Thursday, October 26, 2017

എന്റെ ഒരു ദിവസം

ചിലയിടങ്ങളിൽ ഓർമ്മിക്കപ്പെടുക എന്നത് നാം ജീവിച്ചിരിക്കുന്നുവോ ഇല്ലയോ എന്നതിനുള്ള വ്യക്തമായ തെളിവാണ് ,, അതിഭാവുകത്വങ്ങളിൽ നീണ്ട ഇടനാഴിയുള്ള വലിയ അടുക്കളയുള്ള വീട്ടിൽ ഒരു ചെറിയ പാത്രത്തിൽ ഒരാൾക്ക് മാത്രമുള്ള അരി വേവിക്കപ്പെടുക എന്നതും നാം ഓര്മിക്കപ്പെടുന്നില്ല എന്നതിനുള്ള തെളിവാണ് ..

അന്ധകാരത്തിനെ  പ്രാപിക്കേണ്ടി വരുന്നവന്റെ തിരിച്ചറിവുകളിൽ നിരാശ  അന്തസത്തയില്ലാതെ മരിച്ചൊടുങ്ങുമ്പോൾ പ്രതീക്ഷ അങ്ങ് മാറി നിന്ന് കണ്ണടയ്ക്കും .നിരാശയ്ക്കും പ്രതീക്ഷയ്‌ക്കും നടുവിൽ ആഗ്രഹം എന്ന മൂന്നക്ഷരമാവനേ ഭരിക്കും ..അവൻ ഭിക്ഷക്കാരനാകും ..അവൻ മഴയെയും മഞ്ഞിനേയും പ്രണയിക്കും ,,,

ഒരു പുൽനാമ്പിനോട് പോലും കഥ പറയും,ചിരിക്കും ഉറക്കെ,നിലവിളിക്കും അത്യുച്ചത്തിൽ ,മണ്ണിൽ കിടന്നു മഴ നനയും പൂർണ്ണമായും,,

തികച്ചും വ്യത്യസ്തമാണ് ,തനിച്ചാവലുകളിൽ സ്വർഗ്ഗം തേടുന്നവന്റെ ലോകം,

വലിയ ട്യൂബ് ലൈറ്റുകളും ഒരു ബോർഡും വലിയ രണ്ടു ടേബിളുകളും മുൻപിലൊരു ലാപ്ടോപ്പും കുറച്ചു ഫയലുകളും നിറഞ്ഞ ഈ ലോകത്തു ഈ ഒറ്റമുറി ക്യാബിനിൽ എന്നെ അടച്ചുതളച്ചിടുന്ന ഇറുകിയ അന്ധകാരമുണ്ട് ,, എന്റെ സുഗന്ധ ദ്രവ്യങ്ങളുടെയും,ഇടയ്ക്കെപ്പോളെങ്കിലും കടന്നു വരുന്ന കുട്ടികളുടെയും വിയർപ്പിന്റെയോ മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളുടെയോ മണങ്ങൾ, ചില ഒച്ചപ്പാടുകൾ,ചില ഓർഡറുകൾ,ചില അനുരഞ്ചനങ്ങൾ,ഇടയ്ക്കു എന്നെ തീരെ അനുസരിക്കാതെ എന്നെ കടന്നുപോയ പ്രിയപ്പെട്ട സഹജോലിക്കാരന്റെ പ്രാക്കുകൾ , അക്ഷരങ്ങൾ എന്നിൽ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ ഞാൻ എന്നിൽ എന്നെ തിരയുന്ന ചില അതിവൈകാരിക നിമിഷങ്ങൾ ,,,ഇത്രയുമൊക്കെ ചേർന്നാൽ തികച്ചും സാധാരണമായ എന്റെ ഒരു ദിവസം ..

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...