Monday, February 6, 2017





ആരോഹിയിൽ തുടങ്ങി ആരോഹിയിൽ അവസാനിക്കുന്ന എഴുത്തുകളിൽ ഒരിടത്ത്പോലും യാഥാർഥ്യത്തോട് തതാൽമ്യം പ്രാപിക്കുന്ന ഒന്നിനെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....

ഒന്നിൽ നിന്ന് ഒന്നിലേക്കുള്ള ഏറ്റകുറച്ചിലുകളിൽ എന്റെ ഏകാന്തതകൾ
കഥ പറയുന്നുണ്ട്.....

തികച്ചും വ്യത്യതസ്തമായ മത്തുപിടിപ്പിക്കുന്ന പ്രണയത്തിന്റെ വ്യത്യസ്ത തലങ്ങൾ മാത്രം തേടിയുള്ള യാത്രകൾ.

ഒറ്റയ്ക്ക് ചൂഴ്നിറങ്ങുന്ന ഇരുട്ടിൽ ഓരോ ചിന്തകളും എന്നെ വേട്ടയാടി കീഴ്പ്പെടുത്തുന്നു.,
ആർക്കും മനസിലാകാത്ത വാക്കുകളിൽ ഞാൻ എന്നെ വരയ്ക്കുമ്പോൾ അക്ഷരങ്ങൾ മാത്രമാണ് എനിക്ക് കൂട്ടെന്നു തോന്നിയിട്ടുണ്ട്.

പതിയെ കണ്ണുതുറന്നു പിന്നിലേക്ക് നോക്കുമ്പോൾ എഴുതിപ്പകുതിയാക്കിയ അക്ഷരക്കുഞ്ഞുങ്ങൾ ദാഹത്തോടെ നോക്കുന്നുണ്ട്.

നിർവികാരതയ്ക്കും കഥ പറയാനാകുമെന്നു ഞാനാദ്യമായി  പഠിച്ചു....

വികാരങ്ങൾ, ചിന്തകൾ, നടക്കില്ല ഒരിക്കലും എന്നുറപ്പുള്ള ചിന്തകൾ, വിളികേൾക്കില്ല എന്നുറപ്പുള്ള ദൈവങ്ങൾ...

ഈ ലോകത്തിന്റെ കണ്ണുകൾ വിസ്മയങ്ങൾ മാത്രമാണെന്ന് പഠിപ്പിച്ച വെറും പൊയ്മുഖമാണെന്ന് പഠിപ്പിച്ച നിമിഷങ്ങൾ..

എന്നും എപ്പോളും ഒന്നിൽ മാത്രം ഒതുങ്ങാനുള്ള പെണ്ണിന്റെ വെമ്പൽ അസൂയയും കുശുമ്പും കാത്തിരിപ്പും നിറഞ്ഞ പ്രണയം..,നിലപ്പിനായ മാത്രമുള്ള വിശ്വാസങ്ങൾ.,

തിരിച്ചറിവിൽ നിന്ന് മനസ്സ് കൈവിട്ടുപോകുന്ന ഏതാനും ചില നിമിഷങ്ങളിൽ ഞാൻ മനസ്സിലാക്കാറുണ്ട് പരസ്പരപൂരകമാണ് ജീവിതമെന്നും., കൈനീട്ടിയാൽ ആഗ്രഹങ്ങൾ സഫലീകരിക്കലാണ് സ്വന്തം എന്ന് കരുതി നെഞ്ചോട് ചേർക്കുന്ന എന്തെങ്കിലും
ഒന്ന് സ്വന്തമായി വേണമെന്നും...

ആരോഹിയായി വേഷപ്പകർച്ച നടതുമ്പോളും പൂർണത കണ്ടെത്തുന്ന പെണ്ണിന്റെ നിശ്ചയദാർഢ്യം .

അതുമാത്രമാകാം അവസാനമെന്നറിഞ്ഞിട്ടും അക്ഷരങ്ങളിൽ മാത്രം പൂർണത നൽകിയ കാലത്തിന്റെ മനസ്സുകൊണ്ടല്ലാതെ ബുദ്ധികൊണ്ട് മാത്രം ചിന്തിക്കുന്ന പുതിയ മുഖം,
തിരിച്ചറിവുകൾ എന്നെ പലപ്പോഴും അന്ധയാക്കാറുണ്ട്  .
.
എന്നെ വേദനിപ്പിക്കുന്ന എന്നെ കീറിമുറിച്ചു എന്റെ രക്തം ഊറ്റിക്കുടിക്കുന്ന എന്നെ ഭ്രാന്തിയാക്കുന്ന ഏകാന്തതകൾ ..

അതെന്നെ ഭയപ്പെടുത്തുന്നുണ്ട് വല്ലാതെ .. ,ആൾക്കൂട്ടത്തിനുനടുവിലും ഓരോ നിമിഷവും എന്നെ തനിച്ചക്കുന്ന എന്നിലെ യാഥാർഥ്യം..,
ഉറഞ്ഞുകൂടിയ ചിന്തകളായിരിക്കാം ഒരുപക്ഷെ പിന്നാലെ നടന്നു വേട്ടയാടുന്നത്.
വാക്കുകൾക്ക് മൂർച്ചയുണ്ടെന്ന് ,

നുണകൾക്കു എന്റെ ജീവൻ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നും ഇടയ്ക്കൊക്കെ തിരിച്ചറിയുന്നുണ്ട് ഞാൻ

പാഴാക്കിക്കളഞ്ഞ ദിനങ്ങളിൽ  തിരികെ കിട്ടാത്ത എനിക്ക് മാത്രം സ്വന്തമായുള്ള മനസമാധാനത്തിന്റെ  താക്കോൽ തിരയട്ടെ.

ജീവൻ തിരിച്ചുനല്കിയ നിന്നിൽ ഉറഞ്ഞുകൂടിയ എന്നിലെ സന്തോഷത്തിന്റെ താക്കോൽ.
കണ്ണുകൾ ഇറുക്കിയടച്ചു ഓർമകളെ ആട്ടിപ്പായിക്കുന്ന ഓരോ  നിമിഷങ്ങളിലും ഉണർവിനെ ഞാൻ ഭയക്കുന്നു.

ഞാൻ എന്ന ചിന്തയെയും സ്വന്തമെന്ന ചിന്തയെയും മുന്നിലുള്ള എനിക്ക് കിട്ടാത്ത എന്തിനെയും ഞാൻ ഭയക്കുന്നു..

ആരോഹി(സൂര്യ)

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...