Sunday, May 29, 2016

ഭ്രാന്തെഴുത്തു

ഉറക്കമില്ലാത്ത രാത്രികളിലെപ്പോളോ ഞാൻ ആ പഴയ എന്നെ തിരഞ്ഞു....
സ്നേഹത്തിന്റെ മഞ്ചാടിമണികൾ കോരുത്തു വച്ച, ഇലഞ്ഞിപ്പൂമാലകൾ കോരുത്ത ആ പഴയ എന്നെ.
ഏതുറക്കത്തിലും സാഹസ്രനാമത്തിന്റെ ഏടുകൾ  തെറ്റാതെ ചൊല്ലുന്ന ... കാർക്കിടക്കപ്പെരുമഴയിൽ  ഉമ്മറകോലായിൽ കത്തിച്ച നിലവിളിക്കിന് മുന്നിലിരുന്നു  രാമചരിതം ചൊല്ലി കിളിപ്പെണ്ണിനോട് കൊഞ്ചുന്ന ,
കാവിൽ വിളക്ക് വച്ച പരദേവതമാരോടു കിന്നാരം പറയുന്ന.,
നാഗത്താന്മാരോട് ചങ്ങാത്തംകൂടുന്ന ..,
ഒരു  വൈകുന്നേരം കിട്ടിയാൽ ഓടിപ്പോയ അമ്പലപ്പുഴ കണ്ണനോട് കഥകൾ പറയുന്ന,
ആ പഴയ എന്നെ!

ഒരുപാട് ഒരുപാട് ദൂരെയാണ് ഞാൻ..!ഒരുപാട്!
എന്നിൽനിന്നും ഒരുപാട് ദൂരെ.!
...
എനിക്ക് അറിയില്ല....
ഒന്നും....
മനസ്സ്  ശൂന്യമാണ്.....
നെഞ്ചുപൊടിയുന്നുണ്ട്......
ഞാനിന്നു ചിരിച്ചു....
ഒരുപാട്.....
ആ പഴയ എന്നിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായ് ,
എന്നെ സ്നേഹിക്കുന്ന ആർക്കൊക്കെയോ വേണ്ടി..,എന്റെ ഉണ്ണിക്കണ്ണനിലേക് മാത്രം ഒതുങ്ങുന്ന യാത്രയിലാണ് ഞാൻ....
എല്ലാം എല്ലാം ആ തിരുമുന്നിൽ സമർപ്പിച്ചതാണ്...എല്ലാം പറഞ്ഞതാണ്....എന്നേക്കാൾ എന്നെ അറിയുന്നതാണ്...
എന്നിട്ടും കണ്ടിലാണ് നടിക്കുന്നെങ്കിൽ.... എന്റെ ഉണ്ണിക്കണ്ണൻ എന്തോ നിശ്ചയിച്ചിട്ടുണ്ടാകണം...
എനിക്കറിയാത്ത എന്തോ.....
ജീവിതത്തിനുമപ്പുറം അങ്ങകലെ ആത്മാവിന്റെ വിഹായസ്സിൽ എനിക്ക് കാണാം എന്റെ അച്ഛനെ...... ആ കണ്ണുനിറഞ്ഞിട്ടുണ്ട് ...അപ്പോളും പറയുന്നുണ്ട് ..... നീ നീയാണ് സൂര്യാ ശരി.....എന്റെ കുട്ടി ആഗ്രഹിച്ചതിൽ തെറ്റില്ല.....
അച്ഛനെയാണ് നീ പുനർജീവിപ്പിക്കാൻ ശ്രമിച്ചത്.....
അതേ അച്ഛനാറിയാം അച്ഛന്റെ സൂര്യൻകുട്ടനെ .......
ക്ഷമിക്കും.....
എന്റെ പരദേവതയ്ക്ക് മുന്നിൽ ആദ്യമായ് ഞാനിന്നലെ പൊട്ടിക്കരഞ്ഞു....
എന്തിനായിരുന്നു....
എന്നെ കാണാതെപോയതിനോ???
എന്നെ അവരൊരിക്കലും കാണില്ല കണ്ടിരുന്നെങ്കിൽ....ഇങ്ങനെ ഒന്നും ആവില്ലരുന്നു....
ഇനി എന്റെ നാവിൽ സാഹസ്രനാമത്തിന്റെ  ഏടുകൾ ഉരുതിരിയില്ല....
ആ പഴയ എന്നിലേക്കിനി ഒരു യാത്രയും വേണ്ട....
ആ ചിന്തകൾക് കടിഞ്ഞാണിട്ട്  എന്നെതേടിയുള്ള ആ യാത്ര ഞാൻ അവസാനിപ്പിക്കുന്നു.....
ഇനി മുന്നോട്ടോ പിന്നോട്ടോ ഇല്ല...
വഴികാട്ടി കൂടെനിർത്താൻ ഞാൻ കെഞ്ചിയ കൈകൾ തട്ടിമാറ്റി കാലത്തിനൊപ്പം ഒഴുകി പദം വരാൻ എന്നെ തനിച്ചാക്കിയ എന്റെ വിശ്വാസത്തിന്റെ രൂപങ്ങളോട് വിടപറഞ്ഞു... തനിയെ....
എന്റെ സ്വപ്നങ്ങളെ വിഹരിക്കാൻ വിട്ട്.. എന്റെ ആത്മാവിനെ സ്വപ്നാടനത്തിനയച്ചു ......എന്റെ  ശരീരത്തെ ഹോമിയ്ക്കാൻ വിട്ട് .... ഞാനും ഈ കാലത്തിന്റെ ഒഴുക്കിലേയ്ക്കിറങ്ങുകയാണ്....
എന്റെ നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചുകളഞ്ഞ് ....എന്നിലെ എലസ്സുകളെ പൊടിച്ചെറിഞ്....
ഇനിയൊരു യാത്ര....
പിൻവിളികളില്ലാതെ......
എന്നെ കാണാത്ത എന്റെ ദൈവങ്ങളും ഉണ്ണിക്കണ്ണനും ഇല്ലാത്ത മറ്റേതോ ലോകത്തേക്ക്.....
ഭ്രാന്തെഴുത്തു...
സൂര്യ.....

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...