ ഉമ്മറത്തേക്ക് പാഞ്ഞു ആ കറുത്ത പട്ടി നാവുനീട്ടി ഇരിക്കുന്നുവോ ചോരക്കണ്ണും തുറിപ്പിച്ച്????
അനുഭവങ്ങളോർമ്മകളാവുമ്പോൾ ഭയത്തിന്റ്റെ തീവ്രതയിലും ഞാനറിഞ്ഞൂ ഞാനെന്ന സത്യം മാത്രമേ ഇപ്പോളുളളൂ...എന്നിലീ കഥകൾ ചൊല്ലിത്തന്ന യാതൊന്നും തന്നെയിന്നീ ഭൂമിയിലില്ല എന്ന്...
പിന്നെ ആഗ്രഹിച്ചു യക്ഷിയായോ ഗന്ധർവ്വനായോ ഒക്കെ മരിച്ചവർക്ക് പുനർജ്ജനിക്കാനായെങ്കിലെന്ന്...എന്നിൽ പറഞ്ഞു പകുതിയാക്കിയ കഥകൾ മുഴുമിപ്പിക്കുവാൻ......
യക്ഷിയമ്മയുടെ മാവുതാങ്ങിയമ്മൂമ്മയുടെ.., യോഗീശ്വരന്റ്റെ

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...