Wednesday, September 14, 2016

ഓണമാണ്.... ഓണം.....

ഓണം.... അതെന്താണെന്നു സ്വയം ചോദിക്കേണ്ടിയിരിക്കിന്നു.......
അച്ഛനാണെനിക്കോണം.....
എന്റെ അമ്മമ്മയാണെനിക്കോണം......
വാഴയിലയിൽ സദ്യ വിളമ്പി ആരൊക്കെ ഒപ്പം ഉണ്ടായാലും വഴിക്കണ്ണുമായി എന്നെയും അമ്മയെയും കാത്തിരിക്കുന്ന അമ്മമ്മ.......
ആ സ്നേഹത്തിനൊരു മധുരമുണ്ട്.... എവിടെപ്പോയാലും തിരികെ മാടിവിളിക്കുന്ന സ്നേഹത്തിന്റെ ഒരു മായികശക്തി....
അകലെയാണ്.....
വഴിക്കണ്ണുമായി ഞാൻ ആരെയോ കാത്തിരുന്നു ഇന്നും...,
വെറുതെ എന്നറിഞ്ഞിട്ടും......
ഒറ്റയ്ക്കാക്കിയതല്ല....,
ആയിപ്പോയതാണ്........
കാലം......
അച്ഛന്റെ മണമുള്ള ഓണം....
ആ ഓർമ്മയിലെ ആരാലും ഓർമ്മിക്കപ്പെടാത്ത ഓണം.....
ആരോട് ....
ആർക്ക്....
എന്ത്........
ഒന്നുമില്ല........
ആർക്കും....
കല്ലിൽ തീർത്ത മനസ്സിനെ ഉളിയിൽ ഒന്നുകൂടി മൂർച്ച വരുത്തി തീയിൽ പതം വരുത്തി വെറുതെ....
വെറുതെ.......

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...