Friday, April 7, 2017

അച്ഛനോർമ്മ.., മഴയോർമ്മ




ഇത്രമേൽ എല്ലാത്തിനെയും ഓരോ
പൊട്ടും പൊടിയും മറന്നുപോകുമെന്നു ഒരിക്കൽപ്പോലും ഞാൻ ചിന്തിട്ടുണ്ടാവില്ല..
അനുവാദമില്ലാതെ കടന്നു വരുന്ന ഓർമകളെ അറിയാതെസ്നേഹിച്ചു പോകുന്നു .
ഒരിക്കൽ, ഒരിക്കലെങ്കിലും ഓർമയുടെ കല്ലുപെൻസിലുമായി ഇരുണ്ട എൽ പി സ്കൂൾ മുറ്റം താണ്ടി ,ആ കഞ്ഞിയും പയറും മണക്കുന്ന ജി എം എച്ച് എസ്സിന്റെ ഓഡിറ്റോറിയത്തെ മറികടന്നു അമ്പലപ്പുഴ പടിഞ്ഞാറേ ആൽചുവട്ടിനെചുറ്റി , ഇരട്ടപ്പെരുവിളിച്ച കളിക്കൂട്ടുകാരനെ പിന്തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തി ലേഡി ബേഡ് സൈക്കിളിന്റെ അഭ്യാസിയായി തലകുത്തിമറിഞ്ഞ് അച്ഛനെ കാണുമ്പോൾ നല്ലതങ്കക്കുടമായി അടക്കക്കാരിയായി .....,
സലിക്കെന്റെ കടേലെ മധുരപ്പുളി നുണഞ്ഞു ...
മഴ നനഞ്ഞ്ഞു ഉറ്റചങ്ങായിടെ അമ്മയോട് കള്ളം പറഞ്ഞു തല്ലു വാങ്ങിക്കൊടുത്തു തന്റേടിയായ ബാല്യം....
പട്ടിയെ പേടിചു നെൽ നാമ്പുകളിലെ പൊടിമഞ്ഞു തട്ടിച്ചു ജാൻസി ടീച്ചറുടെ അടുത്ത് ഗ്രാമർ പഠിക്കാൻ പോയ വെളുപ്പിനേകൾ... ഉറക്കം പാതി നിർത്തി സമയം തെറ്റി കയറി ചെല്ലുന്ന ഗണിത ക്ലാസ്‌കൾ...
ഇല്ല ...,ചികഞ്ഞെടുത്താൽ മാത്രം പുറത്തുവരും വിധം നിഗൂഢമായ തന്മാത്ര മാത്രമായിത്തീർന്നിരിക്കുന്നു ആ നല്ലകാലത്തിന്റെ ഓർമ്മകൾ...
ഒരിക്കൽ പറഞ്ഞത് തിരുത്തട്ടെ..
അനുവാദമില്ലത്ത നേരത്തു കടന്നുവരുന്ന അനുസരണയില്ലാത്ത വിശദീകരിക്കാനാവാത്ത ഒന്നല്ല ഓർമ്മകൾ, ഒരിക്കൽ മറന്നാൽ അനുവാദത്തോടെ പോലും കടന്നു വരാത്ത പ്രഹേളികയാണ്... ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കണ്ണീർപൊഴിക്കുന്ന എന്തോ ഒന്ന്....
അച്ഛനോർമ്മ.., മഴയോർമ്മ..

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...